Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇനി നമുക്ക് ജ്ഞാനപ്രദക്ഷിണവും നടത്താം

വ്യക്തിജീവിതത്തില്‍ ശുദ്ധിയും സമൂഹജീവിതത്തില്‍ ശാന്തിയും വളര്‍ത്താന്‍ 'ജ്ഞാനപ്പാന'യിലെ വരികള്‍ ശക്തങ്ങളാണ്. ലളിത മലയാളത്തില്‍ ലഭിച്ച ഭഗവദ്ഗീതയാണ് എന്നു പറയാം. കൂടുതല്‍ ജനഹൃദയങ്ങളില്‍ അത് എത്തിക്കാന്‍ ഒരു ആശയം മുന്നോട്ടുവയ്‌ക്കട്ടെ. 'ജ്ഞാനപ്പാന' വായിച്ചും ഏറ്റുചൊല്ലിയും, അമ്മമാരും കുട്ടികളും മറ്റു മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം പൂന്താന ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനെ പ്രദക്ഷിണം വെക്കുക. 'ജ്ഞാന പ്രദക്ഷിണം' എന്ന പേരിട്ടുകൊണ്ടു ആകാവുന്നത്ര ക്ഷേത്രങ്ങളിലും ഇതു നടക്കട്ടെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 10, 2021, 12:36 pm IST
in Varadyam

ജീവിതാസക്തികളുടെ ആധിക്യം മൂലം സമൂഹത്തിലാകെ കാലുഷ്യവും ക്രൂരതകളും പെരുകിവരുന്ന ഇക്കാലത്ത് ‘ജ്ഞാനപ്പാന’ എന്ന ലഘുകൃതിയുടെ പ്രസക്തി വളരെ വലുതാണ്. പണ്ടൊക്കെ അതില്‍നിന്നുള്ള കുറച്ചുവരികളെങ്കിലും വിവിധ ക്ലാസ്സുകളില്‍ പഠിക്കാനുണ്ടായിരുന്നു. ആരുടെയൊക്കെയോ വികല വിദ്യാഭ്യാസ ചിന്തകളും നിര്‍ദ്ദേശങ്ങളും മൂലം ഏറെക്കുറെ ഇല്ലാതായിരിക്കയാണിപ്പോള്‍. ഫലമോ? ദുഷ്ചിന്തകളുടെയും ദുഷ്ട കൃത്യങ്ങളുടെയും വേലിയേറ്റം തന്നെ! അല്ല; പുതിയ ഭാഷയില്‍ സുനാമി എന്നോ കൊറോണ എന്നോ ആണ് പറയേണ്ടത്.

ഇതു പരിഹരിക്കാന്‍ അഥവാ പ്രതിരോധിക്കാന്‍, വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ചോദ്യം ചിലരില്‍ ഉയരാം. എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാകുന്ന രീതിയില്‍ ധാര്‍മികബോധം വളര്‍ത്തുന്ന കവിതകളും കഥകളും കലകളും പാഠ്യപദ്ധതിയില്‍ ചെറിയ ക്ലാസ്സുകള്‍ മുതലേ ഉള്‍പ്പെടുത്തുക എന്നാണ് ഉത്തരം. സത്യം, ധര്‍മം, സ്‌നേഹം, വിനയം, സാമൂഹ്യ മര്യാദകള്‍, ലോകമാനവികത എന്നിവ അതിലൂടെ  പിഞ്ചുഹൃദയങ്ങളില്‍ ഉറപ്പിക്കണം. സാങ്കേതിക-ശാസ്ത്ര വിദ്യകളില്‍ എത്ര കേമത്തം വരിച്ചാലും, ഹൃദയം കെട്ടുപോയാല്‍ എല്ലാം പോയില്ലേ?

