Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രാഷ്‌ട്രപതിക്ക് ചുരുട്ടി എറിയാന്‍ ഒരു കടലാസായി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ നിയമം

മദനിയെ മോചിപ്പിക്കണം, നോട്ടു നിരോധനം പിന്‍വലിക്കണം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം, കോവിഡ് ടെസ്റ്റ് നടത്താതെ എല്ലാ പ്രവാസികളെയും മടക്കി കൊണ്ടു വരണം,എസ്ബിടി എസ് ബി ഐ ലയനത്തിനെതിരെ,തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് പിന്‍വലിക്കുക തുടങ്ങിയവയാണ് കേരളാ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Dec 21, 2020, 09:04 pm IST
inArticle

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം നിയമം കൊണ്ടു വരാന്‍ പോകുന്നു. അതിന് മുന്നോടിയായി കേരളത്തിന്റെ സ്ഥിരം കലാപരിപാടിയായ പ്രമേയം അവതരിപ്പിക്കും. ബുധനാഴ്ചയാണ് ഈ പൊറാട്ട് നാടകം നമ്മുടെ നിയമസഭയില്‍ അരങ്ങേറുക. നിയമസഭയുടെ ഈ അവകാശത്തെ പൊറാട്ട് നാടകം എന്നൊക്കെ വിശേഷിപ്പിക്കാമോ എന്ന സംശയം ഉണ്ടാകാം. പക്ഷേ ഇത് നാടകം പോലുമല്ലെന്ന് പറയേണ്ടി വരും. ഇത് വെറുമൊരു രാഷ്‌ട്രീയ തട്ടിപ്പ് മാത്രമാണ്. കാരണം ഈ പ്രമേയത്തിന് അത് എഴുതി തയ്യാറാക്കിയ പേപ്പറിന്റെ വില പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിനു മുന്‍പ് കേരളാ നിയമസഭ പാസാക്കിയ കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ കൊണ്ട് എന്തെങ്കിലും മാറ്റം നാട്ടില്‍ ഉണ്ടായിട്ടുണ്ടോ?. മദനിയെ മോചിപ്പിക്കണം, നോട്ടു നിരോധനം പിന്‍വലിക്കണം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം, കോവിഡ് ടെസ്റ്റ് നടത്താതെ എല്ലാ പ്രവാസികളെയും മടക്കി കൊണ്ടു വരണം,എസ്ബിടി എസ് ബി ഐ ലയനത്തിനെതിരെ,തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് പിന്‍വലിക്കുക തുടങ്ങിയവയാണ് കേരളാ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍. അവയുടെ ഫലം എന്തായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളത് കൊണ്ട് അതേപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല.

ഒരു ദിവസത്തെ വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടി ലക്ഷങ്ങള്‍ പൊടിച്ച് നടത്തുന്ന രാഷ്‌ട്രീയ പ്രചാരണം എന്നതിനപ്പുറം നിയമപരമായി ഒരു നിലനില്‍പ്പും ഇതിനില്ല. പരമോന്നത നീതി പീഠം ജാമ്യത്തിനര്‍ഹനല്ല എന്ന് കണ്ടെത്തിയ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടാന്‍ ഭരണഘടനയിലോ നിയമ വ്യവസ്ഥയിലോ വിശ്വാസമുള്ള ആര്‍ക്കും സാധ്യമല്ലല്ലോ? പക്ഷേ കേരളം ഭരിക്കുന്ന ഇടത് പക്ഷം ഭാരതം എന്ന രാഷ്‌ട്രത്തിലോ ഇവിടുത്തെ നിയമത്തിലോ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ.

കാര്‍ഷിക നിയമ ഭേദഗഗതിയുടെ കാര്യത്തില്‍ പ്രമേയത്തിനുമപ്പുറം ഒരു പടി കൂടി കടന്ന് നിയമ നിര്‍മ്മാണത്തിന് കേരളം തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. ഇത് അടുത്ത തട്ടിപ്പാണ്. കാരണം കൃഷി സംസ്ഥാന വിഷയമാണെങ്കിലും കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നത് കേന്ദ്ര സര്‍ക്കാരിന്റെയും കൂടി അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. ഈ വിഷയത്തില്‍ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ പാസാക്കുന്ന നിയമത്തിന് നിലനില്‍പ്പില്ല. കാരണം നിയമം പാസാക്കുന്നത് സംസ്ഥാനമാണെങ്കിലും ഇക്കാര്യത്തില്‍ രാഷ്‌ട്രപതിയുടെ അനുമതി കൂടി ഉണ്ടെങ്കിലേ നിയമം നിലവില്‍ വരൂ. അല്ലായെങ്കില്‍ പ്രമേയം പോലെ ഗ്യാലറികള്‍ക്ക് വേണ്ടി നടത്തുന്ന വെറും അഭ്യാസ പ്രകടനം മാത്രമായി ഇതും അവശേഷിക്കും. ഗവര്‍ണ്ണര്‍ തന്നെ തിരിച്ചയച്ചാല്‍ അതുമായി.

കേന്ദ്രം പാസാക്കിയ ഭേദഗതിക്കെതിരെ ചില കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസില്‍ നിയമം നിര്‍മ്മിക്കുക എന്നതും ഭരണഘടനയോടുള്ള അനാദരവാണ്.

എന്ന് മാത്രമല്ല കേരളത്തില്‍ വ്യാപകമായി നിലവിലില്ലാത്ത മണ്ഡി സമ്പ്രദായം നിര്‍ത്തലാക്കാനുള്ളതാണ് കേന്ദ്ര നിയമം. കേരളം ഇതിനെതിരെ നിയമം കൊണ്ടു വരിക എന്നു പറഞ്ഞാല്‍ മണ്ഡി സമ്പ്രദായം ഇവിടെ നടപ്പാക്കും എന്നാണ് അര്‍ത്ഥം. അതായത് ഇടനിലക്കാരുടെ കൈകളിലേക്ക് കര്‍ഷകരെ എറിഞ്ഞു കൊടുക്കുമെന്ന് ചുരുക്കം. നടപ്പാക്കാന്‍ പോകുന്ന നിയമത്തിന്റെ വ്യാപ്തി പോലും മനസിലാക്കാതെയാണ് ഇടത് സര്‍ക്കാര്‍ ഇത്തരമൊരു രാഷ്‌ട്രീയ തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. ഈയിനത്തിലും മലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാകും എന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ചുരുക്കം.

Tags: Pinarayi Vijayanലോക്സഭകേന്ദ്ര സര്‍ക്കാര്‍സന്ദീപ് വാചസ്പതികാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍നിമസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.