Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധം തകര്‍ത്ത് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാരണം ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന ബോധം ഇവര്‍ക്കുണ്ട്. ഇവിടെയാണ് അക്ഷന്തവ്യമായ അപരാധം പിണറായി ചെയ്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 05:12 am IST
inEditorial

അഴിമതിയും കൊവിഡ് വ്യാപനവും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാവുമ്പോള്‍ ഇങ്ങനെ പറയാനാവില്ല. അഴിമതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും, അത്തരം അവതാരങ്ങളെയൊന്നും അടുപ്പിക്കില്ലെന്നും പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന പിണറായി അഴിമതികളുടെ അവതാരമായി സ്വയം മാറുന്നതാണല്ലോ ജനങ്ങള്‍ കണ്ടത്. ഭരണാധികാരിയെന്ന നിലയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴും അഴിമതിവിരുദ്ധ ഗിരി പ്രഭാഷണം നടത്തുന്നതിന് പിണറായിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ഇതുപോലെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുന്നതും. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രി ഇക്കഴിഞ്ഞ ബുധനാഴ്ച നെഗറ്റീവായി വീട്ടില്‍ വിശ്രമിക്കുകയാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നതിന്‍ പ്രകാരം മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് തന്നെ കൊവിഡ് ബാധിച്ചിരിക്കണം. എങ്കില്‍ മാത്രമേ പത്ത് ദിവസത്തിനുശേഷം രോഗമുക്തനാവൂ.  വീട്ടില്‍നിന്ന് രോഗം ബാധിച്ച മുഖ്യമന്ത്രി ഇക്കാര്യം മറച്ചുപിടിച്ച് സ്വന്തം മണ്ഡലമായ ധര്‍മടത്ത് താരങ്ങളെയടക്കം ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തുകയും, ഒരുപാടുപേരുടെ അകമ്പടിയോടെ ബൂത്തിലെത്തി വോട്ടുചെയ്യുകയുമായിരുന്നു. കൊവിഡ് ബാധിച്ച സ്വന്തം മകള്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്തപ്പോഴാണ് അങ്ങനെയൊരു കരുതലില്ലാതെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

രോഗബാധിതനായാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയത്. അതും ഒരുകൂട്ടം ആളുകള്‍ക്കൊപ്പം. സാധാരണ പൗരന്മാരുടെ ഭാഗത്തുനിന്നുപോലുമുണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിക്കുന്ന ദിവസംതൊട്ട് പത്ത് ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. എന്നാല്‍ ആറാം ദിവസമാണ് നെഗറ്റീവാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ആശുപത്രി വിട്ടത്. ഇത് കൊവിഡ് പ്രോട്ടോകോളിന്റെ പരസ്യമായ ലംഘനമാണെന്നു മാത്രമല്ല, കടുത്ത ജനവഞ്ചനയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദിവസംതോറും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് കൊവിഡ് പ്രതിരോധത്തെക്കുറിച്ച് വാചാലനായ ഭരണാധികാരിയാണ് പിണറായി. തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. രോഗബാധിതനായശേഷം നെഗറ്റീവായാലും ഒരാഴ്ചക്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന. ഇതും മുഖ്യമന്ത്രി ലംഘിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുപോയതും ഭാര്യയടക്കം നിരവധി പേര്‍ക്കൊപ്പമാണ്. സാധാരണക്കാര്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പിഴയടക്കമുള്ള ശിക്ഷകളുണ്ട്. മുഖ്യമന്ത്രി എന്ത് ശിക്ഷയ്‌ക്കാണ് വിധേയനാവാന്‍ പോകുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാരണം ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന ബോധം ഇവര്‍ക്കുണ്ട്. ഇവിടെയാണ് അക്ഷന്തവ്യമായ അപരാധം പിണറായി ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തനിക്ക് പ്രശ്‌നമല്ലെന്ന ചിന്തയാണോ പിണറായിയെ നയിക്കുന്നത്? രോഗബാധിതരാണെന്ന് അറിയാതെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന് നിരവധി പേരെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണ് മുഖ്യമന്ത്രി. അതേയാള്‍ തന്നെയാണ് തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. അഴിമതികളുടെ കാര്യത്തിലെന്നപോലെ കൊവിഡിനെ പ്രതിരോധിക്കുന്നതിലും തനിക്ക് നിയമം ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മറച്ചുപിടിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യമന്ത്രിയും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുണ്ടായിട്ടും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ഭരിക്കുന്നവര്‍ വലിയ വീഴ്ച വരുത്തുകയുണ്ടായി. ഇതിന്റെ മകുടോദാഹരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രോട്ടോകോള്‍ ലംഘനങ്ങള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.