Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നീതി വൈകിപ്പിക്കലും നീതി നിഷേധം

പലപ്പോഴും നീതി വൈകുന്നത് കോടതി നടപടികള്‍ വൈകുന്നത് കൊണ്ട് മാത്രമല്ല. മിക്കവാറും അവസരങ്ങളില്‍ വാദിയും പ്രതിയും അതൊരു തന്ത്രമായി സ്വീകരിക്കാറുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉള്ള പഴുതുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. കോടതി നടപടികളില്‍ ഉള്ള ഈ പഴുതുകള്‍ പരിഹരിക്കുന്നതിന്, നീതിന്യായ സംവിധാനം ജാഗ്രതയോടെ മുന്‍കൂട്ടിയുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 8, 2021, 06:46 pm IST
inMain Article

നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം തര്‍ക്കപരിഹാരം മാത്രമല്ല, നീതി ഉയര്‍ത്തിപ്പിടിക്കുകയും ആണ്. നീതി വൈകിപ്പിക്കുന്നത് പോലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് നീതി ഉയര്‍ത്തിപിടിക്കുന്നതിനുള്ള ഒരു മാര്‍ഗം.

നീതിന്യായവ്യവസ്ഥയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചതില്‍ സന്തോഷമുണ്ട്. രാജ്യത്തെ 18,000 ത്തോളം കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ലോക്ക് ഡൗണ്‍ കാലയളവ് ഉള്‍പ്പെടെ 2021 ജനുവരി വരെ 76 ലക്ഷത്തോളം കേസുകളില്‍ വെര്‍ച്വല്‍ കോടതി വഴി വാദം കേട്ടു. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ്, യൂണിക് ഐഡന്റിഫിക്കേഷന്‍ കോഡ്, ക്യു ആര്‍ കോഡ് തുടങ്ങിയ സംരംഭങ്ങള്‍  ആഗോളതലത്തില്‍തന്നെ പ്രശംസിക്കപ്പെടുന്നതായി. ഇ -കോടതി,വീഡിയോ കോണ്‍ഫറന്‍സിങ്, ഇ -നടപടികള്‍, ഇ -ഫയലിംഗ്, ഇ -സേവ സെന്റര്‍ എന്നിവ വഴി നീതിന്യായ ഭരണസംവിധാനത്തിന് നീതി നടപ്പാക്കല്‍ സുഗമമായി. പേപ്പറിന്റെ ഉപയോഗം കുറച്ച് പ്രകൃതി വിഭവ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിച്ചു.

താഴെ തട്ടിലുള്ള നീതിന്യായ സംവിധാനമാണ് രാജ്യത്തിന്റെ നീതി വ്യവസ്ഥയുടെ  കാതലായ ഭാഗം. നിയമ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി, മികച്ച ന്യായാധിപന്മാര്‍  ആക്കുന്ന പ്രധാന പ്രവര്‍ത്തനമാണ്  ജുഡീഷ്യല്‍ അക്കാദമികള്‍ക്കുള്ളത്. ജഡ്ജിമാര്‍, മറ്റ് നീതിന്യായ, അര്‍ദ്ധ നീതിന്യായ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി കോടതികളില്‍, പ്രത്യേകിച്ചു ജില്ലാ കോടതികളില്‍, തീര്‍പ്പ് ആവാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയും വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്.  

വേഗത്തിലുള്ള നീതി നടപ്പാക്കലിന്, നിരന്തരമായ നീതിന്യായ പരിശീലനത്തിന് ഒപ്പം നമ്മുടെ നീതിന്യായ നടപടിക്രമങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരേണ്ടതുണ്ട്. കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിഷയം അതിന്റെ ശരിയായ വീക്ഷണത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.  കുറഞ്ഞ സമയത്തിനുള്ളില്‍  കൃത്യമായ തീരുമാനമെടുക്കണം. പുതിയ നിയമങ്ങള്‍, തര്‍ക്കപരിഹാര സ്വഭാവത്തില്‍ വന്ന മാറ്റം, എന്നിവയുടെ പശ്ചാത്തലത്തില്‍  കേസുകള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ , നിയമത്തിലും നടപടിക്രമങ്ങളിലും ജഡ്ജിമാര്‍ക്ക് ഏറ്റവും പുതിയ അറിവുകള്‍ ഉണ്ടാകണം.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്ന്  വളരെ വലിയ പ്രതീക്ഷയാണുള്ളത്. ജഡ്ജിമാരെ അറിവുള്ളവരും, വിവേകം ഉള്ളവരും, കാരുണ്യമുള്ളവരും, അന്തസ്സുള്ളവരും, പക്ഷപാതം ഇല്ലാത്തവരുമായാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നീതിന്യായ സംവിധാനത്തില്‍, എണ്ണത്തേക്കാള്‍ ഗുണമേന്മയ്‌ക്കാണ് പ്രാധാന്യം. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, നിരന്തര പരിശീലനം തുടരുകയും വിജ്ഞാനം, സാങ്കേതികവിദ്യ, നീതിന്യായ നൈപുണ്യം എന്നിവയില്‍ ഏറ്റവും പുതിയ അറിവുകള്‍ ഉണ്ടാവുകയും വേണം. അതിനാല്‍ പ്രാരംഭഘട്ടത്തിലും, സേവനങ്ങള്‍ക്ക് ഇടയിലും ജഡ്ജിമാര്‍ക്ക്  പ്രതീക്ഷയ്‌ക്കൊത്ത അറിവ് നല്‍കുന്നതിന് സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി കളുടെ പങ്ക് വളരെ വലുതാണ്.  

സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ 9 ഇന്ത്യന്‍ ഭാഷകളിലേക്ക്  തര്‍ജ്ജമ  ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ചില ഹൈക്കോടതികളും അവരുടെ വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷയില്‍ തര്‍ജ്ജമ ചെയ്തു  നല്‍കാറുണ്ട്. ഈ പരിശ്രമത്തില്‍ പങ്കാളികളായ എല്ലാവരേയും അഭിനന്ദിക്കുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വിധി സംസ്ഥാന ഔദ്യോഗിക ഭാഷയില്‍ സര്‍ട്ടിഫൈഡ്  തര്‍ജ്ജമ രൂപത്തില്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി കള്‍ തയ്യാറാകണം. ഓരോ വ്യക്തിയുടെയും അവസാന ആശ്രയം നിയമസംവിധാനം ആണ്.നീതിന്യാ

യവ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസത്തെ ആണ് ഇത് കാണിക്കുന്നത്. ഈ വിശ്വാസം  സംരക്ഷിക്കുന്നതിന് ഭരണസംവിധാനത്തിന്റെ ഭാഗമായ നാമോരോരുത്തരും ചുവടെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.

  • ജനങ്ങള്‍ക്ക് വളരെവേഗം, താങ്ങാവുന്ന ചെലവില്‍, നീതി ലഭ്യമാക്കുന്നതിന്അവരുടെ ഭാഷയില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താം
  • മധ്യസ്ഥത,തീര്‍പ്പ് കല്‍പ്പിക്കല്‍ തുടങ്ങിയ ബദല്‍ നീതിന്യായ സംവിധാന സാധ്യതകള്‍ എങ്ങനെ വിപുലപ്പെടുത്താം
  • ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും നടപടികളില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയുടെ ഉപയോഗം എങ്ങനെ പ്രോത്സാഹിപ്പിക്കാം
  • സര്‍ക്കാര്‍ വ്യവഹാരങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിന് എന്ത് നടപടികള്‍ എടുക്കാം  

പലപ്പോഴും  നീതി വൈകുന്നത് കോടതി നടപടികള്‍ വൈകുന്നത് കൊണ്ട് മാത്രമല്ല. മിക്കവാറും അവസരങ്ങളില്‍ വാദിയും പ്രതിയും അതൊരു തന്ത്രമായി സ്വീകരിക്കാറുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉള്ള പഴുതുകളുടെ  അടിസ്ഥാനത്തില്‍ അവര്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. കോടതി നടപടികളില്‍ ഉള്ള ഈ പഴുതുകള്‍ പരിഹരിക്കുന്നതിന്, നീതിന്യായ സംവിധാനം  ജാഗ്രതയോടെ മുന്‍കൂട്ടിയുള്ള  നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേശീയ,അന്തര്‍ദേശീയ തലത്തില്‍  സംഭവിക്കുന്ന നൂതനാശയങ്ങള്‍ സ്വീകരിക്കുകയും മികച്ച മാതൃകകള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.