Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയ അക്രമം: സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം, കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ബിജെപി

പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള സ്ഥലത്തെ മതില്‍ തകര്‍ത്ത് വീണ്ടും കൈയേറിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 3, 2020, 08:35 am IST
in Kannur

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് സിപിഎമ്മും  പോലീസും ഒത്തുകളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും അടിയന്തിരാവസ്ഥയില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന് വിധേയനാവുകയും തുടര്‍ന്ന് ജയില്‍വാസവുമനുഭവിക്കുകയും ചെയ്ത വലിയ പുനത്തില്‍ രാജന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ കുടുംബത്തെയാണ് റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കിയില്ലെന്ന കാരണത്താല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 26ന് മാര്‍ക്‌സിസ്റ്റ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പിണറായി പോലിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ക്രൂരപീഡനം. 

രാജന്റെ ഭാര്യ ലളിത പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചു 2012 ല്‍ ധര്‍മ്മടം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുടെ മദ്ധ്യസ്ഥതയില്‍ നടപ്പാതക്കായി സ്ഥലം നല്‍കിയിരുന്നു. 1.80 മീറ്റര്‍ വീതിയില്‍ 20 മീറ്ററോളം നീളത്തില്‍ സ്ഥലമാണ് അന്ന് വിട്ടുനല്‍കിയത്. ഇപ്പോള്‍ നടപ്പാത വികസനത്തിന്റെ പേരില്‍ രണ്ടാമതും ലളിതയുടെ സ്ഥലം മാത്രം പാര്‍ട്ടി അവശ്യപ്പെട്ടതോടെ ലളിത തടസ്സവാദമുന്നയിക്കുകയായിരുന്നു. പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള സ്ഥലത്തെ മതില്‍ തകര്‍ത്ത് വീണ്ടും കൈയേറിയത്. ഇത് തടയാന്‍ ശ്രമിച്ച ലളിതയെ ജെസിബിയുടെ കൈകള്‍ക്കകത്താക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ലളിതയെ ബ്രാഞ്ച് സെക്രട്ടറിയടക്കമുളളവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. ലളിതയെ രക്ഷിക്കാര്‍ ശ്രമിക്കുന്ന മകളെയും മകന്റെ ഭാര്യയെയും വലിച്ചിഴക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം നടക്കവേ പിണറായി പോലീസ് സ്റ്റേഷനിലെ പോലിസുകാര്‍ ഒന്ന് തടയാന്‍ പോലും ശ്രമിക്കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിക്കേറ്റ ലളിതയും മകന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും വളരെ ലാഘവമായ സ്റ്റേഷനില്‍ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ പോലിസ് കേസെടുത്തത്. അക്രമത്തിന് ശേഷവും പ്രദേശത്തെ സിപിഎം സംഘം കുടുംബത്തെ വേട്ടയാടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അക്രമത്തിനിരയായ ലളിത പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇത്രയും വലിയ മനുഷ്യാവകാശ ലംഘനവും സ്ത്രീപിഡനവും നടന്നിട്ടും പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്. ഗുരുതര നിയമലംഘനത്തിനെതിരെ ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് ഹരിദാസ് പറഞ്ഞു. 

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസും ഭരണപക്ഷവും ചേര്‍ന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനം ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു, ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം അജയകുമാര്‍ മീനോത്ത് എന്നിവര്‍ പങ്കെടുത്തു.

Tags: cpmwomenbjpകുടുംബംpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.