Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പോലീസ് ഒത്തുകളി; കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണം വഴിമുട്ടി, തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തയാറല്ല

സിപിഎം ബോംബ് ഫാക്റ്ററിയായി നിലകൊണ്ട കതിരൂരില്‍ എത്രകാലമായി ബോംബ് നിര്‍മ്മാണം തുടങ്ങിയിട്ടെന്നോ ഏതൊക്കെ പ്രദേശങ്ങളില്‍ ഇവിടെ നിന്ന് ബോംബ് നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നോ പോലീസ് വ്യക്തമായി അന്വേഷിച്ചിട്ടില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 23, 2021, 10:42 am IST
inKerala

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട കേസില്‍ തുടരന്വേഷണം നിലച്ചു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കതിരൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ നാലാം മൈല്‍ ലക്ഷം വീട് കോളനിയിലെ പറമ്പത്ത് മാരിമുത്തുവെന്ന നിജേഷ് ഇപ്പോള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബോംബുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയായ വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്‌ഫോടനത്തിന് ശേഷം നിര്‍മ്മാണം നടത്തിയ സ്ഥലത്തെ ബോംബ് നിര്‍മ്മാണ സാമഗ്രികളുള്‍പ്പടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് പരമാവധി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ എത്ര ബോംബുകളുണ്ടായിരുന്നെന്നോ അവ എവിടെയ്‌ക്കാണ് മാറ്റിയതെന്നോ ഇപ്പോഴും അവ്യക്തമാണ്. ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് സ്ഥിരീകരിക്കുകയും ബോംബ് നിര്‍മ്മാണത്തിന് എല്ലാവിധ ഒത്താശയും സൗകര്യവും ചെയ്ത് കൊടുത്ത സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തതുമാണ് കേസിലുണ്ടായ ആകെയുള്ള പുരോഗതി. നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തില്‍ അന്വേഷണം നേതൃത്വത്തിലേക്ക് നീളുന്ന ഘട്ടങ്ങളിലെല്ലാം നേതൃത്വം ഇടപെട്ട് അന്വേഷണം മരവിപ്പിക്കാറുണ്ട്.  

സിപിഎം ബോംബ് ഫാക്റ്ററിയായി നിലകൊണ്ട കതിരൂരില്‍ എത്രകാലമായി ബോംബ് നിര്‍മ്മാണം തുടങ്ങിയിട്ടെന്നോ ഏതൊക്കെ പ്രദേശങ്ങളില്‍ ഇവിടെ നിന്ന് ബോംബ് നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നോ പോലീസ് വ്യക്തമായി അന്വേഷിച്ചിട്ടില്ല. ബോബ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ എവിടെ നിന്നാണ് എത്തിക്കുന്നതെന്നോ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ചെലവ് ബോംബ് നിര്‍മ്മാണത്തിനാവശ്യമാണ്. ഇതിന്റെ സ്രോതസ്സും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം വിസ്മരിച്ച് കൊണ്ടാണ് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തില്‍ പോലീസ് കേസ് അട്ടിമറിക്കുന്നത്.  

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കതിരൂര്‍ പൊന്ന്യം പാലത്തിനടുത്ത് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി നഷ്ടമായിരുന്നു. ഈ കേസിന്റെ അന്വേഷണവും ഇപ്പോള്‍ ദുരൂഹമാണ്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. എത്ര പേര്‍ക്ക് പരിക്ക് പറ്റിയെന്ന് പോലും ഇപ്പോഴും അവ്യക്തമാണ്. കണ്ണൂര്‍ ജില്ലയില്‍ സമാധാനം നിലനില്‍ക്കെയാണ് കതിരൂരില്‍ ബോബ് നിര്‍മ്മാണം നടത്തുന്നത്. സിപിഎം കേന്ദ്രങ്ങളില്‍ നിരന്തരമായി ഇത്തരം സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും വന്‍ തോതില്‍ ബോംബ് നിര്‍മ്മിച്ച് ശേഖരിക്കുന്നത് ആരെയൊക്കെ അപായപ്പെടുത്താനാണെന്ന് വ്യക്തമല്ല. 

പോലീസിന്റെ അന്വേഷണ പരിധിയില്‍ ഇതൊന്നും ഉള്‍പ്പെടാറില്ല. ഇത്തരം സ്‌ഫോടനം നടന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രാഥമികമായ അന്വേഷണം നടത്തലല്ലാതെ കൂടുതല്‍ നടപടിയൊന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവാറില്ല എന്നതാണ് വസ്തുത. സിപിഎം നേതൃത്വത്തിന് വഴങ്ങി പോലീസ് ഒത്തുകളി നടത്തുന്നതിനാല്‍ ബോംബ് നിര്‍മ്മാണം നിര്‍ബാധം തുടരും. ഒറ്റപ്പെട്ട അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ പുറം ലോകം അറിയുന്നത്. തുടരന്വേഷണം സിപിഎം നേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയും ചെയ്യും.

Tags: കേസ്പൈപ്പ‌് ബോംബ‌്kathiroor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.