Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈന പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ശക്തമായി തിരിച്ചടിച്ച് ആസ്ത്രേല്യന്‍ പ്രതിരോധമന്ത്രി

ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ചൈനയോട് തിരിച്ചടിച്ച് ആസ്ത്രേല്യയുടെ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്‌ത്രേല്യയുടെ നടപടിയെ ശക്തമായി ചൈന വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു ആസ്ത്രേല്യയുടെ മറുപടി.

Janmabhumi Online by Janmabhumi Online
Apr 22, 2021, 09:50 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ബെയ്ജിംഗ്: ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ചൈനയോട് തിരിച്ചടിച്ച് ആസ്ത്രേല്യയുടെ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. ചൈനയുടെ വിഖ്യാതമായ അടിസ്ഥാനസൗകര്യ വികസനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്‌ത്രേല്യയുടെ നടപടിയെ ശക്തമായി  ചൈന വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമായിരുന്നു ആസ്ത്രേല്യയുടെ മറുപടി.  

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗൗരവമായി ഉലയ്‌ക്കുന്നതാണ് തീരുമാനമെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന തിരിച്ചടിച്ചിരുന്നു. ആസ്‌ത്രേല്യയിലെ ചൈനയുടെ എംബസിയും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ആസ്‌ത്രേല്യയുടെ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി ബെല്‍റ്റ് ആന്‍റ് റോഡില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആസ്ത്രേല്യയുടെ വിക്ടോറിയ സ്റ്റേറ്റായിരുന്നു ചൈനയുമായി ബെല്‍റ്റ് ആന്‍റ് റോഡ് കരാറില്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ ഇത് ആസ്ത്രേല്യന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു.  

“ചൈന തിരിച്ചടിച്ചാല്‍ നിരാശയുണ്ടാകുമെന്നും എന്നാല്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. ആസ്ത്രേല്യയ്‌ക്ക് സുസ്ഥിരമായ വിദേശ നയം ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്‍റ്റ് ആന്‍റ് റോഡ് കരാര്‍ റദ്ദാക്കിയതെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.  

ലോകത്ത് ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ യുഎസിനൊപ്പം ശക്തമായി ഉറച്ചുനില്‍ക്കുന്ന രാഷ്‌ട്രമാണ് ആസ്‌ത്രേല്യ. ഈയിടെ  യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന് ആസ്‌ത്രേല്യ ക്വാഡ് എന്ന പേരില്‍ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ചൈനയെ സാമ്പത്തികമായി സൈനികമായും നേരിടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ക്വാഡ് എന്ന് പറയുന്നു. ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ ഇന്ത്യയും അംഗമല്ല.  

ചൈനയും ആസ്‌ത്രേല്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ നാളുകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ചൈനയില്‍ നിന്നും വന്നതാണെന്ന അഭിപ്രായം യുഎസിന്റേതുപോലെ തന്നെ ആസ്‌ത്രേല്യയ്‌ക്കുമുണ്ട്. മറ്റൊന്ന് ചൈനയുടെ ടെലികോം ഭീമനായ ഹുവാവേയെ ആസ്‌ത്രേല്യ നിരോധിച്ചിരുന്നു. 5ജി സേവനത്തിനായി ഹുവാവേയെ ഉപയോഗിച്ചാല്‍ അത് ആസ്‌ത്രേല്യയുടെ രഹസ്യങ്ങള്‍ ചോരുന്നതിന് ഇടയാക്കുമെന്ന ഭയമാണ് പ്രതിരോധമന്ത്രി പീറ്റര്‍ ഡറ്റനുള്ളത്.

ലോകം മുഴുവന്‍ വ്യാപാരപാതകളുടെ ഭീമന്‍ ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്‌ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോല്‍പ്പിക്കാനാവാത്ത സൂപ്പര്‍ പവര്‍ ആയി മാറും.

ചൈനയുടെ പ്രസിഡന്‍റ് ഷീയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി ലോകമേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചൈന 2013ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി 100 രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

Tags: സ്‌കോട്ട് മോറിസണ്‍ഓസ്ട്രേലിയchinaവിദേശ നയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

World

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies