വയലാര്‍: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സന്ദര്‍ശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പാവപ്പെട്ട ഒരു ചെറുപ്പക്കാരന് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ട് ഈ വീട്ടിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കും, ജി.സുധാകരനും ഇതുവരെ തയ്യാറായില്ലെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. തീവ്രവാദികള്‍ വല്ലതുമായിരുന്നു മരിച്ചിരുന്നുവെങ്കില്‍ അവരുടെ കുടുംബത്തിന് വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കിയേനെ. സര്‍ക്കാര്‍ കൈവിട്ടാലും ഈ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. കുടുംബത്തെ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സര്‍ക്കാരും പോലീസും തീവ്രവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സര്‍ക്കാര്‍ പ്രതികളെ പിടിക്കുന്നതില്‍ വീഴ്ചവരുത്തിയിരിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ഗൂഢാലോചന നടത്തിയവരും കൊലപാതകം നടപ്പിലാക്കാന്‍ കൂട്ടുനിന്നവരും ഇവിടെയൊക്കെ തന്നെയുണ്ട്. അവരെ പിടികൂടാതെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസിനുള്ളതെന്നും അദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: