Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ ലോബിക്ക് തിരിച്ചടിയായത് നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം

തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുള്ള അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ് വിവരം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 15, 2020, 01:45 pm IST
in Kerala

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുള്ള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്. കാലങ്ങളായി സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ഒന്നാകെ കണ്ണൂര്‍ ലോബിയിലെ നേതാക്കളാണ് നിയന്ത്രിച്ചു വരുന്നത്.

തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുള്ള അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ്  വിവരം. വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതോടെ താത്കാലികമായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കണ്ണൂരിലെ നേതാക്കളില്‍ നിന്നും കൈവിട്ടു കഴിഞ്ഞു. കോടിയേരിയുടെ സ്ഥാനമൊഴിയലിന്  ചികിത്സയാണ് പറയുന്ന കാരണമെങ്കിലും രാഷ്ര്ടീയമായ കാരണങ്ങള്‍ പകല്‍പോലെ വ്യക്തമാണ്.  

പിണറായി വിജയന്‍ സെക്രട്ടറി ആയതിനുശേഷമാണ് സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശക്തമായി പിടിമുറുക്കിയത്. പാര്‍ട്ടിയില്‍ വി.എസ്. പക്ഷത്തെ ഒതുക്കുന്നതിനടക്കം നേതൃത്വം നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി കൊണ്ട് ഇ.പി. ജയരാജന്‍, എം.വി. ജയരാന്‍, പി. ജയരാജന്‍ എന്നിവരും പിണറായിയും കോടിയേരിയും പാര്‍ട്ടിയിലെ അവസാനവാക്കായി മുന്നോട്ടു പോവുകയായിരുന്നു. ഇടക്കാലത്ത് കണ്ണൂര്‍ ലോബിയില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിള്ളല്‍ സൃഷ്ടിച്ചെങ്കിലും  കോടിയേരിയടക്കമുളള മറ്റുളള നേതാക്കള്‍ പിണറായിയുടെ ഇംഗിതത്തിനനനുസരിച്ച് പാര്‍ട്ടിയെ ഭരിക്കുകയായിരുന്നു.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ എം.വി. ഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കണ്ണൂര്‍ നേതാക്കളുടേയും അണികളുടേയും വിശ്വാസം. മന്ത്രി ഇ.പി. ജയരാജന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കൊണ്ടാണ് പാര്‍ട്ടിയിലെ ദുര്‍ബലനായ ഒരു നേതാവ് എന്നു പറയാവുന്ന എ. വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇതോടെ പാര്‍ട്ടിയുടെ അധികാരം കണ്ണൂരില്‍ തന്നെ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.  

സ്വര്‍ണക്കടത്ത്, മയക്കുമരുന്നുകടത്ത് കേസുകള്‍ ആയുധമാക്കി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ച തെക്കന്‍ ലോബിക്ക് പുതിയ നീക്കം നേട്ടമായിരിക്കുകയാണ്. അതേസമയം കണ്ണൂരിലെ നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം ലഭിക്കാതെ പോയതിനു എം.വി. ജയരാജന്‍, ഇ.പി.ജയരാജന്‍, എം.വി. ഗോവിന്ദനടക്കമുളള നേതാക്കള്‍ക്കിടയില്‍ ഏതാനും നാളുകളായി നിലനില്‍ക്കുന്ന  അസ്വാരസ്യങ്ങളാണ് കാരണമെന്ന വിവരവും പുറത്തു വരുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ആരോപണ വിധേയരായ പിണറായിയേയും കോടിയേരിയേയും പ്രതിരോധിക്കാന്‍ കണ്ണൂരിലെ മറ്റ് നേതാക്കള്‍ മുന്നോട്ടു വരാത്തതിലുളള പ്രതികാരമാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം നല്‍കാത്തതിന് പിന്നിലെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയുണ്ട്. ഇരുവരും വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ് വിജയരാഘവനെ സെക്രട്ടറിയാക്കിയതെന്നും പറയപ്പെടുന്നു.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.