Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പാക്കേജും കടലാസിലൊതുങ്ങി; കുട്ടനാട്ടില്‍ പുഞ്ചകൃഷിയിലും കുറവ്

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി ഇത്തവണ 2,061 ഹെക്ടറിന്റെ കുറവുണ്ട്. കഴിഞ്ഞ പുഞ്ചയ്‌ക്ക് 26,661 ഹെക്ടറിലാണു കൊയ്‌ത്ത് നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 03:06 pm IST
in Kerala

ആലപ്പുഴ: കര്‍ഷകര്‍ക്കായി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി കണ്ണീര്‍ പൊഴിക്കുന്ന സര്‍ക്കാര്‍, അന്നം നല്‍കുന്ന കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ അവഗണിക്കുന്നു. കുട്ടനാട് വീണ്ടുമൊരു പുഞ്ചക്കൃഷിക്കായി തയാറെടുക്കുമ്പോള്‍ രണ്ടായിരത്തോളം ഹെക്ടറില്‍  ഇത്തവണ കൃഷിയിറക്കുന്നതില്‍ കുറവു വരും. കാര്‍ഷിക മേഖലയ്‌ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ്  ഈ കുറവ് ശ്രദ്ധേയമാകുന്നത്.  

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി ഇത്തവണ 2,061 ഹെക്ടറിന്റെ കുറവുണ്ട്. കഴിഞ്ഞ പുഞ്ചയ്‌ക്ക് 26,661 ഹെക്ടറിലാണു കൊയ്‌ത്ത് നടത്തിയത്.

രണ്ടാംകൃഷിയുടെ കൊയ്‌ത്ത് വൈകിയതാണ് ഇത്തവണ പുഞ്ചക്കൃഷിക്കു തിരിച്ചടിയായത്. മടവീഴ്ചമൂലം രണ്ടാം കൃഷി വീണ്ടും ഇറക്കേണ്ടി വന്നതും പുഞ്ചയൊരുക്കങ്ങള്‍ക്കു തടസ്സമായി. കൃഷി വകുപ്പ് നല്‍കിയ വിത്ത് പല സ്ഥലത്തും കിളിര്‍ക്കാതെ വന്നത് വിത വൈകാന്‍ ഇടയാക്കി. 2018ലെ പ്രളയം മുതല്‍ പുറംബണ്ട് സംരക്ഷണത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാം കൃഷിക്ക് 9000 ഹെക്ടറില്‍ കൃഷി ചെയ്തെങ്കിലും നാലായിരത്തോളം ഹെക്ടര്‍ കൃഷി ബണ്ട് തകര്‍ന്ന് നശിച്ചിരുന്നു. രണ്ടു വെള്ളപ്പൊക്കത്തെ അതിജീവിച്ചെങ്കിലെ പുഞ്ചക്കൃഷി വിളവെടുക്കാനാകൂ.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ട് കെട്ടും എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നു നടന്നില്ല. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പലതും മാസങ്ങള്‍ക്കകം നശിച്ചു. കുട്ടനാട് പാക്കേജില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത് കാരണം വര്‍ഷങ്ങളായി കര്‍ഷകര്‍ പുറംബണ്ട് ബലപ്പെടുത്തിയിരുന്നില്ല. റിങ് ബണ്ട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ടെങ്കിലും പാഴാകുകയാണ്. അതിനാല്‍, കര്‍ഷകര്‍ രണ്ടു കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുകയാണ്.  

സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് എവിടെ വരെയെത്തിയെന്ന് ആര്‍ക്കും അറിയില്ല.  വിവിധ പദ്ധതികള്‍ക്കായി 2447 കോടി രൂപ നീക്കിവച്ചതായാണ് കഴിഞ്ഞ സെപ്തംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചില പദ്ധതികള്‍ക്ക് നൂറ് ദിനത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങുമെന്നും അറിയിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കുട്ടനാട് ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കാന്‍ ആലപ്പുഴയില്‍ സംയോജിത റൈസ് പാര്‍ക്ക്  ആരംഭിക്കും. ഒരു നെല്‍ ഒരു മീന്‍ പദ്ധതി വരുന്ന സീസണ്‍ മുതല്‍ നടപ്പാക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുമ്പോള്‍ കുട്ടനാട് കൈനകരിയില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ മടവീഴ്ച കാരണം ആഴ്ചകളായി വെള്ളത്തിലാണ്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.