Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അഴിമതിമുക്ത കേരളം എന്റെ സ്വപ്‌നം

ഇ. ശ്രീധരന്‍ ജന്മഭൂമി പ്രതിനിധി എം. ബാലകൃഷ്ണനോട് സംസാരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 19, 2021, 05:36 am IST
in Main Article

ഡോ.ഏലാട്ട് വളപ്പില്‍ ശ്രീധരന്‍ എന്ന ഇ. ശ്രീധരന്‍ ബിജെപി അംഗമായി . ഭാരതത്തിലെ  പൊതുഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച ഇദ്ദേഹം ദല്‍ഹി മെട്രോ റെയില്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയതിലൂടെ ഭാരതത്തിന്റെ മെട്രോ മാനായി മാറി. കേരളത്തിന്റെ മാറിവരുന്ന രാഷ്‌ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശം. അഴിമതിമുക്ത കേരളമാണ് തന്റെ സ്വപ്‌നമെന്ന് ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു. ദല്‍ഹി മെട്രോ, ഗതാഗതത്തില്‍ മാത്രമല്ല മാറ്റം വരുത്തിയത്. മനോഭാവത്തില്‍ കൂടിയായിരുന്നു.  അഴിമതിയും കാലതാമസവുമില്ലാതെ  പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്ന് തെളിയിച്ച ഈ പൊന്നാനിക്കാരന്‍ കേരളത്തിന്റെ പരിവര്‍ത്തനത്തിന് പുതിയ പാത തെരഞ്ഞെടുത്തിരിക്കുന്നു.   തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് ജന്മഭൂമി പ്രതിനിധി എം. ബാലകൃഷ്ണനോട്  സംസാരിക്കുന്നു.  

ബിജെപിയില്‍ ചേരാനിടയായ സാഹചര്യം

കേരളത്തിന്റെ സാഹചര്യം ഇന്ന് ഏറെ ദയനീയമാണ്. യുഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചു. എല്‍ഡിഎഫും  അഞ്ചുവര്‍ഷം ഭരിച്ചു. എന്നാല്‍ കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. പ്രത്യേകിച്ച്, തൊഴിലില്ലായ്‌മ സംസ്ഥാനത്ത് രൂക്ഷമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അഭ്യസ്തവിദ്യരായ എത്രയുവാക്കളാണ് തൊഴിലില്ലാതെ അലയുന്നത്. ഓരോ മലയാളിയും ഇന്ന് കടക്കെണിയിലാണ്. സര്‍ക്കാര്‍ നിരന്തരമായി കടം വാങ്ങിച്ചുകൊണ്ടിരിക്കുന്നു. ഓരോ മലയാളിയും ഇന്ന് 1.2 ലക്ഷം രൂപയുടെ കടക്കാരനായി മാറിയിരിക്കുന്നു. കണ്ണും പൂട്ടി കടം വാങ്ങുക, തോന്നിയത് പോലെ ചെലവഴിക്കുക എന്നതാണ് സര്‍ക്കാറിന്റെ രീതി. സര്‍ക്കാറിന്റെ ധൂര്‍ത്താകട്ടെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും തുല്യരാണ്. ഇതില്‍ നിന്നൊക്കെ ഒരു മാറ്റമുണ്ടാകണം അതിനാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന്  തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇനി അംഗത്വമെടുക്കാനുള്ള സാങ്കേതികമായ കാര്യങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.  

ഇരുമുന്നണികളുടെയും വികസന സമീപനത്തെക്കുറിച്ച്

വികസനത്തില്‍ കേരളം ഇന്ന് ഏറെ പിന്നിലാണ്. സുപ്രധാന മേഖലകളില്‍ സര്‍ക്കാറിന് ശ്രദ്ധയില്ല. അവശ്യ മേഖലകളിലേക്കല്ല മറിച്ച് അപ്രധാനമായ മേഖലകളിലാണ് പണം ചെലവാക്കുന്നത്. കടം വാങ്ങിച്ച് പണം ചെലവാക്കുക. കടം വീട്ടാന്‍ കഴിയാതിരിക്കുക എന്ന സ്ഥിതിയാണിവിടെ. ഇതോടെ സംസ്ഥാനം രൂക്ഷമായ കടക്കെണിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.  

ഇടതു സര്‍ക്കാര്‍ ഇന്ന് അഴിമതിയില്‍ മുങ്ങിയിരിക്കുന്നു എന്നതാണ് കേരളം ചര്‍ച്ച ചെയ്യുന്നത്

അഴിമതി ഇന്ന് സാര്‍വത്രികമായിരിക്കുന്നു. എല്ലാ മേഖലകളേയും അഴിമതി ബാധിച്ചിരിക്കുന്നു. എന്തിനും പാര്‍ട്ടിക്ക് പണം നല്‍കേണ്ട സ്ഥിതിയാണ് എന്തുകൊണ്ടാണ് കേരളം ഇങ്ങനെയായത്. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എ.കെജി. സെന്ററില്‍ പണം നല്‍കണം. അല്ലെങ്കില്‍ ജില്ലാതലത്തില്‍, താലൂക്ക് തലത്തില്‍ പാര്‍ട്ടിക്ക് പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ നാട്ടുകാര്‍ക്ക്  ജീവിക്കാന്‍ കഴിയും. അഴിമതി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്കാക്കറിയാം. കേരളം അഴിമതി മുക്തമാകണമെന്നാണ് എന്റെ ആഗ്രഹം. അത്തരമൊരു ഭരണം കേരളത്തിലുണ്ടാകണം. അതിന് ബിജെപിക്ക് കഴിയും

