Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷമയുടെ മഹത്വം

പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വ്വം തരണംചെയ്യാന്‍ നമുക്കു കഴിയും.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Mar 30, 2021, 05:00 am IST
in Samskriti

മക്കളേ,  

ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ നേരിടുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടാറുണ്ട്. പ്രതിസന്ധികളെ നേരിടാന്‍ ആവശ്യമായ മനസ്സാന്നിദ്ധ്യവും വിവേകവും ക്ഷമയും നമുക്കില്ലാതെ പോകുന്നതാണ് ഇതിനു കാരണം.  

പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും  പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വ്വം തരണംചെയ്യാന്‍ നമുക്കു കഴിയും.

ഒരു ഗ്രാമത്തില്‍  മാതൃകാദമ്പതികളായി ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ടായിരുന്നു. സ്‌നേഹവും നന്മയും നിറഞ്ഞ അവരുടെ ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ആ ഗ്രാമവാസികള്‍ മുഴുവന്‍ ശാന്തിയോടും സമാധാനത്തോടും ജീവിച്ചുപോന്നു. അങ്ങിനെയിരിക്കെ ആ ദമ്പതികളുടെ മുപ്പതാം വിവാഹവാര്‍ഷികം വന്നെത്തി. നാട്ടുകാരെല്ലാം ചേര്‍ന്ന് ആ ദിവസം വളരെ വിപുലമായ രീതിയില്‍ ആഘോഷമൊരുക്കി. ഒരു പത്രക്കാരന്‍ ആ ദമ്പതികളോടു ചോദിച്ചു, ‘വിവാഹത്തിനു ശേഷം നിങ്ങള്‍ തമ്മില്‍ ഒരു തവണപോലും വഴക്കിട്ടിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. അതിന്റെ രഹസ്യമെന്താണ്?’

ചോദ്യം കേട്ട് ഭാര്യ പറഞ്ഞു, ‘അത്ര വലിയ രഹസ്യമൊന്നും ഇതിന്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്‌ക്കു പോയി. ഞങ്ങളുടെ ഭാണ്ഡങ്ങളും ഭക്ഷണസാധനങ്ങളും ചുമക്കാന്‍ ഒരു കഴുതയെയും കൂടെ കൂട്ടിയിരുന്നു. ഇടയ്‌ക്കുവെച്ച് കഴുത കാലിടറി വീണു. എന്റെ ഭര്‍ത്താവിന് അതു് ഒട്ടും ഇഷ്ടമായില്ല. അദ്ദേഹം കഴുതയുടെ ചെവിക്കു പിടിച്ചുകൊണ്ടു പറഞ്ഞു, ഇത് ആദ്യത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ…എന്ന്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കഴുത വീണ്ടും മറിഞ്ഞു വീണു. അദ്ദേഹം ദേഷ്യത്തോടെ അതിന്റെ രണ്ടു ചെവിയിലും മുറുകെ പിടിച്ചുകൊണ്ട് അലറി, ഇതു രണ്ടാമത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ… ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. എത്തേണ്ട സ്ഥലത്തിന് പകുതിവഴി പിന്നിട്ടപ്പോഴേയ്‌ക്കും കഴുത കുഴഞ്ഞുവീണു. ഭര്‍ത്താവിനു് ദേഷ്യം ഒട്ടും നിയന്ത്രിക്കാനായില്ല. അദ്ദേഹം കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കഴുതയുടെ നേരെ നിറയൊഴിച്ചു. അതു ചത്തുവീണു. അതുകണ്ട് ഞാന്‍ വിഷമത്തോടെ പറഞ്ഞു, അങ്ങെന്താണീ ചെയ്തത്. അതൊരു തിരിച്ചറിവില്ലാത്ത മൃഗമല്ലേ. അതിനെ കൊന്നതു ശരിയാണോ. അതുകേട്ടതും അദ്ദേഹം എന്റെ ചെവിയ്‌ക്കു പിടിച്ചുകൊണ്ട് പറഞ്ഞു, ഇത് ആദ്യത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ, കേട്ടോ… എന്ന്. ഞാന്‍ അമ്പരന്നുപോയി. ഇത്ര മുന്‍കോപവും വിട്ടുവീഴ്ച ഇല്ലാത്തവനുമായ ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും. ഏതായാലും അല്പമൊന്നു ക്ഷമിക്കാനും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാനും ഞാന്‍ തീരുമാനിച്ചു. ഭര്‍ത്താവു കര്‍ക്കശക്കാരനും മുന്‍കോപിയുമാണെങ്കിലും സ്‌നേഹവും സേവനതല്പരതയും അച്ചടക്കവും ഉള്ളവനാണെന്ന് ഞാന്‍ ക്രമേണ മനസ്സിലാക്കി. ഇക്കാലംകൊണ്ട് ഭര്‍ത്താവും എന്നെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. അങ്ങനെ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി സ്‌നേഹത്തോടെയും ഐക്യത്തോടെയും ഇതുവരെയും ജീവിച്ചു.’  

വാസ്തവത്തില്‍, ഈ കഥയിലെ ഭാര്യ കാണിച്ച ക്ഷമ ഭയത്തോടുകൂടിയുള്ളതാണെങ്കിലും അതിനും ഒരു മഹത്വമുണ്ട്. വൈരം മാലിന്യത്തിലാണ് കിടക്കുന്നതെങ്കിലും നമ്മളതെടുക്കും; വേണ്ടെന്നുവെയ്‌ക്കില്ല. കാരണം വൈരത്തിന്റെ മൂല്യം അത്രയ്‌ക്കു വലുതാണ്. ക്ഷമയുടെ മഹത്വവും അതുപോലെയാണ്. ഭര്‍ത്താവിന്റെ മുന്‍കോപത്തിനുമുമ്പില്‍ വേണമെങ്കില്‍ ഭാര്യയ്‌ക്കും അതുപോലെ പ്രതികരിക്കാമായിരുന്നു. അടുത്തദിവസംതന്നെ വിവാഹമോചനം തേടാമായിരുന്നു. എന്നാല്‍ അവര്‍ ക്ഷമയുടെയും വിവേകത്തിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിച്ചത്.  അവരുടെ ആ ക്ഷമയാണ് ദാമ്പത്യബന്ധം ഭംഗിയായി മുമ്പോട്ടുകൊണ്ടുപോകാന്‍ കാരണമായത്. ഒരാളെയും പെട്ടെന്ന് നമ്മള്‍ വിധിയെഴുതരുത്. ഏവരിലും നന്മയുണ്ട്. അതു തിരിച്ചറിയാന്‍ നമ്മള്‍ ശ്രമിക്കണം. ക്ഷമയും വിട്ടുവീഴ്ചയും സഹകരണവും കൊണ്ട് മിക്ക പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ നമുക്കു കഴിയും.  

പ്രതിസന്ധിഘട്ടങ്ങളില്‍ അന്ധമായി പ്രതികരിക്കാതെ, ഒരു നിമിഷം നമ്മുടെ ഉള്ളിലേക്കു തിരിയാനും, ഒരല്പം ക്ഷമയും വിവേകവും കണ്ടെത്താനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ശാന്തിയും സന്തോഷവും നിറയും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.