Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്ത്രീവേഷത്തിലെ ഭാവസൗന്ദര്യം

അന്തരിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാനെ കഥകളിയിലെ പ്രമുഖ സ്ത്രീവേഷക്കാരന്‍ മാര്‍ഗി വിജയകുമാര്‍ അനുസ്മരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 5, 2021, 05:14 am IST
in Main Article

മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാനുമായുള്ള എന്റെ അടുപ്പത്തിന് ഏകദേശം നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഞാന്‍ കഥകളി പഠിക്കാന്‍ ഒരുങ്ങുന്നത് 1975 ലാണ്. ഈ കാലഘട്ടത്തിലെ ഒന്നാംനിര സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഗോവിന്ദന്‍കുട്ടി ആശാനുണ്ട്. അന്ന്, കുടമാളൂര്‍ കരുണാകരന്‍ നായരാശാന്‍, ചിറക്കര മാധവന്‍കുട്ടി, കോട്ടയ്‌ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി എന്നിവരായിരുന്നു എന്റെ അറിവിലെ മുന്‍നിര സ്ത്രീവേഷക്കാര്‍. ഇതില്‍ കോട്ടയ്‌ക്കല്‍ ശിവരാമാശാന്റെ വേഷം കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അന്ന് എന്നെ വളരെ ആകര്‍ഷിച്ച വേഷസൗന്ദ്യരമായിരുന്നു ഗോവിന്ദന്‍കുട്ടി ആശാന്റേത്. 1980ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്‍ മാര്‍ഗിയില്‍ അധ്യാപകനായി വന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ശിക്ഷണം കൊണ്ട് എനിക്കും സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞു. ഈ കാലത്തൊരിക്കല്‍ ഗോവിന്ദന്‍ കുട്ടി ആശാന്റെ കിര്‍മ്മീരവധത്തിലെ ലളിത കാണാനിടയായി. ആ വേഷസൗന്ദര്യവും, അവതരണവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആകര്‍ഷണം പിന്നീട് വളരെ അടുപ്പത്തിലാക്കി.

ഞങ്ങള്‍ തമ്മില്‍ ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ആശാനെന്ന് വിളിക്കുന്നെങ്കിലും, എന്നെ അദ്ദേഹം ഒരു സഹോദരനെ പോലെയാണ് കാണാറുള്ളത്. ഞങ്ങള്‍ ഒന്നിച്ച് ധാരാളം കൂട്ട് വേഷങ്ങളുണ്ടായിട്ടുണ്ട്. നളചരിതം നാലാംദിവസത്തിലെ അദ്ദേഹത്തിന്റെ ദമയന്തിയും, എന്റെ കേശിനിയും ഉഷ-ചിത്രലേഖ, സൈരന്ധ്രി -സുദേഷ്ണ ഇങ്ങനെയുള്ള സ്ത്രീവേഷങ്ങളുടെകൂടെയും കുചേലന്‍-കുചേല പത്‌നി, ഹംസം-ദമയന്തി, സുദേവന്‍-ദമയന്തി, ശുക്രന്‍-ദേവയാനി തുടങ്ങിയ പുരുഷ വേഷങ്ങളോടൊപ്പവും ധാരാളം അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. നല്ലൊരു സ്ത്രീവേഷക്കാരനെന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും, തനിക്ക് ലഭിക്കുന്ന പുരുഷവേഷങ്ങളും ചെയ്യാന്‍ മടിച്ചിരുന്നില്ല അദ്ദേഹം.

കഥകളിത്തനിമ നഷ്ടപ്പെടാതെ, കഥാപാത്രബോധത്തോടെ നല്ല വൃത്തിയിലും വെടിപ്പിലും മുദ്രകാണിക്കുന്നതിലൂടെയും ചൊല്ലിയാടുന്നതിലൂടെയും അദ്ദേഹം അന്നത്തെ പല സ്ത്രീവേഷക്കാരെയും പിന്നിലാക്കിയിരുന്നു. സന്താനഗോപാലത്തിലെ ബ്രാഹ്മണനും നളചരിതത്തിലെ സുദേവനുമൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകം എടുത്തുപറയേണ്ട വേഷങ്ങളാണ്. എണ്‍പത് വയസ് പിന്നിട്ട കാലഘട്ടത്തിലും ഇത്തരം വേഷങ്ങള്‍ക്ക് കൊടുത്ത ആര്‍ജ്ജവവും, ഊര്‍ജ്ജവും കഥകളിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമാണ് സൂചിപ്പിക്കുന്നത്.

ഒരു കഥകളി കലാകാരനെന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ്. ആശാന്റെ വീടുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. കുടമാളൂര്‍ ആശാന്റെ മകളും, ഗോവിന്ദന്‍കുട്ടി ആശാന്റെ പത്‌നിയുമായ അന്തരിച്ച കുട്ടിച്ചേച്ചി എനിക്ക് സഹോദരീ തുല്യയായിരുന്നു. ആശാന്റെ മക്കളായ ഉണ്ണിയും മുരളീകൃഷ്ണനും എനിക്ക് സഹോദരതുല്യരാണ്.

കഴിഞ്ഞ മാസം ഒരു കളിസ്ഥലത്തുനിന്നാണ് രോഗം അദ്ദേഹത്തെ ബാധിക്കുന്നത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ സന്തോഷവാനായിട്ടായിരുന്നു സംസാരിച്ചത്. ഇത്ര പെട്ടെന്ന് അദ്ദേഹം യാത്രപറയുമെന്ന് പ്രതീക്ഷിച്ചില്ല. കലാകാരന്‍ എന്ന നിലയ്‌ക്കും വ്യക്തിയെന്ന നിലയ്‌ക്കും ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന ഗോവിന്ദന്‍ കുട്ടി ആശാന്റെ വേര്‍പാട് കഥകളി ലോകത്തെ ദുഃഖത്തിലാഴ്‌ത്തുന്നു. ആശാന്റെ ആത്മാവിന് നിത്യശാന്തി നേരുകയെന്നതേ ഈ കോവിഡ് കാലത്ത് നമുക്ക് കരണീയമായിട്ടുള്ളൂ. പോകാനോ, കാണാനോ കഴിയില്ലല്ലോ.

Tags: Kathakali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.