Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നമ്പര്‍ പത്ത് നിശ്ചലം; ഫുട്‌ബോള്‍ ദൈവത്തിന് വിടചൊല്ലി ലോക ജനത

1977ല്‍ 16-ാം വയസ്സില്‍ മറഡോണ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി. 1978ലെ വേള്‍ഡ് കപ്പ് മത്സരത്തിനുള്ള ടീമിലേക്ക് കോച്ച് മേനോട്ടി അദ്ദേഹത്തിന് അവസരം നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 02:43 pm IST
inFootball

പി.വിപിന്‍

നമ്പര്‍ പത്ത് നിശ്ചലമായിരിക്കുന്നു. ഡിയഗോ അര്‍മാന്‍ഡോ മറഡോണ ലോകത്തിലെ ആരാധകരുടെ സ്വന്തം ദൈവം തന്റെ പ്രാണവായു ഫുട്ബോളിലേക്ക് പകര്‍ന്ന് വിട പറഞ്ഞിരിക്കുന്നു. അര്‍ജന്റീനക്കാരുടെ മാത്രമല്ല ലോകജനതയുടെ സിരകളിലേക്ക് ഫുട്ബോളിന്റെ ആവേശം നിറച്ച മഹാപ്രതിഭയാണ് മറഡോണ. ഫുട്ബോളിനെ കുറിച്ച് കേട്ടു തുടങ്ങിയ കാലം മുതല്‍ കേട്ട പേരാണ് ഫുട്ബോള്‍ ദൈവത്തിന്റേത്. ആറ് കളിക്കാരെ മറികടന്ന് ഗോള്‍നേടിയ സൂപ്പര്‍മാന്‍ ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. ഫുട്ബോള്‍ മൈതാനങ്ങളില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട പേരും അതായിരിക്കും.  

അര്‍ജന്റീനയിലെ ഒരു ചേരിയില്‍ ജനിച്ച മറഡോണയുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ തെരുവിലും റെയില്‍പ്പാളങ്ങളിലും പന്ത് തട്ടി കളിച്ചത് അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. കുതിരയുടെ മേച്ചില്‍ പുല്‍മൈതാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദ്യമൈതാനം.  

ഒമ്പതാമത്തെ വയസ്സില്‍ അര്‍ജന്റീനയുടെ ജൂനിയര്‍ ടീമിലേക്കുള്ള ട്രയല്‍സില്‍ പങ്കെടുക്കുമ്പോഴാണ് ലിറ്റില്‍ ഒനിയന്‍സ് എന്ന ക്ലബിന് വേണ്ടി മറഡോണയെ തെരഞ്ഞെടുക്കുന്നത്. ക്ലബിനുവേണ്ടി 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 12-ാമത്തെ വയസ്സില്‍ ഒരു പ്രൊഫഷണല്‍ ബോള്‍ ബോയി ആയ മറഡോണ മത്സരത്തിന്റെ ഇടവേളയില്‍ തന്റെ കഴിവുകള്‍ പുറത്തെടുത്ത് കാണികളുടെ ഹരമായി മാറി. ഈ പ്രകടനം കണ്ട ഒരു ടെലിവിഷന്‍ ചാനല്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതോടെ അര്‍ജന്റീനക്കാരുടെ മനസ്സില്‍ കുഞ്ഞു പ്രസിദ്ധി നേടുകയും ചെയ്തു.  

1977ല്‍ 16-ാം വയസ്സില്‍ മറഡോണ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി. 1978ലെ വേള്‍ഡ് കപ്പ് മത്സരത്തിനുള്ള ടീമിലേക്ക് കോച്ച് മേനോട്ടി അദ്ദേഹത്തിന് അവസരം നിഷേധിച്ചു. ആ വര്‍ഷം അര്‍ജന്റീന വേള്‍ഡ് കപ്പ് നേടി. കൊച്ചു മറഡോണയുടെ ഹൃദയം തകര്‍ന്ന സംഭവമായിരുന്നു അത്.  

അര്‍ജന്റീനയിലെ പ്രശസ്തമായ ബൊക്ക ജുനിയേഴ്സില്‍ നിന്നാണ് യൂറോപ്പിലെ പ്രശസ്തമായ ബാര്‍സലോണയില്‍ അദ്ദേഹം ചേരുന്നത്. അവിടെ രണ്ടു വര്‍ഷം കളിക്കുകയും ചെയ്തു. പിന്നീട് ആണ് നേപ്പിള്‍സ് എന്ന തെക്കന്‍ ഇറ്റലിയിലെ പാവപ്പെട്ടവരുടെ നഗരത്തിലെ ഏറ്റവും വിലകൂടിയ താരമായി അദ്ദേഹം മാറുന്നത്. നോര്‍ത്ത് ഇറ്റലി എന്ന അതിസമ്പന്നരുടെ നിഴലില്‍ അപമാനിതരായി നില്‍ക്കുന്ന സൗത്ത് ഇറ്റലിയിലെ പാവപ്പെട്ടവരുടെ ഫുട്ബോള്‍ ദൈവം ആയിരുന്നു മറഡോണ. അവരുടെ സ്നേഹത്തിന് അവരുടെ അഭിമാനം വാനോളം ഉയര്‍ത്തി അന്നുവരെ തെക്കന്‍ ഇറ്റലിക്കാര്‍ക്ക് അപ്രാപ്യം ആയ കിരീടം രണ്ടു വട്ടം നപ്പോളി എന്ന ക്ലബിലൂടെ ആ ജനതയ്‌ക്ക് തിരിച്ചുനല്‍കി.

മറഡോണയും നേപ്പിള്‍സുമായുള്ള ബന്ധത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. 1990ല്‍ ഇറ്റലി ആദിത്യം വഹിച്ച ലോകകപ്പില്‍ അര്‍ജന്റീനയുടെ ദേശീയ ഗാനത്തിന് കാണികള്‍ നല്‍കിയ നിര്‍ത്താതെയുള്ള ഹര്‍ഷാരവം ഇതിന് തെളിവാണ്. തന്നെ സംബന്ധിച്ചിടത്തോളം അതു തന്നെ ഒരു ജയമായിരുന്നു, ഞാന്‍ സ്തബ്ദനായിരുന്നു, അവര്‍ എല്ലാവരും എന്റെ ജനതയാണ്.  

ഒരു ജനതയുടെ പ്രതികാരദാഹവുമായി 1986ല്‍ വേള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നേരിടുന്നത് തങ്ങളെ നാലുവര്‍ഷം മുമ്പ് ഫാല്‍ക്ക്ലാന്റ് യുദ്ധത്തില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ടിനെയായിരുന്നു. മറഡോണ എന്ന ഒറ്റയാന്‍ പോരാളി ഇംഗ്ലണ്ടിന്റെ നെഞ്ചകം തകര്‍ത്ത മനോഹരമായ ചരിത്രം ആഘോഷിച്ചത് നൂറ്റാണ്ടിലെ അതിമനോഹരമായ ഗോളും ദൈവത്തിന്റെ ഗോളും കൊണ്ടാണ്.  

ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ പന്തുമായി ജീവിതനൃത്തം ആടുന്ന ആ മഹാനുഭാവന്റെ ജീവിത പാളിച്ചകളെ അദ്ദേഹം ഇങ്ങനെ ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി ” പന്തിന് ഒരിക്കലും കറപിടിക്കില്ല. കാലിലെ താളം ലോകഹൃദയതാളമാക്കിയ മറഡോണയ്‌ക്ക് പ്രണാമം.  

Tags: footballMaradona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.