കേരളത്തിന്റെ  വികസന മുരടിപ്പിനുള്ള പരിഹാരമെന്താണ്

കേരളത്തിലേക്ക് പുതിയ വ്യവസായങ്ങള്‍ വരുന്നേയില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരു പുതിയവ്യവസായവും സംസ്ഥാനത്തുണ്ടായില്ല. വ്യവസായങ്ങള്‍ വന്നാലെ തൊഴിലില്ലായ്‌മ പരിഹരിക്കാനാകൂ. വ്യവസായ വളര്‍ച്ചയുണ്ടാകണം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിന് കഴിയും. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ വ്യവസായ വളര്‍ച്ച എളുപ്പം കൈവരിക്കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമീപനത്തെക്കുറിച്ച്

കേന്ദ്രസര്‍ക്കാറിനെ കുറ്റം പറയുക എന്ന പതിവാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. അതുകൊണ്ട് ഒന്നും നേടാനാകില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതെന്തിനെയും കണ്ണടച്ച് എതിര്‍ക്കുകയാണ് ഇവിടെ. എന്തിനെയും എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും. കേന്ദ്രവും  സംസ്ഥാനവും ഒരുമിച്ചു പോകണം. ആശയപരമായ എതിര്‍പ്പുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഒരുമിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ അത് ഉണ്ടാകുന്നില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന സമീപനം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കേരളത്തിന് കൈവരിക്കാനായിട്ടില്ല.  അതിന് കാരണം സംസ്ഥാനസര്‍ക്കാറിന് ശ്രദ്ധയില്ലാത്തതുകൊണ്ടാണ്. എന്തിനേയും ചോദ്യം ചെയ്യുക, എല്ലാറ്റിനെയും എതിര്‍ക്കുക എന്നതാണ് ഇവിടെയുള്ള സമീപനം. സിഐജിയുടെ ഓഡിറ്റിനെപ്പോലും കാരണമില്ലാതെ എതിര്‍ക്കുകയാണ് . ഈ മനോഭാവം മാറണം. നിലവിലുള്ള അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം. കേന്ദ്രസര്‍ക്കാറിനോടുള്ള കേരള സര്‍ക്കാറിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണം.

അനുവദിച്ച പദ്ധതികള്‍ പോലും നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഇതിന് ഉദാഹരണമാണ്. റെയില്‍വേബോര്‍ഡ് ഇതിന് പണമടക്കം അനുവദിച്ചതാണ്. 2016 ല്‍. എന്നാല്‍ അത് വേണ്ടെന്നുവെച്ചു. അതിനുപകരം തലശ്ശേരി- മൈസൂര്‍ പാതയ്‌ക്ക്‌വേണ്ടിയായി ശ്രമം.  നടക്കാന്‍ സാദ്ധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വെറുതെ സമയം കളയുകയാണ്. റെയില്‍വേ ബോര്‍ഡ് അനുവദിച്ച പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. പുതിയ പദ്ധതി നടപ്പിലാവുകയും ചെയ്തില്ല. ഇപ്പോള്‍ രണ്ടുമില്ലാത്ത അവസ്ഥയിലായി.  അതിവേഗ റെയില്‍പാത അച്യുതാനന്ദസര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ്. അത് പിന്നീട് വേണ്ടെന്നു വെച്ചു. പിന്നീട് സില്‍വര്‍ ലൈന്‍ സെമിസ്പീഡ് പദ്ധതിക്കായി ആലോചന. ഇപ്പോള്‍ രണ്ടുമില്ലെന്ന സ്ഥിതിയാണ്. സബ്അര്‍ബന്‍ റെയില്‍ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. നഗരത്തിലെ റോഡുകളില്‍ ഇന്ന് രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന് ശ്രദ്ധയില്ല. ആവശ്യമില്ലാത്ത പദ്ധതികളുടെ പിന്നാലെയാണ് സര്‍ക്കാര്‍. ഒന്നും നടക്കുന്നുമില്ല. പത്രപരസ്യങ്ങളില്‍ നിറയെ പദ്ധതികളാണ്. എന്നാല്‍ അവയില്‍ പലതും ആരംഭിച്ചിട്ടുപോലുമില്ല.

കേരളം മാറുമോ

കേരളത്തിന്റെ അന്തരീക്ഷത്തിന് സമൂലമായ മാറ്റം ആവശ്യമാണ്. വിവാദങ്ങളും സമരങ്ങളും പ്രകടനങ്ങളും എന്നൊക്കെയാണ് കേരളത്തിന്റെ പ്രധാനശ്രദ്ധ. ഇതില്‍ മാറ്റമുണ്ടാകണം.

  എം ബാലകൃഷ്ണന്‍

Tags: e sreedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.