ന്യൂജേഴ്സി: നാവിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധന് എച്ച്.ഐ സട്ടന്‍. കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി യു.എസ് നാവികസേന വിന്യസിച്ചിട്ടുള്ള ഡ്രോണുകള്‍ക്ക് സമാനമാണ് ചൈനയുടെ ഡ്രോണുകള്‍. ഫോബ്സ് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് സട്ടന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സീ വിങ് ഗ്ലൈഡറുകളാണ് വിന്യസിച്ചിരിക്കുന്നത്. ഇത്തരം ഡ്രോണുകള്‍ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും നാവിക സേനകളുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ശേഖരിക്കുക എന്നതാണ് അവയുടെ യഥാര്‍ത്ഥ ദൗത്യം. 14 ഡ്രോണുകളെ വിന്യസിച്ചുവെങ്കിലും 12 എണ്ണത്തെ മാത്രമേ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളു. വലിയ ചിറകുകള് ഉള്ള ഡ്രോണുകള്‍ക്ക് അതിവേഗം സഞ്ചരിക്കാനാവില്ലെങ്കിലും ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായി ഇവയെ ഉപയോഗിക്കാനാവും.
2019 ഡിസംബര്‍ മധ്യത്തോടെ വിന്യസിച്ച ഇവയെ നിരീക്ഷണങ്ങള്‍ക്ക് ശേഷം തിരികെ വിളിച്ചതായും ലേഖനത്തില്‍ പറയുന്നു. ആര്‍ട്ടിക്കിലും ഐസ് ബ്രേക്കര്‍ കപ്പല്‍ ഉപയോഗിച്ച് ചൈന സീ വിങ് ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: