Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ധനുഷ്‌ജി ‘ഡൗണ്‍ ടു എർത്ത്‘ ആയ വ്യക്തിത്വം; ദേശീയ പുരസ്കാരം ലഭിച്ച ധനുഷിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ നടൻ സ്വരൂപ്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 02:42 pm IST
in Mollywood

ചെന്നൈ: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ധനുഷിന് അഭിനന്ദനവുമായി തെന്നിന്ത്യൻ നടൻ സ്വരൂപ്.  വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. തൊടരിയിൽ ധനുഷുമായി അഭിനയിച്ച രംഗങ്ങൾ പങ്കുവച്ചുകൊണ്ടാണ് സ്വരൂപ് ധനുഷിന് അഭിനന്ദനം അറിയിച്ചത്.  

ദേശീയ ചലച്ചിത്ര പുരസ്ക്കാരം  പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.  തമിഴിലെ പ്രശസ്ത സംവിധായകനായ പ്രഭുസോളമന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്ന തൊടരിയിൽ ആയിരുന്നു സ്വരൂപ് ധനുഷ്ജിയുടെയും കീർത്തിയുടേയും കൂടെ അഭിനയിച്ചത്. ‘കീർത്തിയുടെ മുറൈമാമനായിട്ടായിരുന്നു തൊടരിയിൽ ഞാൻ. എന്റെ സംരക്ഷണയിൽ ജീവിക്കുന്ന കീർത്തിയുടെ കഥാപാത്രം സരോജ, പൂച്ചിയപ്പൻ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേമിക്കുന്നുവെന്നറിയുമ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കീർത്തിയെ അടിക്കുകയും ക്ഷുഭിതനായി സംസാരിക്കുകയും ചെയ്യും. ഇതിനെതുടർന്ന് മാനസികമായി കീർത്തി വിഷമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുമ്പോൾ ആ സിനിമയുടെ കഥ വേറൊരു രീതിയിലേക്കു മാറും‘.  

പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച സിനിമയായിരുന്നു തൊടരി. ധനുഷിന്റെ കൂടെയാണ് അഭിനയിക്കാനുള്ളതെന്നറിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ എന്റെ കഥാപാത്രം ധനുഷിന്റെ  കഥാപാത്രത്തിന്റെ മുഖത്തുനോക്കി എടാ, പോടാ എന്നെല്ലാം വിളിച്ച് അപമാനിക്കണം എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. ധനുഷ്‌ജിയും അദ്ദേഹത്തിന്റെ ആരാധകരും അതെല്ലാം എങ്ങിനെ ഉൾകൊള്ളുമെന്നെല്ലാം ടെൻഷന്റെ വ്യാപ്തികൂട്ടി. എന്നാൽ എന്നെ കണ്ടമാത്രയിൽ ധനുഷ് പേരുംവിവരങ്ങളും എല്ലാം തിരക്കുകയും മലയാളിയാണെന്നറിഞ്ഞപ്പോൾ “എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം” എന്ന ഗാനം പാടുകയും എന്നോട് ഒരു ടെൻഷനും വേണ്ട  നമുക്ക് ഭംഗിയായി ഈ രംഗം ചിത്രീകരിക്കാം എന്നെല്ലാം ധൈര്യപ്പെടുത്തി.  

നിറകുടം തുളുമ്പില്ല എന്ന് പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ അതിന്റെ അർത്ഥം ബാലനായ എനിക്കറിയില്ലായിരുന്നു. പക്ഷെ ധനുഷിന്റെ കൂടെ ഉണ്ടായ ഓരോ ദിവസവും അനുഭവങ്ങളും പ്രസ്തുത പഴഞ്ചൊല്ലിന്റെ അർത്ഥം എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാക്കിത്തന്നു. എന്നെ “ജീ” എന്നായിരുന്നു ധനുഷ്‌ജി അഭിസംബോധന ചെയ്തിരുന്നത്. സ്കൂൾ ഒഴിവു ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുട്ടികൾ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി. അവരുടെ കൂടെ സമയം ചെലവഴിക്കാനും ഞാൻ ഉണ്ടായിരുന്നു.  ധനുഷ്‌ജിയെ ഒരു നോക്കുകാണാൻ ജനം ഇളകുന്നത് കാണുമ്പോൾ ഇത്രയും ആരാധകരുള്ള ഒരാളാണല്ലോ എന്നോട് വളരെ സിംപിളായി പെരുമാറുന്നത് എന്ന ഒരു സ്വകാര്യ അഹങ്കാരവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം ധനുഷ്‌ജിയെ തേടിയെത്തിയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം അദ്ദേഹം അതിനർഹൻ തന്നെയാണ്.  

താണ നിലത്തേ നീരോടൂ എന്ന് പഴമക്കാർ പറയും . ശരിക്കും ഡൗൺ റ്റു എർത്ത് ആയ വ്യക്തിത്വമാണ് ധനുഷ്‌ജി. അദ്ദേഹത്തിന്റെ കൂടെ ഇടപഴകിയ ആരും അദ്ദേഹത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കാതിരിക്കില്ല. 

Tags: actorഅവാർഡ്DhanushSworup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

Thiruvananthapuram

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

പുതിയ വാര്‍ത്തകള്‍

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.