Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധവും സ്വയംപര്യാപ്തതയിലേക്ക്

കൊവിഡ് വ്യാപനം തടയുന്നതില്‍ മറ്റ് ലോക രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടുള്ള തിളങ്ങുന്ന പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയായിരുന്നു അഭിമാനകരമായ ഈ മുന്നേറ്റം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച നേതൃപരമായ പങ്ക് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 06:00 am IST
inEditorial

രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയതോടെ അതിവിപുലമായ രോഗപ്രതിരോധയജ്ഞത്തിന് ഭാരതത്തില്‍ തുടക്കം കുറിക്കുകയാണ്. ബ്രിട്ടനിലെ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ആസ്ട്രാസെനക എന്ന കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡിനും, ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയുടെയും ഐസിഎംആറിന്റെയും സംയുക്ത സംരംഭത്തില്‍ വികസിപ്പിച്ചെടുത്ത കൊവാക്‌സിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ഈ രണ്ട് വാക്‌സിനുകളും കുത്തിവയ്‌പ്പിന് സജ്ജമായിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസ് പ്രതിരോധസേനകളും തദ്ദേശ ആരോഗ്യ-ശുചീകരണ ജീവനക്കാരുമടങ്ങുന്ന 30 കോടിയാളുകള്‍ക്കാവും ജൂലൈയില്‍ അവസാനിക്കുന്ന ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുക്കുക. കൊവിഡ് മുന്നണി പോരാളികളായ മൂന്നുകോടി പേര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ വരുന്ന ബാക്കി 27 കോടിപേര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള  ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പുതുവര്‍ഷത്തില്‍ തന്നെ ഇത്തരമൊരു  മഹത്തായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്.

കൊവിഡ് വ്യാപനം തടയുന്നതില്‍ മറ്റ് ലോക രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടുള്ള തിളങ്ങുന്ന പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയായിരുന്നു അഭിമാനകരമായ ഈ മുന്നേറ്റം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച നേതൃപരമായ പങ്ക് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു. സാമ്പത്തികശേഷിയിലും ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിലും മുന്നില്‍നില്‍ക്കുന്ന വികസിത രാജ്യങ്ങള്‍ക്ക് നേടാനാവാത്തതാണ് 130 കോടി ജനങ്ങളും, ആരോഗ്യ സംവിധാനങ്ങളില്‍ ഏറെ പരിമിതികളുമുള്ള ഭാരതം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ സാധ്യമാക്കിയതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ ലോകാരോഗ്യ സംഘടനയും വിവിധ രാഷ്‌ട്രത്തലവന്മാരും ആവര്‍ത്തിച്ച് പ്രശംസിക്കുകയുണ്ടായി. ജാഗ്രതയുടെ പ്രതിരൂപമായി മോദി മാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൊവിഡ് കാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച നേതാവായി ഒരു അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വെയില്‍ മോദിയെ ഒന്നാമനായി കണ്ടെത്തിയത്. 13 രാജ്യങ്ങളിലെ നേതാക്കളെ പരിഗണിച്ചപ്പോഴാണ് മോദിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രമ്പ് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നെഗറ്റീവ് വോട്ടു ലഭിച്ചതും മോദിയുടെ മികവിന് തെളിവാണ്. വാക്‌സിനുകള്‍ സൗജന്യമായാണോ നല്‍കുകയെന്ന വിവാദം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനാണ്. മരുന്ന് സൗജന്യമായി  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത് രാഷ്‌ട്രീയ മുതലെടുപ്പിനാണ്. കേന്ദ്രം മരുന്ന് സൗജന്യമായി നല്‍കുമെന്നിരിക്കെ മറ്റൊരു സൗജന്യത്തിന്റെ ആവശ്യമെന്താണ്?  

രണ്ട് വാക്‌സിനുകളും ഉപയോഗിച്ചുള്ള കുത്തിവയ്‌പ്പുകള്‍ക്ക് ഒരേസമയം തുടക്കമിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സങ്കല്‍പ്പം ആരോഗ്യ-ചികിത്സാ മേഖലയിലും വലിയ കുതിപ്പ് നടത്തിയിരിക്കുകയാണ്. കൊവിഷീല്‍ഡ് വികസിപ്പിച്ചത് ഒക്‌സ്‌ഫോര്‍ഡാണെങ്കിലും രാജ്യത്ത് അതിന്റെ നിര്‍മാണം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് നടത്തിയത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ ഈ രംഗത്ത് ഭാരതത്തിന് കൈവരിക്കാനാവുന്ന ശേഷി വിളിച്ചോതുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ തന്നെ ഭാരതത്തിന്റെ സ്വന്തം വാക്‌സിനെതിരെ കോണ്‍ഗ്രസ്സ് രംഗത്തുവന്നിരിക്കുകയാണ്. മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇങ്ങനെയൊരു നേട്ടം രാജ്യം ആര്‍ജിക്കുന്നത് ആ പാര്‍ട്ടി ഇഷ്ടപ്പെടുന്നില്ല. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിതമായി ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന കാര്യം ഇക്കൂട്ടര്‍ മറച്ചുപിടിക്കുന്നു. ബിജെപിയുടെ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന ബാലിശമായ പ്രതികരണവും ചില കോണുകളില്‍നിന്നുണ്ടായി. ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത, രാജ്യത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ മനസ്സില്ലാത്തവരുടെ ജല്‍പ്പനങ്ങളായി മാത്രം ഇതിനെ കണ്ടാല്‍ മതി. പോളിയോ കുത്തിവയ്‌പ്പിനെതിരെ ചില ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ നടത്തുന്നതുപോലുള്ള കുപ്രചാരണമാണ് കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും മറ്റും നടത്തുന്നത്. ഇതിനുള്ള ശിക്ഷ ജനങ്ങള്‍ അവര്‍ക്ക് നല്‍കുമെന്നേ ഇപ്പോള്‍ പറയുന്നുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.