പക്ഷേ, എന്തു ചെയ്യാം? നമ്മുടെ രാഷ്‌ട്രീയ-വിദ്യാഭ്യാസ വിചക്ഷണന്മാര്‍ സമ്മതിക്കില്ല! അവര്‍ക്കു പല സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളും ഉണ്ട്. അതിന്‍പ്രകാരം അടിക്കടി ഓരോ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. അക്കൂട്ടത്തിലാണ് മഹത്തായ പല പുരാണകഥകളും കവിതകളുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്നു അപ്രത്യക്ഷമായത്. സര്‍വ്വധര്‍മ്മസമഭാവനയും മനുഷ്യത്വവും വളര്‍ത്തുന്ന ഭാരതീയ സാഹിത്യം മൊത്തത്തില്‍ തീവ്രഹിന്ദുത്വമായി ചിലര്‍ കാണുന്നുണ്ട്. ഈ കാഴ്ചപ്പാടു വിദ്യാലയങ്ങളില്‍നിന്നു മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്. അതു പക്ഷേ ഹിന്ദുക്കള്‍ക്കേ പറ്റൂ എന്ന പരിമിതിയുണ്ട്. എന്നാലും സാരമില്ല, തിന്മകളെ നന്മകള്‍കൊണ്ടു പ്രതിരോധിക്കാന്‍ കുറച്ചുപേര്‍ക്കെങ്കിലും ശ്രമിക്കാമല്ലോ.

എങ്ങനെയാണ് പ്രതിരോധമെന്നാവും അടുത്ത ചോദ്യം. വിദ്യാലയങ്ങള്‍ക്കു പകരം ദേവാലയങ്ങളെ ആശ്രയിച്ചുകൊള്ളുക എന്നാണ് ഉത്തരം. ദേവാലയങ്ങളോടു ചേര്‍ന്നു പുരാണ സാഹിത്യ-കലാ പഠനങ്ങള്‍ക്കുള്ള ഗ്രന്ഥാലയങ്ങളും പാഠശാലകളും സജീവമാകട്ടെ. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അവിടെ നിത്യസന്ദര്‍ശകരാകട്ടെ. ആനയും മേളവും സദ്യയും വെടിക്കെട്ടും പോലുള്ളവ കുറച്ചാല്‍ മതി; ആവശ്യമായ പണവും സമയവും സൗകര്യങ്ങളും തനിയെ വന്നുകൊള്ളും! സത്സംഗങ്ങളിലൂടെ ലഭിക്കുന്ന വെളിച്ചം ആര്‍ക്കും കെടുത്താന്‍ കഴിയാത്ത ആത്മശക്തിയാവും നമ്മില്‍ ജ്വലിപ്പിക്കുക.

കേരളീയ ക്ഷേത്രങ്ങള്‍ പലതും മഹത്ഗ്രന്ഥങ്ങളുടെ രചനാ മണ്ഡപങ്ങളായിരുന്നു എന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. കൂട്ടത്തില്‍ പ്രശസ്തം ഗുരുവായൂര്‍  ക്ഷേത്രം തന്നെ. ആ തിരുനടയില്‍ ഒരേ കാലത്തു രണ്ടു ഗ്രന്ഥപുഷ്പങ്ങള്‍ അര്‍ച്ചനയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടു-മേല്‍പ്പുത്തൂരിന്റെ ”നാരായണീയ”വും പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യും. ഒന്നു കടുകട്ടി സംസ്‌കൃതത്തിലാണ്; വലുതാണ്. മറ്റേത് അതിലളിത മലയാളത്തിലാണ്; ചെറുതാണ്. ഭഗവാന് രണ്ടും പ്രിയങ്കരം. ഭാഗ്യവശാല്‍, നാരായണീയ ദിനവും പൂന്താനദിനവും ക്ഷേത്രത്തില്‍ ആഘോഷിക്കുന്നുമുണ്ട്.

