Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരക്ഷിത വനത്തിനുള്ളില്‍ 1000ല്‍ അധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 16, 2020, 12:24 pm IST
in Kerala
വനത്തിനുള്ളിലെ ഏലം കൃഷി

വനത്തിനുള്ളിലെ ഏലം കൃഷി

ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷന് കീഴില്‍ വരുന്ന സംരക്ഷിത വനത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി കൈയേറിയിട്ടും നടപടി ഇഴയുന്നു. സംഭവത്തില്‍ നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടി തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടി തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.  

ഇത്തരത്തില്‍ കൃഷി ഇറക്കുന്നവര്‍ക്ക് വലിയ രാഷ്‌ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. മാറി മാറി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാരും ഇത് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടില്ല. ജണ്ടയ്‌ക്ക് വെളിയിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിക്കുമ്പോള്‍ ഉള്ളിലെ കൃഷിയ്‌ക്ക് പിന്തുണ നല്‍കുകയാണെന്ന പരാതിയും വ്യാപകമാണ്.

ഹൈക്കോടതി കൈയേറ്റം ഒഴുപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം വനപാലകരുടെ വലിയ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ കുരിശുപാറയില്‍വെച്ച് ഇവരെ ആളുകള്‍ തടഞ്ഞു. പിന്നാലെ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രശ്‌നത്തിന് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം പോലും വെറും പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നു.  

ഗ്രീന്‍ കെയര്‍ കേരള ജില്ലാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോര്‍ട്ടുകളും നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഉന്നത തലത്തിലുള്ള ശക്തമായ നടപടി ആവശ്യമാണെന്ന് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് മിനി റോയിയും ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രനും ജന്മഭൂമിയോട് പറഞ്ഞു. പണം വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ചെയ്യുന്നതെന്നും ഇരുവരും ആരോപിക്കുന്നു.

അതേ സമയം ഉചിതമായ നടപടി എടുക്കുമെന്നും സ്ഥലത്ത് വ്യാപക കൈയേറ്റം ഉണ്ടെന്നും വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജി പി. മാത്തച്ചന്‍ പ്രതികരിച്ചു. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് നാട്ടുകാര്‍ തടസമുണ്ട്. എങ്കിലും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: forlandഏലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.