Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിജയരാഘവന്‍ പിടിച്ച പുലിവാല്‍

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും നല്‍കി

ഉത്തരന്‍ by ഉത്തരന്‍
Feb 3, 2021, 05:15 am IST
in Main Article

കേരളത്തില്‍ ഐഎസ്എസ് എന്ന ഇസ്ലാമിക വര്‍ഗീയ തീവ്രവാദസംഘടനയ്‌ക്ക് രൂപം നല്‍കിയ വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. ഭീകരപ്രവര്‍ത്തനത്തിന്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് മദനി ഇപ്പോള്‍ ബംഗളുരു ജയിലിലാണ്. ഇടക്കാലത്ത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉറ്റമിത്രമായിരുന്നു ഇയാള്‍. തനിക്ക് മാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മദനിയുടെ പാര്‍ട്ടിയായ പിഡിപിയുടെ പിന്തുണ വേണമെന്ന് ഒരിക്കല്‍ കെ. കരുണാകരന്‍ മദനിക്ക് കത്തെഴുതി. കോണ്‍ഗ്രസുകാരനായ ടി.എച്ച്. മുസ്തഫ തന്റെ ചിത്രത്തോടൊപ്പം മദനിയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ അച്ചടിച്ചത്.

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. ഒരിക്കല്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും  നല്‍കി. ജയില്‍ മോചിതനായ മദനിക്ക് ശംഖുമുഖത്ത് സ്വീകരണമൊരുക്കാനും ഇവര്‍ മത്സരിച്ച് നിലയുറപ്പിച്ചു. മഞ്ചേരി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മദനിയുടെ സ്ഥാനാര്‍ഥിക്ക് ഒപ്പമായിരുന്നു ഇടതുപാര്‍ട്ടികള്‍. ഒടുവില്‍ മദനിയെ പിടിച്ച് കര്‍ണ്ണാടക പോലീസിന് കൈമാറിയത് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ. അതിന് മുമ്പ് ഇഎംഎസ് നമ്പൂതിരിപ്പാട് അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാഗാന്ധിയോടാണ് ഉപമിച്ചത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായ സുര്‍ജിത് അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതെന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നല്ലെ? കാരണമുണ്ടല്ലോ, സിപിഎമ്മിന് സംസ്ഥാനത്ത് പകരം സെക്രട്ടറിയാണുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരന്‍ എ. വിജയരാഘവന്‍. ഈ മനുഷ്യന്‍ അടിമുടി മാന്യനാണ്. ശുദ്ധന്‍. പുഞ്ചിരിച്ചുകൊണ്ടേ അധിക്ഷേപം പോലും നടത്തുകയുള്ളൂ. ശുദ്ധന്മാര്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. അങ്ങിനെയൊരു ശുദ്ധ പ്രസ്താവന അടുത്തിടെ വിജയരാഘവന്‍ നടത്തി. മുസ്ലീംലീഗിനെ പറ്റിയായിരുന്നു അത്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു വിജയരാഘവന്റെ പക്ഷം. പോരെ പൂരം. അതിപ്പോള്‍ പുലിവാല്‍ പിടിച്ചതുപോലെയായി. മുറുക്കി പിടിക്കാനും വയ്യ, പിടിവിടാനും വയ്യ.

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പണ്ട് ഇഎംഎസ് കുറ്റപ്പെടുത്തിയതാണ്. 1960 ല്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി കൂട്ടുകൂടി. അതിനെതിരെ സി.കെ. ഗോവിന്ദന്‍ നായരെന്ന കോണ്‍ഗ്രസ് നേതാവിന് നമ്പൂതിരിപ്പാട് കത്തെഴുതി. ‘നിങ്ങള്‍ ഈ പാതകം ചെയ്യരുത്. ലീഗുമായുള്ള ബന്ധം വിടണം. നിങ്ങള്‍ വിട്ടാലും ഞങ്ങള്‍ അവരെ കൂട്ടുപിടിക്കില്ല.” 1965 ലെ തെരഞ്ഞെടുപ്പില്‍ ലീഗും സിപിഎമ്മും സഖ്യത്തിലായി.  1967 ല്‍ ലീഗുമായി കൂട്ടുകൂടുക മാത്രമല്ല, ലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആ തക്കത്തിലാണല്ലോ മലപ്പുറം ജില്ല നേടിയെടുത്തത്. ആ ജില്ലക്കാരന്‍ തന്നെയാണ് വിജയരാഘവനും. പക്ഷേ, വിജയരാഘവന് പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. ലീഗിനെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞതിന്റെ പിറ്റേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോള്‍ വിജയരാഘവന്‍ മുള്‍മുനയിലായി. ലീഗിനെക്കുറിച്ച് മിണ്ടരുത്. തൊട്ടുപിന്നാലെ പാര്‍ട്ടി പത്രത്തിലെ സെക്രട്ടറിയുടെ പ്രതിവാര ലേഖനത്തില്‍ ലീഗിനെക്കുറിച്ചുള്ള ഭാഗം വിഴുങ്ങി.

ലീഗ് രാഷ്‌ട്രീയപാര്‍ട്ടിയാണെന്നും ലീഗ് പ്രസിഡന്റിന്റെ വീട്ടിലേക്ക് (പാണക്കാട്ടേക്ക്) കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെക്കുറിച്ച് മിണ്ടേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം. അതിനിടയില്‍ രമേശും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമെല്ലാം വിജയരാഘവന്‍ വര്‍ഗീയവിഷം തുപ്പുകയാണെന്ന് ആക്ഷേപം ഉന്നയിച്ചു. ലീഗ് ഇപ്പോള്‍ എല്ലാവര്‍ക്കും സ്വര്‍ഗീയ പാര്‍ട്ടിയാണ്. ആദ്യം മതം, അത് കഴിഞ്ഞേ ലീഗിന് മറ്റെന്തുമുള്ളൂ എന്ന് പറയുന്ന പാര്‍ട്ടിയാണ്. രാജ്യം ആദ്യം. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യംഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപി വര്‍ഗീയം! പ്രധാനമന്ത്രി വര്‍ഗീയവാദി. ഇതിലും വലിയ വിതണ്ഡ വാദം വേറെ എവിടെ കാണാന്‍ കഴിയും!

Tags: Pinarayi VijayanAbdul Nazer Mahdaniഎ. വിജയ രാഘവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.