Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടൂരില്‍ ബിജെപി കൊടി പാറുമോ?; പ്രതീക്ഷ വാനോളം ഉയര്‍ത്തി പന്തളം കെ. പ്രതാപന്‍

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നേടിയത് 51280 വോട്ടുകള്‍. ഇക്കുറി പ്രതാപനിലൂടെ ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ, നല്ലൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ കൂടി ചോര്‍ന്നെത്തുമ്പോള്‍ അത് പന്തളം പ്രതാപന്റെ വിജയമായി മാറുമെന്നും അടൂരില്‍ താമര വിരിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 04:49 pm IST
in Kerala

പത്തനംതിട്ട: പന്തളം കെ. പ്രതാപന് വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈകാരിക പ്രതികരണം പ്രതീക്ഷ നല്‍കുന്നു. ചെല്ലുന്ന കവലകളിലെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ തിക്കിത്തിരക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ബിജെപിയ്‌ക്ക് അനുകൂലമായി കാണുന്ന ഈ വര്‍ദ്ധിതവീര്യം വോട്ടായിമാറുമെന്ന് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ വിശ്വസിക്കുന്നു.

പക്ഷെ എളുപ്പമല്ല കാര്യങ്ങള്‍. ഇടതുകോട്ടയായാണ് അടൂര്‍ അറിയപ്പെടുന്നത്. പന്തളം നഗരസഭയും ഒരു പഞ്ചായത്തും ഒഴിച്ചാല്‍, മറ്റ് ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും എല്‍ഡിഎഫിനൊപ്പമാണ്. ഈ ചുവപ്പന്‍ കോട്ടയെ കാവിയുടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് പക്ഷെ കണക്കുകളുടെ പിന്‍ബലം ബിജെപിയ്‌ക്ക് കൂട്ടായുണ്ട്.  

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നേടിയത് 51280 വോട്ടുകള്‍. ഇവിടെ ലീഡ് ചെയ്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വെറും 1936 വോട്ടുകള്‍ക്ക് മാത്രം പിന്നിലായിപ്പോയി സുരേന്ദ്രന്‍. അതോടെ അടൂര്‍  ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മാറിക്കഴിഞ്ഞു. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് അടൂര്‍ നിയോജകമണ്ഡലം. ഇതില്‍ ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ബിജെപി പിടിച്ചെടുത്തു. 

എഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ ബിജെപിയ്‌ക്ക് ഒന്നിലധികം അംഗങ്ങളുണ്ട്. മാത്രമല്ല, പന്തളം നഗരസഭയില്‍ അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിന് ആണെങ്കിലും ബിജെപി അത് പട്ടികജാതി വിഭാഗത്തിലെ വനിതയായ സുശീല സന്തോഷിന് നല്‍കിയത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പട്ടികജാതി സംവരണമണ്ഡലമായ അടൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപനെ ലഭിച്ചതോടെ ബിജെപിയ്‌ക്ക് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്.

കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏറെ പ്രധാന്യമുള്ള അടൂരില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാണ് ചൂടുള്ള ചര്‍ച്ചാവിഷയമെങ്കിലും ഇക്കുറി നഗരസഭയും ലവ് ജീഹാദും റേഷനരിയും കിറ്റും പെന്‍ഷനും എല്ലാം ചര്‍ച്ചാവിഷയമാകുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന കാര്യത്തില്‍ ഇക്കുറി സംശയമില്ല. എല്‍ഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ വരുമ്പോള്‍ യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ എത്തുന്നു. രണ്ട് തവണ കൈവിട്ടുപോയ മണ്ഡലം തിരികെ യുഡിഎഫ് നേടിക്കൊടുക്കുമെന്ന വാശിയിലാണ് കണ്ണന്‍. 

2011ലും 2016ലും ഇവിടെ വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ ഇക്കുറി ഹാട്രിക് തേടിയാണ് ഇറങ്ങുന്നത്. 2011ല്‍ കെ.കെ. ശശിക്ക് വെറും 6,210 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ 63501 വോട്ടുകള്‍ പിടിച്ചപ്പോള്‍ തൊട്ടടുത്തെത്തിയ പന്തളം സുധാകരന്‍ യുഡിഎഫിന് വേണ്ടി 62894 വോട്ടുകള്‍ പിടിച്ചു.വെറും 607 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ഈ ജയം വന്‍ അട്ടിമറിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്വാധീനമുള്ള ഈ യുഡിഎഫ് മണ്ഡലത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകുകയായിരുന്നു ചിറ്റയം.  

2016 ആയപ്പോള്‍ ബിഡെപി സ്ഥാനാര്‍ത്ഥി പി. സുധീര്‍ ഇവിടെ വോട്ട്‌നില 25,940 ലേക്കുയര്‍ത്തി. ചിറ്റയം ഗോപകുമാര്‍ 76,304 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന്റെ കെ.കെ. ഷാജു പിടിച്ചത് 50,574 വോട്ടുകള്‍ മാത്രം. അതായത് യുഡിഎഫ് വോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്നര്‍ത്ഥം. ഇക്കുറി പ്രതാപനിലൂടെ ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ, നല്ലൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ കൂടി ചോര്‍ന്നെത്തുമ്പോള്‍ അത് പന്തളം പ്രതാപന്റെ വിജയമായി മാറുമെന്നും അടൂരില്‍ താമര വിരിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Tags: bjpപതാകകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimSABARIMALAAdoorPandalamപന്തളം പ്രതാപന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

India

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.