Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സുഗതകുമാരി; ജീവിതരേഖ

ആശ്രയമില്ലാത്ത സ്ത്രീകള്‍, നിന്ദിക്കപ്പെട്ടവര്‍, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര്‍ അവര്‍ക്കു വേണ്ടി അഭയ എന്നൊരു കൂടൊരുക്കി സുഗതകുമാരി പുണ്യം ചെയ്തു. അഭയ ഇന്ന് ആരാലും ആദരിക്കപ്പെടുന്ന വലിയ സ്ഥാപനമാണ്. ആശ്രയമില്ലാത്തവര്‍ അനുദിനം പെരുകുന്ന നാട്ടില്‍ അഭയ പരാജയമാകില്ലെന്ന് കവയിത്രിക്കറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 03:00 am IST
in Main Article

കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളാണ് സുഗതകുമാരി. 1934 ല്‍ ജനിച്ചു. മാതാവ് പ്രൊഫ.കാര്‍ത്ത്യായനിയമ്മ. തിരുവനന്തപുരത്തു വിദ്യാഭ്യാസം. തത്വ ശാസ്ത്രത്തില്‍ എം.എ ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ, കുട്ടികള്‍ക്കുള്ള തളിര്‍ മാസികയുടെ പത്രാധിപ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. കേന്ദ്ര- കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ജന്മാഷ്ടമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ പുരസ്‌കാരം, വിശ്വദീപം അവാര്‍ഡ്, അബുദാബി മലയാളി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സുഗതകുമാരിക്കു ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനുള്ള  ഭാരത സര്‍ക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്‌കാരം ലഭിച്ചത് സുഗത കുമാരിക്കാണ്. 2006 ല്‍ പത്മശ്രീ ലഭിച്ചു. ഭാഷാപിതാവിന്റെ പേരിലുള്ള വിലപ്പെട്ട സമ്മാനം എഴുത്തച്ഛന്‍ പുരസ്‌കാരവും. അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് കവിതയെഴുത്ത്. അന്ന് സ്ലേറ്റില്‍ കവിതയെഴുതി. സ്വാതന്ത്ര്യത്തെപ്പറ്റിയും കവിതയും സാഹിത്യവുമൊക്കെ മുഴങ്ങിക്കേള്‍ക്കുന്ന അന്തരീക്ഷമായിരുന്നു സുഗതകുമാരിയുടെ വീട്ടില്‍. തകഴിയും കേശവദേവുമൊക്കെ നിത്യ സന്ദര്‍ശകര്‍. പി.ഭാസ്‌കരന്‍ വന്നിരുന്നു കവിത ചൊല്ലും. ആദ്യം വായിച്ചു തുടങ്ങിയത് രാമായണമാണ്. കവിതയുടെ അടിസ്ഥാനവും അതു തന്നെ. കുട്ടിയായിരിക്കുമ്പോഴേ കുറെ കാണാതെ പഠിച്ചു. പിന്നീട് ഭാഗവതം, തുള്ളല്‍ക്കഥകള്‍…. വായന പതുക്കെ വളര്‍ന്നു. കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലം വന്നു. ആര്‍ത്തിയായിരുന്നു വായിക്കാന്‍. കുമാരനാശാന്റെ കൃതികള്‍, മാര്‍ത്താണ്ഡ വര്‍മ്മ, പാവങ്ങള്‍ ഇതെല്ലാം പത്തു വയസ്സിനു മുന്നേ വായിച്ചു. ഇംഗ്ലീഷ് സാഹിത്യത്തോടും ഒപ്പം സംസ്‌കൃതത്തോടും പ്രിയമുണ്ടാക്കിയത് അമ്മയാണ്. അമ്മ ടാഗോറിനെയും കാളിദാസനെയുമൊക്കെ വായിച്ചു കേള്‍പ്പിച്ചു. വളരെ ആസ്വാദ്യതയോടെയാണ് സുഗതയും സഹോദരിമാരും അതാസ്വദിച്ചത്.

കുട്ടിക്കാലത്ത് ആദ്യമൊക്കെ എഴുതിയ കവിതകള്‍ ആരെയും കാണിച്ചിരുന്നില്ല. കവിതകളെഴുതി ഒളിപ്പിച്ചു വെച്ചു. ആരെങ്കിലും  കണ്ടു കുറ്റം പറഞ്ഞാലോ എന്ന ഭയമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മാഗസിനിലാണ് ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. മറ്റൊരു പേരില്‍. പിന്നീട് പതിയെ പുറത്തും എഴുതാന്‍ തുടങ്ങി.

