ശബരീശ സന്നിധിയിലെത്തിയിട്ടുള്ള ഏത് ഭക്തന്റെയും മനസ്സില്‍ തെളിയുന്ന രൂപമാണ് ശ്രീകോവില്‍.. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം. കാലമേറെ ചെന്നിട്ടും മാറ്റമില്ലാതെ തേജസ്സോടെ നില്‍ക്കുന്നത്.
1998 ല്‍ ശ്രീകോവിലിന്റെ ചെമ്പുപാളി നീക്കി സ്വര്‍ണം പൊതിഞ്ഞു. യുബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്‌മല്യയാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിയാനുള്ള 40 കിലോ സ്വര്‍ണം വഴിപാടായി നല്‍കിയത്. 1904 കിലോ ചെമ്പും ജോലിക്കാര്‍ക്കുള്ള താമസസൗകര്യവും വൈദ്യുതിയും ദേവസ്വം ബോര്‍ഡ് നല്‍കി. ബാക്കി ചെലവുകളെല്ലാം മല്യയാണ് വഹിച്ചത്.
മേല്‍ക്കൂര മാത്രം സ്വര്‍ണം പൊതിയാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ശ്രീകോവിലിന്റെ ഭിത്തിയും ദ്വാരപാലകവിഗ്രഹങ്ങളും ശ്രീകോവിലിന്റെ വാതിലും സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചു. തമിഴ്‌നാട്ടിലെ ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജനായിരുന്നു ശില്‍
പി. 41 ദിവസത്തെ കഠിനവ്രതമെടുത്ത് നാഗരാജ
നും 60 തൊഴിലാളികളും ചേര്‍ന്നാണ് പണികള്‍ നടത്തിയത്. ഒട്ടകത്തിന്റെ തോല്‍ കൊണ്ട് നിര്‍മിച്ച പുസ്തകത്തില്‍ 200 ഗ്രാം വീതം സ്വര്‍ണം വെച്ച് 5000 തവണ ചുറ്റിക കൊണ്ട് അടിച്ച് കടലാസ് രൂപത്തിലാക്കി. നേര്‍ത്ത സ്വര്‍ണ
പാളികള്‍ മൂന്നെണ്ണത്തിന്റെ കനത്തില്‍ മെര്‍ക്കുറി ഉപയോഗിച്ച് ചെമ്പു പാളിയില്‍ ഒട്ടിച്ചാണ് ശ്രീകോവിലില്‍ സ്വര്‍ണം പതിച്ചത്. മണികണ്ഠന്റെ ജനനം മുതല്‍ ശബരിമലയിലെ ശാസ്താ വിഗ്രഹത്തില്‍ വിലയം
പ്രാപിക്കുന്നതു വരെയുള്ള കഥകള്‍, സ്വര്‍ണപാളികളില്‍ ആലേഖനം ചെയ്താണ് ഇരുവശത്തെയും ഭിത്തികള്‍ മനോഹരമാക്കിയത്. സുവര്‍ണ ശ്രീകോവിലിന്റെ കുംഭാഭിഷേകം 1998 സെപ്തംബര്‍ 24 ന് തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തിലാണ് നടന്നത്.
















