കൊല്ലം: കൊവിഡ് നിരീക്ഷണ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധനെ രക്ഷിച്ചു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന വൃദ്ധനെ പോലീസ് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെ ജനല്‍ വഴി പാരപ്പറ്റില്‍ ഇറങ്ങിയ വൃദ്ധന് ആത്മഹത്യാഭീഷണി മുഴക്കി. ഇത് ശ്രദ്ധയില്‍പെട്ട മറ്റ് രോഗികള്‍ ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഈസ്റ്റ് പോലീസും ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയുമെത്തി.
പിപിഇ കിറ്റ് ധരിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സാനീഷ്, നസീമുദ്ദീന് എന്നിവര്‍ പാരപ്പറ്റില്‍ ഇറങ്ങി വൃദ്ധനെ അനുനയിപ്പിച്ച് ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചാണ് അന്തരീക്ഷം ശാന്തമാക്കിയത്. ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഇത് മൂന്നാമത്തെ ആളാണ് ആത്മഹത്യ ശ്രമം നടത്തുന്നത്. മുമ്പ് കെട്ടിടത്തില്‍ ചാടിയ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയിലെ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള ജനലുകള്‍ അടയ്ക്കണമെന്ന് അഗ്നിശമന സേന ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: