Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്. വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 11:43 am IST
in India

ഗുവാഹത്തി: സ്വാതന്ത്യാനന്തരം കോണ്‍ഗ്രസാണ് ആസാം ഭരിച്ചത്, നീണ്ട 58 വര്‍ഷം. അതിനിടയ്‌ക്ക് ഒരു വര്‍ഷം ജനതാപാര്‍ട്ടിയും പത്തു വര്‍ഷം ആസാം ഗണ പരിഷത്തും ആസാം ഭരിച്ചെങ്കിലും കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികളില്‍ നിന്ന് ആസാമിനെ മുക്തമാക്കാന്‍ സാധിച്ചില്ല.വിഘടനവാദവും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവുമാണ്, എല്ലാ തരത്തിലും മുന്‍പന്തിയില്‍ എത്തേണ്ട ആസാമിനെ ഇന്നും പിന്നിലാക്കാന്‍ കാരണം.ആധുനിക ആസാമിന്റെ ഏറ്റവും വലിയ പ്രശ്നം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലാണ് ഇവിടേക്കുള്ള കടന്നുകയറ്റം. എണ്‍പതുകളില്‍  വോട്ടര്‍ പട്ടിക പൊടുന്നനെ വലുതായി വരുന്ന അവസ്ഥയുണ്ടായി. ഇതെങ്ങനെയെന്നുള്ള അന്വേഷണത്തിലാണ് ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. ഇതോടെ ആസാമിലെ ജനത പ്രക്ഷോഭത്തിനിറങ്ങി, ഒന്നും രണ്ടുമല്ല ആറു വര്‍ഷം നീണ്ട പ്രക്ഷോഭം. ബംഗ്ലാദേശില്‍ നിന്നുളള്ള നുഴഞ്ഞുകയറ്റം തടയുക, തങ്ങളുടെ  സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താന്‍ ആസാം ജനതയെ അനുവദിക്കുക, തങ്ങളുടെ സ്വത്തും തൊഴിലും തട്ടിയെടുക്കുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. എന്നാല്‍  മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റിയിരുന്നതിനാല്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. അങ്ങനെ സമരം നീണ്ടു, ആറു വര്‍ഷം.  ഒടുവില്‍ സമരം ചെയ്യുന്ന  ആസാമി ജനതയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ആസാം കരാര്‍  ഉണ്ടാക്കുകയും ചെയ്തു. 1985ലെ ആസാം കരാറോടെ പ്രക്ഷോഭം  കെട്ടടങ്ങിയെങ്കിലും ഇന്നും ആസാമും ബംഗാളും നേരിടുന്ന പ്രശ്നം അന്ന്  നുഴഞ്ഞുകയറിയവര്‍ തന്നെ.  

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനും ആസാമിലെ ജനതയുടെ തനതു സംസ്‌കാരവും ജീവിതരീതിയും സ്വത്തും എല്ലാം സംരക്ഷിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒന്നും പൂര്‍ണമായും നടപ്പായില്ല. 70 കളിലാണ് ബോഡോലാന്‍ഡ് എന്ന വിഘാടന വാദ പ്രക്ഷോഭം ശക്തമായത്.  ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളും വിഘടന വാദങ്ങളും കാര്യമായി കുറഞ്ഞു. ചില വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം ഉണ്ടെങ്കിലും അതിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്.പക്ഷെ നുഴഞ്ഞുകയറ്റക്കാര്‍ ഇതിനകം ആസാമില്‍ വന്‍ സ്വാധീനമാണ് നേടിയത്. ബദറുദ്ദീന്‍ അജ്മല്‍ എന്നയാളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ഇന്ന്  നിയമസഭയില്‍ വലിയ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ്. നുഴഞ്ഞുകയറ്റക്കാരാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. മത വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഇയാളുടെ പല നടപടികളും വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്.2012ല്‍ ഇവിടെ വലിയ കലാപമുണ്ടായി. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി വന്നവര്‍ ആസാമിലെ തനതു ജനവിഭാഗമായ ബോഡോകളെ ആക്രമിക്കുകയായിരുന്നു. ഇതോടെ തങ്ങള്‍ സ്വന്തം നാട്ടില്‍ ഒട്ടും സുരക്ഷിതരല്ലെന്ന ബോധം നാട്ടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നയങ്ങളാണ് ആസാമിനും തങ്ങള്‍ക്കും വിനയായതെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ പതുക്കെ ബിജെപിയിലേക്ക് തിരിഞ്ഞു. അതോടെ അവിടെ ബിജെപി വലിയ തോതില്‍ വളര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്.  വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനും കരുത്തനുമാണ് ധനമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മ. മികച്ച ഭരണത്തിലൂടെ ജനശ്രദ്ധ നേടിയ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തകര്‍ന്നടിഞ്ഞ് നേതൃത്വം പോലുമില്ലാത്തതായ കോണ്‍ഗ്രസിനും ഭരണത്തില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയൊന്നുമില്ല. ആസാമിന് മോദി സര്‍ക്കാര്‍ വന്ന ശേഷം കോടാനുകോടികളുടെ പദ്ധതികളാണ് നല്‍കിയത്.  കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും റോഡ്,  പാലം എന്നിവയടക്കമുള്ള അടിസ്ഥാന വികസനത്തിനുമാണ് മോദി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. മോദി സര്‍ക്കാര്‍ ആസാമിന് നല്‍കുന്ന പ്രത്യേക പരിഗണനയും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു.  

ആസാം നിയമസഭ

അംഗസംഖ്യ: 126  

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 64 സീറ്റ്

എന്‍ഡിഎ 74 (ബിജെപി 60, എജിപി 13,  

സ്വതന്ത്രന്‍ ഒന്ന് )

പ്രതിപക്ഷം 33 (കോണ്‍ഗ്രസ് 19,  

എഐയുഡിഎഫ് 14)

മറ്റുള്ളവര്‍(ബിപിഎഫ്) 11

ഒഴിഞ്ഞുകിടക്കുന്നത് എട്ട്.

ആസാമില്‍ നിന്ന് നാല് സംസ്ഥാനങ്ങള്‍

വലിയൊരു സംസ്ഥാനമായിരുന്ന ആസാം വിഭജിച്ച് നാഗാലാന്‍ഡുണ്ടാക്കിയത് 1963ലാണ്. 1972ല്‍ മേഘാലയ ജനിച്ചതും ആസാമില്‍ നിന്നാണ്. 72ല്‍ ആസാമിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്ത് അരുണാചല്‍പ്രദേശും മിസോറാമും രൂപീകരിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളായിരുന്ന അവ 1986 ല്‍ സംസ്ഥാനങ്ങളായി

Tags: bjpelectioncongressഅസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.