Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനക്ഷേമത്തിന്റെ സുവര്‍ണകാലം

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 09:03 pm IST
in Samskriti

ആ സൈന്യത്തിന്റെ ചെലവിനായി മുഗളസാമ്രാജ്യത്തിന്റെ ഭാഗമായ വരാഡ് പ്രദേശത്തില്‍ ധനസംഗ്രഹണം ചെയ്യാന്‍ (കരംപിരിക്കാന്‍)സമര്‍ത്ഥനായ രാവജിയെ രണ്ടായിരത്തി അഞ്ഞൂറ് സൈനികരുടെ കൂടെ അയച്ചു. മുഗള രാജസഭയിലെ വ്യവഹാരത്തിന്റെ ഗൂഢാര്‍ത്ഥം അറിയാന്‍ ബഹുഭാഷാ പണ്ഡിതനും മഹാമേധാവിയും കുശലനുമായ നിരാജി രാവ്ജിയെ സ്വരാജ്യത്തിന്റെ പ്രതിനിധിയായി മുഅജമിന്റെ അടുത്ത് നിര്‍ത്തി. സ്വരാജ്യത്തിന്റെ അതീവബുദ്ധിമാന്മാരായ ഈ മൂന്നുപേരും മുഴുവന്‍ മുഗള്‍ ശാസനത്തിന്റെയും ബലം, ഭരണവ്യവസ്ഥ, ഗുണദോഷങ്ങള്‍ വാണിജ്യ സംബന്ധ വിഷയങ്ങള്‍ എന്നിവ സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. ശിവാജി സ്വരാജ്യ സ്ഥാപനത്തിന്റെ കാര്യത്തില്‍ ആരില്‍നിന്ന് എവിടെ എങ്ങനെ പ്രയോജനം ലഭിക്കും എന്ന് മനസ്സിലാക്കി കൗശലത്തോടെ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുമായിരുന്നു.

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം  അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

സ്വരാജ്യത്തെ സമ്പദ്‌സമൃദ്ധമാക്കിക്കൊണ്ട് സുരാജ്യം നിര്‍മിക്കാനാഗ്രഹിച്ച ശിവാജി വിപ്ലവകരമായ പല പരിപാടികളും ആവിഷ്‌കരിച്ചു. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു പോന്ന ഭൂപ്രഭു സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം കൊണ്ടുവന്നു. അതിനാല്‍ സാധാരണക്കാരായ കൃഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നു. ജയസിംഹന്റെ ആക്രമണത്താല്‍ പീഡിതരായ കൃഷിക്കാര്‍ ധനത്തിന്റെ സ്ഥാനത്ത് ധാന്യം കരമായി തന്നാല്‍ മതിയെന്ന് അനുമതികൊടുത്തു. അതും ഉല്‍പ്പാദനത്തിന്റെ അനുപാതത്തില്‍ കരമടച്ചാല്‍ മതി എന്ന പ്രഖ്യാപനവുമുണ്ടായി. കൃഷി നശിച്ചവരില്‍നിന്നും കരം ഈടാക്കിയില്ല. നമ്മുടെ രാജാവ് നമ്മോട് സഹാനുഭൂതി കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷിക്കാര്‍ നന്നായി പരിശ്രമിക്കാനാരംഭിച്ചു. അതിന്റെ ഫലമായി ദേശത്ത് ധാന്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിച്ചു. അതുകാരണം രാജകോശത്തിന്റെ വരുമാനവും വര്‍ധിച്ചു. ഭൂപ്രഭു സമ്പ്രദായം നിലവിലിരുന്നപ്പോള്‍ അനിയന്ത്രിതരായ ഭൂപ്രഭുക്കള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ഭൂനിയമം വന്നതോടുകൂടി ആഭ്യന്തരകലഹവും ഭൂപ്രഭുക്കന്മാരുടെ സ്വേച്ഛാധിപത്യവും നിയന്ത്രിതമായി.

ഇക്കാലത്ത് രസകരമായ ഒരു സംഭവമുണ്ടായി. കൊങ്കണ പ്രദേശത്ത് പിലാജിരാജേശിര്‍കെ എന്നു പേരായ ഒരു വലിയ ഭൂസ്വാമി ഉണ്ടായിരുന്നു. പുതുക്കിയ ഭൂനിയമമനുസരിച്ച് ഇദ്ദേഹത്തിന്റെ ഭൂമിയെല്ലാം നഷ്ടപ്പെട്ടിരുന്നു. കുറച്ചുകാലത്തിനുശേഷം ശിവാജിയുടെ പുത്രന്‍ സംഭാജി, ശിര്‍ക്കേയുടെ മകളെ വിവാഹം ചെയ്തു. പുത്രിയെ ശിര്‍ക്കെയുടെ പുത്രനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.