Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തുലാമഴയെ ഓര്‍മ്മിപ്പിച്ച് നഗരത്തിലും പരിസര പ്രദേശത്തും കനത്ത മഴ: പേര് അന്വര്‍ത്ഥമാക്കി ‘തൊടുപുഴ’

ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jan 6, 2021, 10:47 am IST
inIdukki
തൊടുപുഴ നഗരത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുയര്‍ന്നുണ്ടായ ഗതാഗത കുരുക്ക്. ഭീമ ജങ്ഷനില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ നഗരത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുയര്‍ന്നുണ്ടായ ഗതാഗത കുരുക്ക്. ഭീമ ജങ്ഷനില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയില്‍ തൊടുപുഴ നഗരം പുഴയായി. തുലാമഴയുടെ രീതിയിലെത്തിയ മഴയില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി.  ഇന്നലെ വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതോടെയാണ് ഓടകള്‍ നിറഞ്ഞ് നഗരത്തിലെ പല റോഡുകളും തോടായി മാറിയത്. നിരവധി തൊടുകള്‍  

പുഴയില്‍ ചേരുന്ന തൊടുപുഴ അങ്ങനെ ആ പേര് വീണ്ടും അന്വര്‍ത്ഥമാക്കി. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇതിനൊപ്പം ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളം കയറി നിന്നുപോയി. ഒന്നര മണിക്കൂറോളം നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്കുമുണ്ടായി. കാലങ്ങളായി ഇത്തരത്തില്‍ മഴയെത്തുമ്പോള്‍ റോഡുകള്‍ വെള്ളക്കെട്ടായി മാറിയിട്ടും നടപടി എടുക്കാതെ നഗരസഭ പൊതുമരാമത്ത് അധികൃതര്‍ മൗനം പാലിക്കുകയാണ്.

ഭീമാ ജങ്ഷനിലാണ് ഏറ്റവും വലിയ ഗതാഗത കുരുക്കുണ്ടായത്. മൂന്നും കൂടുന്ന കവലയുള്ള ഇവിടെ വര്‍ഷങ്ങളായി വെള്ളക്കെട്ട് തുടരുകയാണ്. സമീപത്തെ കടകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും നാശമുണ്ടായി. റോഡില്‍ വെള്ളം കുറവുള്ള വശം ചേര്‍ന്ന് തെറ്റായ ദിശയില്‍ വാഹനങ്ങള്‍ എത്തിയതോടെ ഇവിടം കുരിക്കിലായി. നിരവധി പേരാണ് മറുവശം കടക്കാനാകാതെ സമീപത്തെ വ്യാപാര സ്ഥാപനമായ ആദം സ്റ്റാറില്‍ കുടുങ്ങിയത്.  

പ്രസ്‌ക്ലബിന് സമീപം, മാര്‍ക്കറ്റ് റോഡ്, കാഞ്ഞിരമറ്റം കവല, മങ്ങാട്ടുകവല- കാരിക്കോട് റോഡ്, പാലാ റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.  

ചെറിയൊരു മഴ പെയ്താല്‍ പോലും തൊടുപുഴ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ചെളിയും മാലിന്യവും നിറഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് തുടര്‍ച്ചയായുള്ള വെള്ളക്കെട്ടിന് കാരണം. പലയിടത്തും ഓടയുടെ വലിപ്പം കുറവും അനധികൃത കൈയേറ്റങ്ങളും ഉണ്ടായിട്ടും അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.  

കച്ചവടക്കാര്‍ക്ക് ഇരുട്ടടി

കൊവിഡ് 19 കാരണം കച്ചവടം കുറഞ്ഞ ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട്. കടയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിക്കുന്നത് പതിവായിരിക്കുകയാണ്. ഓടകള്‍ വൃത്തിയാക്കണമെന്ന് പലതവണ  

പൊതുമരാമത്ത്-നഗരസഭാ അധികൃതരോട് പരാതി പറഞ്ഞുമടുത്തിരിക്കുകയാണ് വ്യാപാരികള്‍. ഇന്നലെ വെള്ളക്കെട്ടുണ്ടായ കാഞ്ഞിരമറ്റം കവലയിലെ കലുങ്ക് ഉയര്‍ത്തി പണിയുന്നതിന്് എംഎല്‍എ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം അനുവദിച്ചതാണ്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇതുവരെ നിര്‍മാണം ആരംഭിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

അപ്രതീക്ഷിതമായി കനത്തമഴ എത്തിയതോടെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ദുരിതത്തിലായി. നിരവധി വിദ്യാര്‍ത്ഥികളും കുടയില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ വൈകി. മഴക്കോട്ട് ഇല്ലാത്തതിനാല്‍ ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടിലായി.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്‌ക്ക് സാധ്യത. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും ലഭിക്കും. വരും ദിവസങ്ങളിലും ജില്ലയില്‍ ഇടത്തരം മഴ സാധ്യത നിലവിലുണ്ട്.

Tags: idukkiThodupuzhaRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.