Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം

കുത്തക മുതലാളിമാര്‍ നേതാക്കളായുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ഇവരെ പിണക്കുന്ന രീതിയില്‍ ഒരു നടപടിയും നേതൃത്വം സ്വീകരിക്കുകയുമില്ല. കാസര്‍കോട്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായ എം.സി. കമറുദ്ദീനെയും എറണാകുളം പാലാരിവട്ടം പാലം അഴിമതിയില്‍ ജയിലിലായ ഇബ്രാഹിംകുഞ്ഞിനെയും തള്ളിപ്പറയാന്‍ മുസ്ലിം ലീഗ് നേതൃത്വം തയാറാകാത്തതിന്റെ കാരണവും ഇതാണ്. അഴിമതി ആരോപണങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്ന് വളച്ചൊടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Apr 16, 2021, 04:30 pm IST
inKerala

മലപ്പുറം: അഴിമതിക്കേസില്‍ അകപ്പെടുന്ന നേതാക്കളെ സംരക്ഷിക്കാന്‍ ഇടതും വലതും ഒരുപോലെ മത്സരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ നിജസ്ഥിതി പോലും പരിശോധിക്കാതെ കെ.എം. ഷാജിക്ക് മുസ്ലിം ലീഗ് നല്‍കിയ പിന്തുണ ഒടുവിലത്തെ ഉദാഹരണമാണ്. ഷാജിയുടെ വീട്ടില്‍ നിന്ന് രേഖകളില്ലാത്ത അരക്കോടി രൂപയോളം വിജിലന്‍സ് പിടികൂടിയിട്ടും പിന്തുണക്ക് മാറ്റമൊന്നുമില്ല. മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് കുടുംബാംഗമായ സാദിഖലി തങ്ങളും ഒരേ സ്വരത്തിലാണ് ഷാജിയെ സംരക്ഷിക്കുന്നത്.

കുത്തക മുതലാളിമാര്‍ നേതാക്കളായുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ഇവരെ പിണക്കുന്ന രീതിയില്‍ ഒരു നടപടിയും നേതൃത്വം സ്വീകരിക്കുകയുമില്ല. കാസര്‍കോട്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായ എം.സി. കമറുദ്ദീനെയും എറണാകുളം പാലാരിവട്ടം പാലം അഴിമതിയില്‍ ജയിലിലായ ഇബ്രാഹിംകുഞ്ഞിനെയും തള്ളിപ്പറയാന്‍ മുസ്ലിം ലീഗ് നേതൃത്വം തയാറാകാത്തതിന്റെ കാരണവും ഇതാണ്. അഴിമതി ആരോപണങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്ന് വളച്ചൊടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

കത്വ-ഉന്നാവോ ഫണ്ട് തിരിമറി നടത്തിയതായി ആരോപണമുയര്‍ന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിക്കേണ്ടതിന് പകരം താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലീഗ് ചെയ്തത്. നേതാക്കള്‍ തുടര്‍ച്ചയായി അഴിമതി കേസിലും തട്ടിപ്പ് കേസിലും അകപ്പെടുന്നത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സിപിഎമ്മും ഈ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ഭൂമി കയ്യേറ്റം മുതല്‍ സാമ്പത്തിക തട്ടിപ്പ് വരെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല കേസുകളിലും അന്‍വര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാന്‍ സിപിഎം തയാറായില്ല. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തവണയും അന്‍വറിന് നിലമ്പൂരില്‍ സീറ്റ് നല്‍കി.

ബന്ധുനിയമനവും ഖുറാന്‍ കടത്തുമായി കെ.ടി. ജലീലിനെതിരെയും നിരവധി ആരോപണങ്ങളുണ്ടായിരുന്നു. ബന്ധുനിയമന കേസില്‍ അവസാനം ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഗത്യന്തരമില്ലാതെയാണ് ജലീല്‍ രാജിവെച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം തയാറായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളാണെന്ന് രാഷ്‌ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

Tags: കേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌അഴിമതിയുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.