Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് എന്തും ചെയ്യരുത്; ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരില്‍; ഭക്തര്‍ക്ക് അനുഗ്രഹമായി കോടതി വിധി

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 11:07 am IST
in Kerala

കൊച്ചി: ക്ഷേത്ര സ്വത്ത് ഭരണ സമിതിക്കാര്‍ക്ക് ഇഷ്ടം പോലെ ചെലവിടാനുള്ളതല്ലെന്ന  ഹൈക്കോടതി വിധി നിര്‍ണായകം. ദേവസ്വം ബോര്‍ഡ് അടക്കമുള്ള ക്ഷേത്ര ഭരണക്കാര്‍ പലപ്പോഴും ക്ഷേത്ര ഫണ്ട് മറ്റു പല ആവശ്യങ്ങള്‍ക്കും വകമാറ്റുകയും ക്ഷേത്രാവശ്യങ്ങള്‍ക്ക് അല്ലാതെയും ഉപയോഗിക്കാറുണ്ട്.  

ഇത്തരം ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഭക്തര്‍ക്ക് ലഭിച്ച ഉപാധിയാണ് ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  സംഭാവന നല്‍കിയത് റദ്ദാക്കിയുള്ള ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.  

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല, ഉത്തരവില്‍ പറയുന്നു. പ്രളയവും കൊറോണയും നാശം വിതച്ച സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ആരാധകര്‍ക്ക് സഹായമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി നല്‍കിയതെന്നും അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്തര്‍ക്ക് സഹായം നല്‍കാനായെന്നുമുള്ള ഭരണ സമിതി വാദം അംഗീകരിക്കാന്‍ കഴിയാത്തതും കഴമ്പില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരിലും ചുറ്റുവട്ടത്തുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് കുടി വെള്ളവും ഭക്ഷണവും വീടുകളിലെത്തിക്കാനാണ് പണം നല്‍കിയതെന്നാണ് വാദം. കുടിവെള്ളത്തിനും  ശുചിമുറികളും മറ്റു സൗകര്യങ്ങളുമൊരുക്കാനും  പണം വിനിയോഗിക്കാമെന്ന, നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പണം ഇങ്ങനെ ചെലവിട്ടത്.  

ഇങ്ങനെ ചെയ്യാനല്ല നിയമം പറയുന്നത്. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട  പ്രാഥമിക സൗകര്യങ്ങളും താമസ സൗകര്യവും ഒരുക്കാനും കുടി വെള്ളവും മറ്റും ലഭ്യമാക്കാനും ദേവസ്വം പണം വിനിയോഗിക്കാമെന്നാണ് നിയമത്തിലെ വിവക്ഷ. ഈ സൗകര്യങ്ങള്‍ അവിടെയും ചുറ്റുവട്ടത്തും ഒരുക്കുകയാണ് ഭരണ സമതി ചെയ്യേണ്ടത്, കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനം നീതീകരിക്കാനാകില്ല. ഇത് നിയമ ലംഘനമാണ്.

ഗുരുവായൂരപ്പനെ ആരാധിക്കുന്ന ആയിരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അവിടെയുള്ള ഭക്തര്‍ക്ക് ഇങ്ങനെ സഹായമെത്തിക്കാന്‍ കഴിയുമോ. അപഹാസ്യമായ കാര്യമാണ് ഭരണ സമിതി പറയുന്നത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണിത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഹൈക്കോടതിGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.