Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ കൊലവിളി വീണ്ടും

കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
in Editorial

തുടര്‍ഭരണം തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാവാം, പോളിങ് കഴിയുന്നതിനു മുന്‍പു തന്നെ വിവിധ ജില്ലകളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബേറിലും ആക്രമണത്തിലും ഒരു മുസ്ലിം ലീഗു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും, സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും, പിടിയിലായിട്ടുള്ളത് സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനു രാഷ്‌ട്രീയമില്ലെന്ന പതിവു വായ്‌ത്താരിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. അതേസമയം, കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ട പെരിയ മോഡല്‍ കൊലപാതകമാണ് പാനൂരില്‍ നടന്നതും. ഒരാള്‍ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നുമാത്രം. പെരിയയിലേതുപോലെ സംഘടിതമായ ആക്രമണമാണ് പാനൂരില്‍ നടന്നതും.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം കാട്ടായിക്കോണത്തെ അക്രമം കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശത്ത് പോളിങ് അവസാനിക്കുന്നതിനു മുന്‍പുതന്നെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോളിങ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്നതിനായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  സ്ഥാനാര്‍ത്ഥിയായ കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം വിവാദമായതോടെ സിപിഎം തോല്‍വി മണത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പ്രചാരണം തടസ്സപ്പെടുത്താനും സിപിഎം അക്രമം നടത്തുകയുണ്ടായി. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍കോട്ടും യുവമോര്‍ച്ച നേതാവിനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ആറന്മുളയിലെ ബിജെപി പ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി. ആലപ്പുഴ ജില്ലയിലെ കായംകുളത്തും ഹരിപ്പാട്ടും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് അക്രമവും. തങ്ങളുടെ തട്ടകത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമം അഴിച്ചുവിടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഉള്‍പ്പെടെ പലയിടങ്ങളിലും മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച് കള്ളവോട്ടു ചെയ്യലും ബൂത്ത് പിടുത്തവും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും സിപിഎമ്മുകാര്‍ അക്രമകാരികളാവുന്നു. ജയിച്ചാലുള്ള ആവേശവും തോറ്റാലുള്ള അമര്‍ഷവും അവര്‍ പ്രകടിപ്പിക്കുന്നത് രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടായിരിക്കും. പലപ്പോഴും ഹീനമായ കൊലപാതകങ്ങള്‍ വരെ നടത്തും. ഒരു തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയതിന്റെ അടുത്ത ദിവസമാണല്ലോ കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ മൃഗീയമായി കൊലചെയ്തത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ പൈശാചികമായി കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. ഇക്കൂട്ടരുടെ രക്തദാഹം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍.  പൊതുപ്രവര്‍ത്തനത്തില്‍ ഹിംസയ്‌ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്തണം. ഇതിനായി ജനങ്ങള്‍ രാഷ്‌ട്രീയഭേദമെന്യേ പ്രതികരിച്ചേ മതിയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.