1960ലാണ് ഡോ.കെ.വേലായുധന്‍ നായരുമായുള്ള  വിവാഹം. പിന്നീടുള്ള ജീവിതം ദില്ലിയിലായിരുന്നു. ആ കാലത്ത് നിരവധി കവിതകള്‍ സുഗതകുമാരിയുടേതായി  പുറത്തു വന്നു. എല്ലാം എക്കാലത്തും ഓര്‍ക്കപ്പെടുന്നത്. മാതൃപൂജ, അത്രമേല്‍ സ്‌നേഹിക്കയാല്‍ തുടങ്ങിയ കവിതകള്‍ ദില്ലിയിലെ ജീവിതകാലത്ത് രചിച്ചവയാണ്. ദില്ലി ജീവിതം കവിതയെഴുതാന്‍ നല്ല അന്തരീക്ഷം നല്‍കി. പക്ഷേ, അതിലേറെ കഷ്ടപ്പാടുകളും. മാതൃപൂജ, അത്രമേല്‍ സ്‌നേഹിക്കയാല്‍ എന്നീ രണ്ടു കവിതകളും ആശുപത്രി ജീവിതത്തിനിടയില്‍ പിറന്നതാണ്. കൊടും പനിക്കിടക്കയില്‍ കിടന്നു ചൊല്ലിയ കവിതയാണ് മാതൃപൂജ. ഭര്‍ത്താവ് കുറിച്ചെടുക്കുകയായിരുന്നു. ചിക്കന്‍പോക്‌സ് പിടിപെട്ട് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അത്രമേല്‍ സ്‌നേഹിക്കയാല്‍ ഉണ്ടായത്.

കവയിത്രിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു തിരുവനന്തപുരത്തെ അഭയ. 1985ലാണ് ‘അഭയ’ ജനിച്ചത്. കേരളത്തിലെ മനോരോഗാശുപത്രികളില്‍ കണ്ട കാഴ്ചകള്‍ സുഗതയെ  സ്പര്‍ശിച്ചു. നരകദര്‍ശനമായിരുന്നു അതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നുറച്ചൂ. അങ്ങനെയാണ് അഭയ എന്ന സ്ഥാപനം ഉണ്ടാകുന്നത്. മനോരോഗികള്‍ അനുഭവിക്കുന്ന നരക യാതനകള്‍ ലോകം അറിഞ്ഞത് സുഗതകുമാരിയിലൂടെയാണ്. ആ യുദ്ധത്തിനും വിജയമുണ്ടായി. ഉന്നത ഇടപെടലുകളുണ്ടായി. ഇന്ന് സംസ്ഥാനത്തെ മനോരോഗാശുപത്രികള്‍ ജയിലുകളല്ല. ആതുരാലയങ്ങളാണ്.

ആശ്രയമില്ലാത്ത സ്ത്രീകള്‍, നിന്ദിക്കപ്പെട്ടവര്‍, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര്‍ അവര്‍ക്കു വേണ്ടി അഭയ എന്നൊരു കൂടൊരുക്കി സുഗതകുമാരി പുണ്യം ചെയ്തു. അഭയ ഇന്ന് ആരാലും ആദരിക്കപ്പെടുന്ന വലിയ സ്ഥാപനമാണ്. ആശ്രയമില്ലാത്തവര്‍ അനുദിനം പെരുകുന്ന നാട്ടില്‍ അഭയ പരാജയമാകില്ലെന്ന് കവയിത്രിക്കറിയാം.

സുഗതകുമാരിയുടെ കവിതയില്‍ പ്രതിഷേധം മാത്രമല്ല ഉള്ളത്. പ്രണയവും ഭക്തിയും കാല്പനികതയുമെല്ലാമുണ്ട്. അവര്‍ പക്ഷേ, കവിതയെഴുതിയത് ആത്യന്തികമായി സമൂഹത്തിനുവേണ്ടിയാണ്. അവരുടെ പ്രശസ്തമായ കൃഷ്ണ കവിതയില്‍ നിറയുന്നത് പ്രണയവും സങ്കടവുമൊക്കെയാണെങ്കിലും അതിലും ഒളിച്ചുവെക്കാത്ത സാമൂഹ്യ ബോധവും രാഷ്‌ട്രീയവുമുണ്ട്. സദാ സമര സന്നദ്ധയായ പോരാളിയാണ് ഇല്ലാതാകുന്നത്. അനീതിക്കും അക്രമത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെയുള്ള സമരത്തിന് കരുത്തു പകരാന്‍ ആ വാക്കുകളും ശരീരവുമിനിയില്ല…

Tags: lifeസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.