Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധം തകര്‍ത്ത് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാരണം ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന ബോധം ഇവര്‍ക്കുണ്ട്. ഇവിടെയാണ് അക്ഷന്തവ്യമായ അപരാധം പിണറായി ചെയ്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 05:12 am IST
in Editorial

അഴിമതിയും കൊവിഡ് വ്യാപനവും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാവുമ്പോള്‍ ഇങ്ങനെ പറയാനാവില്ല. അഴിമതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും, അത്തരം അവതാരങ്ങളെയൊന്നും അടുപ്പിക്കില്ലെന്നും പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന പിണറായി അഴിമതികളുടെ അവതാരമായി സ്വയം മാറുന്നതാണല്ലോ ജനങ്ങള്‍ കണ്ടത്. ഭരണാധികാരിയെന്ന നിലയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴും അഴിമതിവിരുദ്ധ ഗിരി പ്രഭാഷണം നടത്തുന്നതിന് പിണറായിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ഇതുപോലെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുന്നതും. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രി ഇക്കഴിഞ്ഞ ബുധനാഴ്ച നെഗറ്റീവായി വീട്ടില്‍ വിശ്രമിക്കുകയാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നതിന്‍ പ്രകാരം മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് തന്നെ കൊവിഡ് ബാധിച്ചിരിക്കണം. എങ്കില്‍ മാത്രമേ പത്ത് ദിവസത്തിനുശേഷം രോഗമുക്തനാവൂ.  വീട്ടില്‍നിന്ന് രോഗം ബാധിച്ച മുഖ്യമന്ത്രി ഇക്കാര്യം മറച്ചുപിടിച്ച് സ്വന്തം മണ്ഡലമായ ധര്‍മടത്ത് താരങ്ങളെയടക്കം ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തുകയും, ഒരുപാടുപേരുടെ അകമ്പടിയോടെ ബൂത്തിലെത്തി വോട്ടുചെയ്യുകയുമായിരുന്നു. കൊവിഡ് ബാധിച്ച സ്വന്തം മകള്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്തപ്പോഴാണ് അങ്ങനെയൊരു കരുതലില്ലാതെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

രോഗബാധിതനായാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയത്. അതും ഒരുകൂട്ടം ആളുകള്‍ക്കൊപ്പം. സാധാരണ പൗരന്മാരുടെ ഭാഗത്തുനിന്നുപോലുമുണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിക്കുന്ന ദിവസംതൊട്ട് പത്ത് ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. എന്നാല്‍ ആറാം ദിവസമാണ് നെഗറ്റീവാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ആശുപത്രി വിട്ടത്. ഇത് കൊവിഡ് പ്രോട്ടോകോളിന്റെ പരസ്യമായ ലംഘനമാണെന്നു മാത്രമല്ല, കടുത്ത ജനവഞ്ചനയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദിവസംതോറും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് കൊവിഡ് പ്രതിരോധത്തെക്കുറിച്ച് വാചാലനായ ഭരണാധികാരിയാണ് പിണറായി. തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. രോഗബാധിതനായശേഷം നെഗറ്റീവായാലും ഒരാഴ്ചക്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന. ഇതും മുഖ്യമന്ത്രി ലംഘിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുപോയതും ഭാര്യയടക്കം നിരവധി പേര്‍ക്കൊപ്പമാണ്. സാധാരണക്കാര്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പിഴയടക്കമുള്ള ശിക്ഷകളുണ്ട്. മുഖ്യമന്ത്രി എന്ത് ശിക്ഷയ്‌ക്കാണ് വിധേയനാവാന്‍ പോകുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാരണം ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന ബോധം ഇവര്‍ക്കുണ്ട്. ഇവിടെയാണ് അക്ഷന്തവ്യമായ അപരാധം പിണറായി ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തനിക്ക് പ്രശ്‌നമല്ലെന്ന ചിന്തയാണോ പിണറായിയെ നയിക്കുന്നത്? രോഗബാധിതരാണെന്ന് അറിയാതെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന് നിരവധി പേരെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണ് മുഖ്യമന്ത്രി. അതേയാള്‍ തന്നെയാണ് തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. അഴിമതികളുടെ കാര്യത്തിലെന്നപോലെ കൊവിഡിനെ പ്രതിരോധിക്കുന്നതിലും തനിക്ക് നിയമം ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മറച്ചുപിടിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യമന്ത്രിയും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുണ്ടായിട്ടും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ഭരിക്കുന്നവര്‍ വലിയ വീഴ്ച വരുത്തുകയുണ്ടായി. ഇതിന്റെ മകുടോദാഹരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രോട്ടോകോള്‍ ലംഘനങ്ങള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.