Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ കൊലവിളി വീണ്ടും

കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
in Editorial

തുടര്‍ഭരണം തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാവാം, പോളിങ് കഴിയുന്നതിനു മുന്‍പു തന്നെ വിവിധ ജില്ലകളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബേറിലും ആക്രമണത്തിലും ഒരു മുസ്ലിം ലീഗു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും, സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും, പിടിയിലായിട്ടുള്ളത് സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനു രാഷ്‌ട്രീയമില്ലെന്ന പതിവു വായ്‌ത്താരിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. അതേസമയം, കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ട പെരിയ മോഡല്‍ കൊലപാതകമാണ് പാനൂരില്‍ നടന്നതും. ഒരാള്‍ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നുമാത്രം. പെരിയയിലേതുപോലെ സംഘടിതമായ ആക്രമണമാണ് പാനൂരില്‍ നടന്നതും.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം കാട്ടായിക്കോണത്തെ അക്രമം കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശത്ത് പോളിങ് അവസാനിക്കുന്നതിനു മുന്‍പുതന്നെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോളിങ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്നതിനായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  സ്ഥാനാര്‍ത്ഥിയായ കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം വിവാദമായതോടെ സിപിഎം തോല്‍വി മണത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പ്രചാരണം തടസ്സപ്പെടുത്താനും സിപിഎം അക്രമം നടത്തുകയുണ്ടായി. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍കോട്ടും യുവമോര്‍ച്ച നേതാവിനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ആറന്മുളയിലെ ബിജെപി പ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി. ആലപ്പുഴ ജില്ലയിലെ കായംകുളത്തും ഹരിപ്പാട്ടും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് അക്രമവും. തങ്ങളുടെ തട്ടകത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമം അഴിച്ചുവിടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഉള്‍പ്പെടെ പലയിടങ്ങളിലും മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച് കള്ളവോട്ടു ചെയ്യലും ബൂത്ത് പിടുത്തവും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും സിപിഎമ്മുകാര്‍ അക്രമകാരികളാവുന്നു. ജയിച്ചാലുള്ള ആവേശവും തോറ്റാലുള്ള അമര്‍ഷവും അവര്‍ പ്രകടിപ്പിക്കുന്നത് രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടായിരിക്കും. പലപ്പോഴും ഹീനമായ കൊലപാതകങ്ങള്‍ വരെ നടത്തും. ഒരു തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയതിന്റെ അടുത്ത ദിവസമാണല്ലോ കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ മൃഗീയമായി കൊലചെയ്തത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ പൈശാചികമായി കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. ഇക്കൂട്ടരുടെ രക്തദാഹം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍.  പൊതുപ്രവര്‍ത്തനത്തില്‍ ഹിംസയ്‌ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്തണം. ഇതിനായി ജനങ്ങള്‍ രാഷ്‌ട്രീയഭേദമെന്യേ പ്രതികരിച്ചേ മതിയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

വനിതാ മന്ത്രിക്ക് സ്ഥാനം 14, 19

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.