Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഭയക്ക് നീതി; പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം

കൊലപാതകം, തെളിവുനശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ തോമസ് കോട്ടൂരിനെതിരേയും കൊലപാതകവും തെളിവ് നശിപ്പിക്കലും സിസ്റ്റര്‍ സെഫിക്കെതിരേയും തെളിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 12:07 pm IST
inKerala

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനല്‍കുമാറിന്റേതാണ് വിധി.  അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ തോമസ് കോട്ടൂരിനെതിരേയും കൊലപാതകവും തെളിവ് നശിപ്പിക്കലും സിസ്റ്റര്‍ സെഫിക്കെതിരേയും തെളിഞ്ഞിരുന്നു.  

നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അഭയയെ കോട്ടയം നഗരമധ്യത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 92 മാര്‍ച്ച് 27 മുതല്‍ തുടങ്ങിയതാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം. തെളിവുകള്‍ നശിപ്പിച്ചു, അഭയയ്‌ക്കും കുടുംബത്തിനും ഭ്രാന്തുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചു. അഭയയെ ചങ്ങലക്കിടേണ്ട തരത്തില്‍ മനോരോഗമുണ്ടെന്നാണ് അന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും പറഞ്ഞു നടന്നത്.  അന്ന് പോലീസ് എടുപ്പിച്ച 10 ഫോട്ടോകളില്‍ നിര്‍ണായകമായ നാലെണ്ണം കത്തിച്ചു കളഞ്ഞു. അന്ന് കിണറ്റില്‍നിന്നും പരിസരത്തു നിന്നും ലഭിച്ച തെളിവുകളും നശിപ്പിച്ചു. അടുക്കള വാതിലില്‍ കുടുങ്ങിക്കിടന്ന ശിരോവസ്ത്രം, വെള്ളമെടുത്ത പല്‍സ്റ്റിക് കുപ്പി, അടുക്കളയിലും കിണറ്റിനരികിലുമായി കിടന്ന ചെരിപ്പുകള്‍, ഡയറി എന്നിവയെല്ലാം ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.

പോലീസില്‍ നിന്ന് 17 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒന്‍പതു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ അഭയ ‘ജീവനൊടുക്കിയതാണെന്നാണ്’ കണ്ടെത്തിയത്.  രാഷ്‌ട്രീയ സ്വാധീനമാണ്  അന്ന് അന്വേഷണത്തിന് തടസ്സമായത്.  

ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കി ചിത്രീകരിച്ച കേസ് പിന്നീട് മൂന്നു തവണയാണ് സിബിഐ സംഘങ്ങള്‍ അന്വേഷിച്ചത്. കൂടുതല്‍ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണ സംഘങ്ങള്‍ കേസ് പൂട്ടിക്കെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ കോടതി ഇടപെട്ടു. ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു. കാലമിത്ര കടന്നതിനാല്‍ പ്രതികളെ കണ്ടെത്താനായില്ലെന്നാണ് ഒരു സിബിഐ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതും കോടതി തള്ളി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു.  

ചെറു മോഷണങ്ങള്‍ നടത്തി വന്ന അടയ്‌ക്കാ രാജു ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും സംഭവ ദിവസം രാത്രിയില്‍ കണ്ടിരുന്നു. പിന്നീട് ഇയാളുടെ ഭാര്യയ്‌ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിയടക്കം വാഗ്ദാനം ചെയ്ത് കുറ്റം ഏറ്റെടുപ്പിക്കാനും ശ്രമം നടന്നു.  

താന്‍ കന്യകയാണെന്ന് സ്ഥാപിക്കാനും അങ്ങനെ ഫാ. തോമസ് കോട്ടൂരുമായി ബന്ധമുണ്ടെന്ന വാദം പൊളിക്കാനും സിസ്റ്റര്‍ സെഫി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ കന്യാചര്‍മം വച്ചുപിടിപ്പിക്കുകയും ചെയ്തു. അതും അന്വേഷണത്തില്‍ പുറത്തുവന്നു. കോടതി തന്നെയല്ലേ ദൈവമെന്ന് പലപ്പോഴും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു കേസിലെ കോടതിയുടെ ഇടപെടല്‍. പക്ഷേ അപ്പോഴെല്ലാം നിരപരാധിയായ സിസ്റ്റര്‍ അഭയയ്‌ക്കുവേണ്ടി ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

Tags: courtCBIഅഭയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.