Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് എന്തും ചെയ്യരുത്; ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരില്‍; ഭക്തര്‍ക്ക് അനുഗ്രഹമായി കോടതി വിധി

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 11:07 am IST
inKerala

കൊച്ചി: ക്ഷേത്ര സ്വത്ത് ഭരണ സമിതിക്കാര്‍ക്ക് ഇഷ്ടം പോലെ ചെലവിടാനുള്ളതല്ലെന്ന  ഹൈക്കോടതി വിധി നിര്‍ണായകം. ദേവസ്വം ബോര്‍ഡ് അടക്കമുള്ള ക്ഷേത്ര ഭരണക്കാര്‍ പലപ്പോഴും ക്ഷേത്ര ഫണ്ട് മറ്റു പല ആവശ്യങ്ങള്‍ക്കും വകമാറ്റുകയും ക്ഷേത്രാവശ്യങ്ങള്‍ക്ക് അല്ലാതെയും ഉപയോഗിക്കാറുണ്ട്.  

ഇത്തരം ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഭക്തര്‍ക്ക് ലഭിച്ച ഉപാധിയാണ് ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  സംഭാവന നല്‍കിയത് റദ്ദാക്കിയുള്ള ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.  

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല, ഉത്തരവില്‍ പറയുന്നു. പ്രളയവും കൊറോണയും നാശം വിതച്ച സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ആരാധകര്‍ക്ക് സഹായമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി നല്‍കിയതെന്നും അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്തര്‍ക്ക് സഹായം നല്‍കാനായെന്നുമുള്ള ഭരണ സമിതി വാദം അംഗീകരിക്കാന്‍ കഴിയാത്തതും കഴമ്പില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരിലും ചുറ്റുവട്ടത്തുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് കുടി വെള്ളവും ഭക്ഷണവും വീടുകളിലെത്തിക്കാനാണ് പണം നല്‍കിയതെന്നാണ് വാദം. കുടിവെള്ളത്തിനും  ശുചിമുറികളും മറ്റു സൗകര്യങ്ങളുമൊരുക്കാനും  പണം വിനിയോഗിക്കാമെന്ന, നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പണം ഇങ്ങനെ ചെലവിട്ടത്.  

ഇങ്ങനെ ചെയ്യാനല്ല നിയമം പറയുന്നത്. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട  പ്രാഥമിക സൗകര്യങ്ങളും താമസ സൗകര്യവും ഒരുക്കാനും കുടി വെള്ളവും മറ്റും ലഭ്യമാക്കാനും ദേവസ്വം പണം വിനിയോഗിക്കാമെന്നാണ് നിയമത്തിലെ വിവക്ഷ. ഈ സൗകര്യങ്ങള്‍ അവിടെയും ചുറ്റുവട്ടത്തും ഒരുക്കുകയാണ് ഭരണ സമതി ചെയ്യേണ്ടത്, കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനം നീതീകരിക്കാനാകില്ല. ഇത് നിയമ ലംഘനമാണ്.

ഗുരുവായൂരപ്പനെ ആരാധിക്കുന്ന ആയിരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അവിടെയുള്ള ഭക്തര്‍ക്ക് ഇങ്ങനെ സഹായമെത്തിക്കാന്‍ കഴിയുമോ. അപഹാസ്യമായ കാര്യമാണ് ഭരണ സമിതി പറയുന്നത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണിത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഹൈക്കോടതിGuruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.