Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ ക്ഷേത്രമോഷണം പതിവാകുന്നു; എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നു

ഓഫീസിനകത്തെ രണ്ട് അലമാരകളുടേയും മേശയുടെയും പൂട്ട് തകര്‍ത്ത് രേഖകളെല്ലാം വാരി വലിച്ചിട്ട നിലയിലാണ് . ക്ഷേത്രം ശ്രീകോവിലും , അയ്യപ്പ ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തി തുറന്നിട്ട നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:01 pm IST
in Kannur

ഇരിട്ടി : ഇരിട്ടി മേഖലയില്‍ തുടര്‍കഥയായി ക്ഷേത്ര കവര്‍ച്ചകള്‍ . ശനിയാഴ്ച രാത്രി എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കള്ളന്‍ കവര്‍ന്നത് കാല്‍ ലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികള്‍ ഭണ്ടാരങ്ങള്‍ തുറന്ന് ഓഫീസിലെ അലമാരയില്‍  സൂക്ഷിച്ച പണമാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കള്ളന്‍  കൊണ്ടുപോയത്. ഓഫീസിനകത്തെ രണ്ട് അലമാരകളുടേയും  മേശയുടെയും പൂട്ട് തകര്‍ത്ത് രേഖകളെല്ലാം വാരി വലിച്ചിട്ട നിലയിലാണ് .  ക്ഷേത്രം ശ്രീകോവിലും , അയ്യപ്പ ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തി തുറന്നിട്ട നിലയിലാണ്.  

രാവിലെ 5.30 തോടെ ക്ഷേത്രത്തിലെത്തിയ മേല്‍ ശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും മറ്റും തുറന്നിട്ട നിലയില്‍ കാണുന്നത്. ഉടനെ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ ഇരിട്ടി പോലീസില്‍ പരാതി നല്‍കി.  പരാതിയില്‍ പോലീസെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.  

കഴിഞ്ഞ മൂന്ന്  മാസത്തിനിടയില്‍ ഇരിട്ടി മേഖലയിലെ നിരവധി ക്ഷേത്രങ്ങളിലാണ് മോഷണവും മോഷണ ശ്രമങ്ങളും നടന്നത്. മാടത്തില്‍ പൂവത്തിന്‍കീഴ് ഭഗവതി ക്ഷേത്രം, പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം , കോളിക്കടവ് എടവൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നു. ഇവിടങ്ങളില്‍ നിന്നും പണം കൂടാതെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിരുന്നു. കഴിഞ്ഞ ആഴ്ച കീഴൂര്‍ മഹാദേവ ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നെങ്കിലും കള്ളന് അകത്തു കടക്കാനായില്ല. 

ചുറ്റമ്പലത്തിന്റെ രണ്ട് ഓടുകള്‍ ഇളക്കി മാറ്റുകയും ഇവ നിലത്തു വീണു ഉടയുകയും ചെയ്ത നിലയിലാണ് രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ കണ്ടത്. ഓടുകള്‍ വീണു പൊട്ടിയതിനാലോ ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു അന്നേദിവസം ഊട്ടുപുരയില്‍ പാചകക്കാരും  മറ്റും ഉണ്ടായിരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലോ മോഷണ ശ്രമം ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നത്.  വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത കാലത്ത്  ഇത്രയധികം ക്ഷേത്ര മോഷണങ്ങളും ശ്രമങ്ങളും നടന്നിട്ടും പൊലീസിന് ഇതുവരെ ആരെയും  പിടികൂടാനായിട്ടില്ല. ഈ മോഷണങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷ്ടാവിനെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും പോലീസ്  രാത്രികാലങ്ങളിലെ പെട്രോളിംഗ് ശക്തമാക്കണമെന്നുമാണ് മേഖലയിലെ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യപ്പെടുന്നത്.  

Tags: ക്ഷേത്രംtheftrobberyMahavishnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

Kerala

കോതമംഗലത്ത് കോളേജില്‍ മോഷണം: ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായി

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.