Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറശ്ശിനിയിലെ കാരുണ്യമൂര്‍ത്തി

ഈ രണ്ടു രൂപവും എല്ലാ ദിവസവും രാവിലെയും വൈകീട്ടും പറശ്ശിനി മടപ്പുര മുറ്റത്ത് കെട്ടിയാടുന്നു. ഭക്തരുടെ സങ്കടങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ ആശ്വാസ വചനങ്ങള്‍ മൊഴിയും മുത്തപ്പന്‍. കിരീടത്തിലെ പുഷ്പങ്ങളെടുത്ത് പ്രസാദമായി നല്‍കും. കൈകള്‍ പിടിച്ചും ശിരസ്സില്‍ കൈവച്ചും അനുഗ്രഹിക്കും. ജാതിമത ഭേദമില്ലാതെയാണ് ഭക്തര്‍ ഈ അനുഗ്രഹ വര്‍ഷം തേടിയെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 04:00 am IST
in Samskriti

പരിചിതമായ ഹൈന്ദവാരാധനാ സമ്പ്രദായങ്ങളില്‍ നിന്ന് വേറിട്ടു നല്‍ക്കുന്നവയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തറകളും കോട്ടങ്ങളും മടപ്പുരകളും. ഇവിടെ ദൈവ സങ്കല്‍പത്തില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ഭക്തനു പറയാനുള്ളത് കേള്‍ക്കും, സംസാരിക്കും. ഇവയില്‍ മടപ്പുരകള്‍ വടക്കേ മലബാറിന്റെ ആരാധനാ മൂര്‍ത്തിയായ മുത്തപ്പനുള്ളതാണ്. ഭക്തരുടെ വിളികള്‍ക്ക് അപ്പോള്‍ തന്നെ മറുപടി നല്‍കും മുത്തപ്പന്‍. വിശന്നെത്തുന്നവനെ വയറു നിറയെ ഭക്ഷണമൂട്ടി വിടുന്ന കരുണാമൂര്‍ത്തി.  

മുത്തപ്പന്‍ മടപ്പുരകളില്‍ പ്രസിദ്ധങ്ങളാണ് പറശ്ശിനിക്കടവ്, കുന്നത്തൂര്‍പ്പാടി, പുരളിമല മടപ്പുരകള്‍. മടയെന്നാല്‍ ഗുഹ. പുരയെന്നാല്‍ വീട്. ദിവസവും ആയിരങ്ങള്‍ മുത്തപ്പനെ തേടിയെത്തുന്ന അഭയകേന്ദ്രമാണ് പറശ്ശിനി. കണ്ണൂരില്‍ ആന്തൂര്‍ സഗരസഭയില്‍ വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനി മടപ്പുര. ശൈവ, വൈഷ്ണവ സങ്കല്‍പമാണ് മുത്തപ്പനുള്ളത്. ഈ രണ്ട് ദൈവിക ഭാവങ്ങളിലാണ് മുത്തപ്പന്‍ തെയ്യം ഭക്തര്‍ക്കു മുമ്പില്‍ ദര്‍ശനത്തിനെത്തുക. ഇവയില്‍ വിഷ്ണുരൂപം തിരുവപ്പനയും ശിവരൂപം വെള്ളാട്ടവുമാണ്. ധരിച്ചിരിക്കുന്ന കിരീടത്തില്‍ നിന്ന് ഇത് വ്യക്തമാകും. ചന്ദ്രക്കല ശിവനേയും മത്സ്യരൂപം മഹാവിഷ്ണുവിനേയും പ്രതിനിധാനം ചെയ്യുന്നു.  

ഈ രണ്ടു രൂപവും എല്ലാ ദിവസവും രാവിലെയും വൈകീട്ടും പറശ്ശിനി മടപ്പുര മുറ്റത്ത് കെട്ടിയാടുന്നു. ഭക്തരുടെ സങ്കടങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ ആശ്വാസ വചനങ്ങള്‍ മൊഴിയും മുത്തപ്പന്‍. കിരീടത്തിലെ പുഷ്പങ്ങളെടുത്ത് പ്രസാദമായി നല്‍കും. കൈകള്‍ പിടിച്ചും ശിരസ്സില്‍ കൈവച്ചും അനുഗ്രഹിക്കും. ജാതിമത ഭേദമില്ലാതെയാണ് ഭക്തര്‍ ഈ അനുഗ്രഹ വര്‍ഷം തേടിയെത്തുന്നത്.  

വണ്ണാന്‍ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. വൃശ്ചികം 16 മുതല്‍ 19 വരെയാണ് ഇവിടെ ഉത്സവം. പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് പ്രധാന വഴിപാടുകള്‍. വരുന്നവര്‍ക്കെല്ലാം സദാസമയവും ഭക്ഷണം സൗജന്യമാണ്. ഇതിന് പ്രത്യേകം സജ്ജമാക്കിയ സ്ഥലമുണ്ട്. ചായയും വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാക്കൊത്തും എപ്പോഴും വിളമ്പിക്കൊണ്ടിരിക്കും. ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനവുമുണ്ട്. താമസസൗകര്യവും ലഭ്യമാണ്.  

പറശ്ശിനി മടപ്പുരയുടെ അവകാശം ഒരു കുടുംബത്തില്‍ നിക്ഷിപ്തമാണ്. കുടുംബത്തിലെ കാരണവരാണ് മടപ്പുരയുടെ സര്‍വാധികാരി. മടയന്‍ എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്.

എം. ആര്‍. മണിബാബു  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.