തിരുവനന്തപുരം : മുസ്ലിംലീഗിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് വിജയരാഘവന് താക്കീത് നല്കി.
മുസ്ലിം ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സന്ദര്‍ശനം നടത്തിയതിനെതിരേയും വിജയരാഘവന് പ്രതികരിച്ചിരുന്നു. തീവ്രവാദ ബന്ധം ഉറപ്പിക്കുന്നതിനായാണ് യുഡിഎഫ് നേതാക്കള്‍ പോയതെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പ്രതികൂലമായി ബാധിക്കുമോയെന്ന ഭയത്തിലാണ് ഇപ്പോള്‍ വിജയരാഘവനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെയുള്ള പ്രസ്താവന വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്കെതിരായി നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ അഭിപ്രായപ്പെടുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് യുഡിഎഫ് നേതാക്കള്‍ പാണക്കാട് പോയത്. അതില്‍ സിപിഎം അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. ലീഗിനെതിരെയുള്ള വിജരാഘവന്റെ മുസ്ലിം വിരുദ്ധതയാണ് പുറത്തുവരുന്നതെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: