Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വഞ്ചനയില്‍ മനംതകര്‍ന്ന് ഇരുന്നൂറിലേറെ പേര്‍; ആറു മാസമായി ശമ്പളമില്ലാതെ അഡ്‌ഹോക് നഴ്‌സുമാര്‍

സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്ത് ജോലിയിലേക്ക് നിയോഗിച്ചത്. ഇവര്‍ക്ക് പുറമെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് പക്ഷേ ശമ്പളം മുടങ്ങിയിട്ടില്ല.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 23, 2020, 03:48 pm IST
inKerala

കൊല്ലം: കൊവിഡ് ഡ്യൂട്ടിക്ക് താല്‍ക്കാലികമായി പിഎച്ച്‌സികളില്‍ നിയോഗിക്കപ്പെട്ട അഡ്‌ഹോക്ക് നഴ്‌സുമാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ആറു മാസം. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ഇന്റര്‍വ്യൂ പാസായി ലിസ്റ്റില്‍ പെട്ടവരെയാണ് സംസ്ഥാനമെമ്പാടുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് അഡ്‌ഹോക്കായി നിയമിച്ചത്.  

സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്ത് ജോലിയിലേക്ക് നിയോഗിച്ചത്. ഇവര്‍ക്ക് പുറമെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് പക്ഷേ ശമ്പളം മുടങ്ങിയിട്ടില്ല.  

അഡ്‌ഹോക് വ്യവസ്ഥയിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിയമനം നല്‍കിയിട്ടുണ്ട്. മേയിലും ജൂണിലുമായി സര്‍വീസില്‍ പ്രവേശിച്ച 200 പേരിലേറെ ജോലി ചെയ്യുന്നതായാണ് കണക്ക്. എല്ലാവരും കുടുംബങ്ങളും പ്രാരാബ്ധങ്ങളുമുള്ളവരാണ്. ഇതെല്ലാം വിട്ടെറിഞ്ഞാണ് ദൂരെദേശങ്ങളില്‍, അപരിചിതമായ സാഹചര്യങ്ങളില്‍ ഇവര്‍ നഴ്‌സിങ് ജോലി ചെയ്യുന്നത്.  

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഈ നഴ്‌സുമാരെ കൊണ്ടാണ് വകുപ്പ് ചെയ്യിക്കുന്നത്. ഭവന സന്ദര്‍ശനങ്ങളും സമ്പര്‍ക്ക ലിസ്റ്റുകള്‍ തയാറാക്കലും രോഗികളുടെ പട്ടിക കൃത്യമാക്കലും കുത്തിവയ്‌പ്പിന് എത്തുന്നവരുടെ റെക്കാര്‍ഡുകള്‍ സൂക്ഷിക്കലുമെല്ലാമായി പിടിപ്പതു ജോലിയാണ് ചെയ്യേണ്ടത്. പലരും ദൂരസ്ഥലങ്ങളിലുള്ള വീടുകളിലേക്ക് പോകേണ്ടതിനാല്‍ അവധികള്‍ ഒന്നിച്ചുചോദിക്കാറുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ലഭിക്കാറില്ല. കൊവിഡിന്റെ വ്യാപനവും ഡ്യൂട്ടിയില്‍ ആളില്ലാത്ത സാഹചര്യവുമാണ് ഇവര്‍ക്ക് അവധി നിഷേധിക്കാന്‍ കാരണമായി പറയുന്നത്.  

ശമ്പളകുടിശികയായതോടെ ആരോഗ്യ വകുപ്പില്‍ മൂന്നു മാസം മുമ്പ് തന്നെ പരാതി നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളസോഫ്റ്റ്‌വെയറായ സ്പാര്‍ക്കിനെ കുറ്റം ചാരി തലയൂരുകയാണ് ഉണ്ടായത്. തുടര്‍ന്ന് നിവേദനവും പരാതികളുമായി ധനകാര്യവകുപ്പിനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. എന്‍എച്ച്എം പദ്ധതിയിലേക്ക് ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് നല്‍കാന്‍ അര്‍ഹമായ കേന്ദ്ര ഫണ്ട് ഉണ്ടെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.