Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ധനുഷ്‌ജി ‘ഡൗണ്‍ ടു എർത്ത്‘ ആയ വ്യക്തിത്വം; ദേശീയ പുരസ്കാരം ലഭിച്ച ധനുഷിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ നടൻ സ്വരൂപ്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 02:42 pm IST
in Mollywood

ചെന്നൈ: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ധനുഷിന് അഭിനന്ദനവുമായി തെന്നിന്ത്യൻ നടൻ സ്വരൂപ്.  വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. തൊടരിയിൽ ധനുഷുമായി അഭിനയിച്ച രംഗങ്ങൾ പങ്കുവച്ചുകൊണ്ടാണ് സ്വരൂപ് ധനുഷിന് അഭിനന്ദനം അറിയിച്ചത്.  

ദേശീയ ചലച്ചിത്ര പുരസ്ക്കാരം  പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.  തമിഴിലെ പ്രശസ്ത സംവിധായകനായ പ്രഭുസോളമന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്ന തൊടരിയിൽ ആയിരുന്നു സ്വരൂപ് ധനുഷ്ജിയുടെയും കീർത്തിയുടേയും കൂടെ അഭിനയിച്ചത്. ‘കീർത്തിയുടെ മുറൈമാമനായിട്ടായിരുന്നു തൊടരിയിൽ ഞാൻ. എന്റെ സംരക്ഷണയിൽ ജീവിക്കുന്ന കീർത്തിയുടെ കഥാപാത്രം സരോജ, പൂച്ചിയപ്പൻ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേമിക്കുന്നുവെന്നറിയുമ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കീർത്തിയെ അടിക്കുകയും ക്ഷുഭിതനായി സംസാരിക്കുകയും ചെയ്യും. ഇതിനെതുടർന്ന് മാനസികമായി കീർത്തി വിഷമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുമ്പോൾ ആ സിനിമയുടെ കഥ വേറൊരു രീതിയിലേക്കു മാറും‘.  

പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച സിനിമയായിരുന്നു തൊടരി. ധനുഷിന്റെ കൂടെയാണ് അഭിനയിക്കാനുള്ളതെന്നറിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ എന്റെ കഥാപാത്രം ധനുഷിന്റെ  കഥാപാത്രത്തിന്റെ മുഖത്തുനോക്കി എടാ, പോടാ എന്നെല്ലാം വിളിച്ച് അപമാനിക്കണം എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. ധനുഷ്‌ജിയും അദ്ദേഹത്തിന്റെ ആരാധകരും അതെല്ലാം എങ്ങിനെ ഉൾകൊള്ളുമെന്നെല്ലാം ടെൻഷന്റെ വ്യാപ്തികൂട്ടി. എന്നാൽ എന്നെ കണ്ടമാത്രയിൽ ധനുഷ് പേരുംവിവരങ്ങളും എല്ലാം തിരക്കുകയും മലയാളിയാണെന്നറിഞ്ഞപ്പോൾ “എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം” എന്ന ഗാനം പാടുകയും എന്നോട് ഒരു ടെൻഷനും വേണ്ട  നമുക്ക് ഭംഗിയായി ഈ രംഗം ചിത്രീകരിക്കാം എന്നെല്ലാം ധൈര്യപ്പെടുത്തി.  

നിറകുടം തുളുമ്പില്ല എന്ന് പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ അതിന്റെ അർത്ഥം ബാലനായ എനിക്കറിയില്ലായിരുന്നു. പക്ഷെ ധനുഷിന്റെ കൂടെ ഉണ്ടായ ഓരോ ദിവസവും അനുഭവങ്ങളും പ്രസ്തുത പഴഞ്ചൊല്ലിന്റെ അർത്ഥം എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാക്കിത്തന്നു. എന്നെ “ജീ” എന്നായിരുന്നു ധനുഷ്‌ജി അഭിസംബോധന ചെയ്തിരുന്നത്. സ്കൂൾ ഒഴിവു ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുട്ടികൾ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി. അവരുടെ കൂടെ സമയം ചെലവഴിക്കാനും ഞാൻ ഉണ്ടായിരുന്നു.  ധനുഷ്‌ജിയെ ഒരു നോക്കുകാണാൻ ജനം ഇളകുന്നത് കാണുമ്പോൾ ഇത്രയും ആരാധകരുള്ള ഒരാളാണല്ലോ എന്നോട് വളരെ സിംപിളായി പെരുമാറുന്നത് എന്ന ഒരു സ്വകാര്യ അഹങ്കാരവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം ധനുഷ്‌ജിയെ തേടിയെത്തിയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം അദ്ദേഹം അതിനർഹൻ തന്നെയാണ്.  

താണ നിലത്തേ നീരോടൂ എന്ന് പഴമക്കാർ പറയും . ശരിക്കും ഡൗൺ റ്റു എർത്ത് ആയ വ്യക്തിത്വമാണ് ധനുഷ്‌ജി. അദ്ദേഹത്തിന്റെ കൂടെ ഇടപഴകിയ ആരും അദ്ദേഹത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കാതിരിക്കില്ല. 

Tags: അവാർഡ്DhanushSworupactor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.