Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെമ്പിളൈ ഒരുമൈ മത്സരത്തിനില്ല; ഇത്തവണ മനസാക്ഷി വോട്ട്

2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേയ്‌ക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 16, 2020, 12:21 pm IST
in Idukki
2015 സെപ്തംബറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം (ഫയല്‍)

2015 സെപ്തംബറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം (ഫയല്‍)

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ശക്തിതെളിയിച്ച മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്‌മയായ പെമ്പിളൈ ഒരുമൈ പ്രസ്ഥാനം ഇത്തവണ മത്സര രംഗത്തില്ല. സംഘടനയ്‌ക്കുള്ളിലെ തമ്മിലടിയും മത്സരിച്ച് ജയിച്ചാലുടന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്ന മെമ്പര്‍മാരെ വലവീശിപ്പിടിക്കുന്നതുമാണ് പെമ്പിളൈ ഒരുമയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വാങ്ങുന്നതിലേക്ക് നയിച്ചത്.

2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ദേവികുളം, മൂന്നാര്‍, പളളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറ് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണ് പെമ്പിളൈ ഒരുമൈ ബാററില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഇറങ്ങിയത്.

ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേയ്‌ക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ജയിച്ച ഉടന്‍ തന്നെ വെള്ളത്തായ്, മാരിയമ്മ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കുറച്ചുകാലത്തിന് ശേഷം സിഐടിയുവിലും സിപിഎമ്മിലുമത്തിയ ഗോമതി പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.

തങ്ങളോടൊപ്പം ഇപ്പോഴും രണ്ടായിരത്തിലധികം മെമ്പര്‍മാരുണ്ടെന്നും എന്നാല്‍ മത്സര രംഗത്തേയ്‌ക്കില്ലെന്നും പെമ്പിള ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറയുന്നു. ഇത്തവണ മനസാക്ഷി വോട്ട് ചെയ്യാനാണ് പെമ്പിളൈ ഒരുമൈ അംഗങ്ങളുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോമതിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയെങ്കിലും ചുരുങ്ങിയ എണ്ണം വോട്ടുകള്‍ മാത്രമാണ് ഗോമതിക്ക് ലഭിച്ചത്. സിപിഎമ്മിലേക്കുള്ള ചേക്കേറ്റവും പിന്നീട് പാര്‍ട്ടി വിട്ടതും ഉള്‍പ്പെടെ ഇതിനിടെ വിവാദങ്ങളിലും പെട്ടു.

കൂലി വര്‍ധനയും ബോണസും ആവശ്യപ്പെട്ടാണ് 2015 സെപ്തംബറില്‍ നാല്‍പ്പതിനായിരത്തോളം വരുന്ന സ്ത്രീ തോട്ടം തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന ബാനറില്‍ മൂന്നാറില്‍ സമരത്തിനിറങ്ങിയത്. ദേശീയ ശ്രദ്ധയാര്‍ജിക്കാന്‍ സമരത്തിന് കഴിഞ്ഞുവെങ്കിലും പിന്നീട് രാഷ്‌ട്രീയ കളി മൂലം സംഘടനയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.

Tags: electionവോട്ട്Pembilai Orumai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.