എന്നാല്‍ ഒരു സംശയം തോന്നാം. നാരായണീയത്തിന് കൂടുതല്‍ ആഢ്യത്തം കല്‍പ്പിക്കുന്നില്ലേ? ജ്ഞാനപ്പാനയോടു നേരിയ അവഗണനയും!  നാട്ടിലെങ്ങും അമ്മമാരുടെ വക നാരായണീയ സമിതികളും പാരായണങ്ങളുമുണ്ട്. അതിനു മേമ്പൊടിയെന്ന നിലയില്ലെങ്കിലും അവര്‍ക്ക് എന്തുകൊണ്ടു ‘ജ്ഞാനപ്പാന’ കൂടി ചൊല്ലിക്കൂടാ?

‘ജ്ഞാനപ്പാന’ ചെറുതാണ്. ഈണത്തില്‍ ചൊല്ലാവുന്നതാണ്. ചൊല്ലുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അര്‍ത്ഥമറിഞ്ഞ് അതില്‍ അലിഞ്ഞു ചേരാം. വ്യക്തിജീവിതത്തില്‍ ശുദ്ധിയും സമൂഹജീവിതത്തില്‍ ശാന്തിയും വളര്‍ത്താന്‍ ‘ജ്ഞാനപ്പാന’യിലെ വരികള്‍ ശക്തങ്ങളാണ്. ലളിത മലയാളത്തില്‍ ലഭിച്ച ഭഗവദ്ഗീതയാണ് എന്നു പറയാം. കൂടുതല്‍ ജനഹൃദയങ്ങളില്‍ അത് എത്തിക്കാന്‍ ഒരു ആശയം മുന്നോട്ടുവയ്‌ക്കട്ടെ. ‘ജ്ഞാനപ്പാന’ വായിച്ചും ഏറ്റുചൊല്ലിയും, അമ്മമാരും കുട്ടികളും മറ്റു മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം പൂന്താന ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനെ പ്രദക്ഷിണം വെക്കുക. ‘ജ്ഞാന പ്രദക്ഷിണം’ എന്ന പേരിട്ടുകൊണ്ടു ആകാവുന്നത്ര ക്ഷേത്രങ്ങളിലും ഇതു നടക്കട്ടെ.

‘ജ്ഞാനപ്രദക്ഷിണം’ ഗീതാദിനം വരുമ്പോള്‍ തിരഞ്ഞെടുത്ത അദ്ധ്യായങ്ങള്‍ ചൊല്ലിയും, രാമായണ മാസത്തിലും രാമനവമിയിലും രാമായണവരികള്‍ ചൊല്ലിയും, ശങ്കരജയന്തിയില്‍ ‘ഭജഗോവിന്ദം’ ആലപിച്ചും തുടരാവുന്നതാണ്. നല്ല ജീവിത സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കലാണ് ലക്ഷ്യം. വിദ്യാലയങ്ങള്‍ ചെയ്യേണ്ടത് ദേവാലയങ്ങള്‍ ചെയ്യട്ടെ. മൂവാറ്റുപുഴ തിരുവുംപ്ലാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജ്ഞാനപ്രദക്ഷിണം നടത്തിവരുന്നുണ്ട്.

കാര്യങ്ങള്‍ സാധിക്കാനും സാധിച്ചതിനുമൊക്കെ  സാഹസികമായി പലരും ശയനപ്രദക്ഷിണങ്ങള്‍ ചെയ്യാറുണ്ടല്ലോ. എന്തുകൊണ്ടു എല്ലാവരിലും ആത്മീയസമ്പത്ത് വര്‍ധിപ്പിക്കാനുള്ള ‘ജ്ഞാനപ്പാന പ്രദക്ഷിണ’ത്തെപ്പറ്റി ചിന്തിച്ചുകൂടാ? ‘ജ്ഞാനപ്പാന’  രചിച്ച പൂന്താന സ്മരണയില്‍ ആ പുതിയ യജ്ഞത്തിനു നമുക്കു തുടക്കം കുറിക്കാം. ”മത്സരിക്കുന്നതെന്തിനു നാം വൃഥാ?”

പി.ഐ. ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.