Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

31 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ശീതള്‍ നാഥ് ക്ഷേത്രം തുറന്നു; മോദിയെ അഭിനന്ദിച്ച് കശ്മീരി പണ്ഡിതര്‍

കശ്മീരില്‍ 500 ദിവസമായി 4ജി ഇല്ലെന്ന് പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ ഒരു കാര്യം അറിയണം- ഇസ്ലാമിക തീവ്രവാദം അഴിഞ്ഞാടിയിരുന്ന കഴിഞ്ഞ ഏതാനും ദശകങ്ങളായി എത്രയോ ക്ഷേത്രങ്ങളുടെ വാതിലുകളാണ് അവിടെ അടഞ്ഞുപോയത്. ദശകങ്ങളായി പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഹിന്ദുഭക്തരുടെ വേദന അറിയാന്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും ഭാരതത്തില്‍ ഇല്ലാതെപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 08:05 pm IST
in India

കശ്മീര്‍: 31 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതാ കശ്മീരില്‍ ഒരു ക്ഷേത്രത്തിന്റെ നട തുറന്നിരിക്കുന്നു. ശ്രീനഗറിലെ ശീതള്‍ നാഥ് മന്ദിരമാണ് വീണ്ടും തുറന്നുപ്രവര്‍ത്തിച്ചിരിക്കുന്നത്.

കശ്മീരില്‍ 500 ദിവസമായി 4ജി ഇല്ലെന്ന് പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ ഒരു കാര്യം അറിയണം- ഇസ്ലാമിക തീവ്രവാദം അഴിഞ്ഞാടിയിരുന്ന കഴിഞ്ഞ ഏതാനും ദശകങ്ങളായി എത്രയോ ക്ഷേത്രങ്ങളുടെ വാതിലുകളാണ് അവിടെ അടഞ്ഞുപോയത്. ദശകങ്ങളായി പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഹിന്ദുഭക്തരുടെ വേദന അറിയാന്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും ഭാരതത്തില്‍ ഇല്ലാതെപ്പോയി.

ഫിബ്രവരി 17 ബുധനാഴ്ചയാണ് 31 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീനഗറിലെ ക്രാലഖുദിലുള്ള ശീതല്‍ നാഥ് മന്ദിരം തുറന്നത്. ബസന്ത് പഞ്ചമി പൂജയ്‌ക്കായി വീണ്ടും ക്ഷേത്രത്തിലെ മണി മുഴങ്ങി. ഹവനവും നടന്നു. ഏകദേശം 30 കശ്മീരി ഹിന്ദുക്കളാണ് പ്രാര്‍ഥനകളില്‍ പങ്കാളിയായത്. പ്രസാദവും വിതരണം ചെയ്തു. ‘ഔദ്യോഗികമായി ക്ഷേത്രം തുറന്നു,’ പൂജാരി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. 1990ല്‍ അടച്ചിട്ടതാണ് ഈ ക്ഷേത്രം.

ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയും മുഫ്തി മുഹമ്മദ് സയ്യിദ് ആഭ്യന്തരമന്ത്രിയും ആയിരുന്ന 90കളിലാണ് ഇസ്ലാമിക തീവ്രവാദം ജമ്മുകശ്മീരില്‍ വേരാഴ്‌ത്തിയത്. ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധപൂര്‍വ്വം പല ക്ഷേത്രങ്ങളും അടപ്പിച്ചത്. തീവ്രവാദം പിടിമുറുക്കുന്നതിന് മുമ്പ് ശീതള്‍ നാഥ് മന്ദിരത്തിലെ ബസന്ത് പഞ്ചമി പൂജയ്‌ക്ക് നൂറുകണക്കിന് കശ്മീരി ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നതായി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. പുതുതായി ജനിച്ച കുട്ടികള്‍ അവരുടെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമായ ബസന്ത് പഞ്ചമി കശ്മീരിലെ ഹിന്ദു പണ്ഡിതന്മാര്‍ക്ക് സുപ്രധാനമായിരുന്നു.

‘ക്ഷേത്രം തുറന്നത് കശ്മീരി താഴ് വരയ്‌ക്കപ്പുറമുള്ളവരില്‍ കശ്മീര്‍ സുരക്ഷിതമാണെന്ന സന്ദേശം എത്താനും ആത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്ന സംഭവമാണിത്,’ ഹന്‍ഡുവിന്റെ വാക്കുകളിലും ആത്മവിശ്വാസം.   താഴ് വരയിലേക്ക് കശ്മീരി ഹിന്ദുക്കള്‍ക്ക് മടങ്ങിവരാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്നും ഹന്‍ഡു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ശ്രീ സനാതന്‍ ധര്‍മ്മ ശീതല്‍ നാഥ് ആശ്രമം സഭയിലെ ട്രസ്റ്റി കൂടിയാണ് ഹന്‍ഡു. ശ്രീനഗറിലെ മേയറായ ജുനൈദ് മട്ടുവും ശീതള്‍ നാഥ് മന്ദിരം സന്ദര്‍ശിച്ചു. മന്ദിരത്തിലെ മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥരുമായും ഭക്തരുമായും അദ്ദേഹം സംസാരിച്ചു.

കശ്മീരി ഹിന്ദുക്കള്‍ ഇതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. 370ാം വകപ്പും 35എയും എടുത്തുകളഞ്ഞത് മൂലമാണ് ക്ഷേത്രം തുറക്കാനിടയാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

1940ല്‍ വിഡി സവര്‍ക്കര്‍ കശ്മീര്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം മുസ്ലിം ലീഗിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് പൊതുയോഗത്തില്‍ പ്രവചിച്ചിരുന്നു. കശ്മീരിന്റെ കാര്യത്തില്‍ ജിന്നയുടെ നീക്കം ദുരന്തമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഹരി സിംഗ് മഹാരാജയോട് നെഹ്രുവും ഷേഖ് അബ്ദുള്ളയും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ചും താക്കീത് നല്‍കിയിരുന്നു. ‘മുസ്ലീം ലീഗ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നത് സമീപഭാവിയില്‍ കാണാം. ബ്രിട്ടീഷുകാര്‍ അവരെ പിന്തുണയ്‌ക്കും. നമ്മള്‍ അഖണ്ഡഭാരതത്തിന് വേണ്ടി നിലകൊള്ളുന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ ആശയക്കുഴപ്പത്തിലാക്കും. പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമായാല്‍ അവര്‍ ആദ്യമായി അവകാശമുന്നയിക്കുക കശ്മീരിന് മുകളിലായിരിക്കും. ഇക്കാര്യത്തില്‍ മഹാരാജ ഉള്‍പ്പെടെ എല്ലാവരും ജാഗ്രതയോടെയിരിക്കണം,’ അന്ന് വിഡി സവര്‍ക്കരില്‍ നിന്നുണ്ടായ വാക്കുകളാണിവ.

Tags: ജമ്മു കശ്മീര്‍ലോകാരോഗ്യ സംഘടനകശമീര്‍കശ്മീരി പണ്ഡിതര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.