Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കല്ലേക്കുളങ്ങരയിലെ കൈപ്പത്തി പ്രതിഷ്ഠ

''ദേവിയുടെ കരങ്ങള്‍ കണ്ടപാടെ 'അതാ കണ്ടു' എന്ന് അറിയാതെ പറഞ്ഞു. ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്‍കി ദേവി അപ്രത്യക്ഷയായി. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. ''

സിജ പി.എസ് by സിജ പി.എസ്
Jan 30, 2021, 06:05 pm IST
in Samskriti

കേരളത്തിന്റെ നന്മയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത് ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന നിലയിലാണ്. ഐശ്വര്യദായിനിയായ ഹേമാംബികയെ പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗയായും ആരാധിക്കുന്നു.

കൊല്ലൂരില്‍ മൂകാംബികയെയും വടകര ലോകനാര്‍കാവില്‍ ലോകാംബികയെയും, കന്യാകുമാരിയില്‍ ബാലാംബികയെയും അകത്തേത്തറയില്‍ ഹേമാംബികയെയുമാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത്. ജലത്തില്‍ പ്രത്യക്ഷപ്പെട്ട അംബികയായതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു.

കരിങ്കല്ലിലുള്ള രണ്ടു ശിലാഹസ്തങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ. പാലക്കാട്ടെ കരിമലയിലായിരുന്നു ദേവിയെ പരശുരാമന്‍ കുടിയിരുത്തിയതെന്നാണ് ഐതിഹ്യം. പിന്നീട് ശങ്കരാചാര്യര്‍ ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ നമ്പൂതിരി, ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നിലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. അവസാന പൂജ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ദര്‍ശിച്ചശേഷമേ സംസാരിക്കാവൂ എന്നും അരുളി ചെയ്തു. എന്നാല്‍ കുളത്തില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്ന ദേവിയുടെ കരങ്ങള്‍ കണ്ടപാടെ ‘അതാ കണ്ടു’ എന്ന് അദ്ദേഹം അറിയാതെ പറഞ്ഞു. ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്‍കി ദേവി അപ്രത്യക്ഷയായി. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി.  

സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം കുളം ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മിച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല,് കുളം, കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. പിന്നീടത് കല്ലേക്കുളങ്ങരയായി മാറി.

സ്വയംവരപുഷ്പാഞ്ജലി, ദ്വാദശാക്ഷരീ പുഷ്പാഞ്ജലി, സന്താനഗോപാലം എന്നിവയാണ് പ്രധാന വഴിപാടുകള്‍. സന്താനഭാഗ്യമില്ലാത്തവര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കും. കുട്ടി ജനിച്ച് ആറാംമാസത്തില്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് അടിമകിടത്തി തൊട്ടില്‍ സമര്‍പ്പിക്കും.

പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാല്‍ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മിയായതിനാല്‍ പാല്‍പ്പായസവും സന്ധ്യക്ക് ദുര്‍ഗയായതിനാല്‍ കടുംപായസവുമാണ് വഴിപാട്.

ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. കൊടിയേറ്റ് ഉത്സവം ഇവിടെ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നവരാത്രി, ഓണം, മണ്ഡലം കളംപാട്ട്, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.  

മണ്ഡലകാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന പൊന്നകമ്പടിയെന്ന ചടങ്ങ് ഏറെ ശ്രദ്ധേയമാണ്. ഭഗവതിയുടെ തിരുവാഭരണ ദര്‍ശനത്തിന്റെ ഓര്‍മപുതുക്കലാണിത്. തിരുവാഭരണത്തിന് പകരം സ്വര്‍ണത്താലിയാണ് എഴുന്നള്ളിക്കുക. രാജാവിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഭണ്ഡാരി കുത്തുവിളക്കുമായി തിരുവാഭരണത്തിന് വഴികാട്ടും. തിരുവാഭരണം എഴുന്നള്ളിക്കുമ്പോള്‍ കൊള്ളക്കാര്‍ ഭക്തരെ ആക്രമിച്ചെന്നും ഭഗവതിയെ വിളിച്ചുകരഞ്ഞ അവര്‍ക്ക് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ട് കൊള്ളക്കാരുടെ തല വെട്ടി നാട്ടിയെന്നാണ് വിശ്വാസം. രാജാവിന്റെ സമാധിസ്ഥലം മുതല്‍ ക്ഷേത്രപരിസരം വരെയാണ് എഴുന്നള്ളിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

Kerala

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.