തിരുവനന്തപുരം: കെഎസ്ആര്‍ടിസി റെഫറണ്ടത്തില്‍ ബിഎംഎസിന്റെ മുന്നേറ്റം വിലയിരുത്തി ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്. സിഐടിയുവില്‍ നിന്നും വിട്ടുപോയ തൊഴിലാളികള്‍ ബിഎംഎസിന് വോട്ട് നല്കി. ഫലം ഇടതു സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കേറ്റ തിരിച്ചടിയാണെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു.
കഴിഞ്ഞ തവണ 8.30 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ബിഎംഎസ് ഇപ്പോള്‍ 18.21 ശതമാനമായി ഉയര്‍ത്തി. സിഐടിയു നേതൃത്വം നല്കിയ കെഎസ്ആര്റ്റിഇഎക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 14 ശതമാനം നഷ്ടപ്പെട്ടു. ബിഎംഎസ് നേതൃത്വം നല്കുന്ന സംഘടനയ്ക്ക് ഇത്തവണ അംഗീകാരം നേടാനായത് സിഐടിയുവിന്റെ വോട്ടിംഗ് ഷെയറില്‍ വന്ന ചോര്‍ച്ചയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ബിഎംഎസ് നേതൃത്വം നല്കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഹിതപരിശോധനയില്‍ വോട്ട് എണ്ണിയപ്പോള്‍ 18 ശതമാനം വോട്ട് കെഎസ്ടി എംപ്ലോയിസ് സംഘിനു ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: