Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉണരേണ്ടത് ചണ്ഡാളന്റെ ആത്മവത്ത

തപസ്യയുടെ പ്രസിദ്ധീകരണമായ വാര്‍ത്തികത്തിന്റെ 1986 ഡിസംബര്‍ ലക്കത്തിലെ 'സഞ്ചാരീഭാവം' എന്ന പംക്തിയില്‍ അക്കിത്തം എഴുതിയത്-- കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്‌നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ. ഗാന്ധിജി ആര്‍എസ്എസ് ക്യാമ്പു സന്ദര്‍ശിച്ച് ഇതില്‍ ഹരിജനങ്ങളായി ആരെല്ലാമുണ്ട് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍പോലും എഴുന്നേറ്റുനിന്നില്ലെന്നും, പിന്നീട് ക്യാമ്പ് അംഗങ്ങളുമായി ഇടപെട്ടപ്പോള്‍ അവരില്‍ ചിലര്‍ ഹരിജന വിഭാഗക്കാരാണെന്നു ഗാന്ധിജിക്കു മനസ്സിലായെന്നും പി. മാധവന്‍ 'മാതൃഭൂമി' ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇവിടെ സ്മരണയോഗ്യമായിത്തീരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 22, 2020, 06:14 pm IST
inVaradyam
1988 ല്‍ തപസ്യ പന്ത്രണ്ടാം വാര്‍ഷികാഘോഷം തമിഴ് നോവലിസ്റ്റ് അശോകമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഗുരുമൂര്‍ത്തി, അക്കിത്തം, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, എം.എ.കൃഷ്ണന്‍ സമീപം

1988 ല്‍ തപസ്യ പന്ത്രണ്ടാം വാര്‍ഷികാഘോഷം തമിഴ് നോവലിസ്റ്റ് അശോകമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഗുരുമൂര്‍ത്തി, അക്കിത്തം, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, എം.എ.കൃഷ്ണന്‍ സമീപം

നവംബര്‍ 7, 8, 9 തീയതികളില്‍ കോട്ടയത്തു നടന്ന തപസ്യ ദശവാര്‍ഷികത്തിന്നുശേഷം തിരികെ കുമരനല്ലൂരിലേയ്‌ക്കു വരുമ്പോള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നത് മൂന്ന് വാക്യങ്ങളായിരുന്നു. ഒന്ന്: ”സര്‍ഗ്ഗഭാവന ആരില്‍ സംഭവിക്കുന്നുവോ അവനാണ് ദ്വിജന്‍.” പറഞ്ഞത് എം.വി.ദേവന്‍. ആലോചിക്കുന്തോറും അമൃതായിത്തീരുന്നതാണ് ആ വാക്യം. ചാതുര്‍വര്‍ണ്യം ചെയ്തത് സര്‍ഗ്ഗഭാവനയുടെ അമൂല്യത അംഗീകരിക്കുകയാണ്. എന്നാല്‍ കാലാന്തരത്തില്‍ അതു ജാതിയായി അധഃപതിച്ചു. അപ്പോഴാണ് മണ്ണ് കുഴച്ച് പാത്രമുണ്ടാക്കിയവനെ ‘കൊശവന്‍’ എന്ന് ആക്ഷേപിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ പില്‍ക്കാലത്തുണ്ടായ പല വിനകള്‍ക്കും കാരണമായത് ഈ ജാതി വ്യവസ്ഥയാണ്. വൈദേശിക ഭരണാധിപതികള്‍ക്കിവിടെ വേരോടിക്കാന്‍ സഹായകമായിത്തീര്‍ന്നത് ഈ ജാതി വ്യവസ്ഥ തന്നെയായിരുന്നു. ഒരു പുതിയ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ജാതിവ്യവസ്ഥയുടെ സമ്പൂര്‍ണ തിരോധാനത്തില്‍ മാത്രമായിരിക്കും. അവശസമുദായങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന സംവരണം ഒഴിവാക്കാനായിട്ടില്ല എന്നും ദേവന്‍ സൂചിപ്പിച്ചു.

ഇതൊക്കെ ശരി. പക്ഷേ, സംവരണംകൊണ്ടുമാത്രം അവശസമുദായങ്ങള്‍ പൂര്‍ണ പൗരന്മാരാവുമോ? കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്‌നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ. ഗാന്ധിജി ആര്‍എസ്എസ് ക്യാമ്പു സന്ദര്‍ശിച്ച് ഇതില്‍ ഹരിജനങ്ങളായി ആരെല്ലാമുണ്ട് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍പോലും എഴുന്നേറ്റുനിന്നില്ലെന്നും, പിന്നീട് ക്യാമ്പ് അംഗങ്ങളുമായി ഇടപെട്ടപ്പോള്‍ അവരില്‍ ചിലര്‍ ഹരിജന വിഭാഗക്കാരാണെന്നു ഗാന്ധിജിക്കു മനസ്സിലായെന്നും പി. മാധവന്‍ ‘മാതൃഭൂമി’ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇവിടെ സ്മരണയോഗ്യമായിത്തീരുന്നു.

2004 ല്‍ ഹൈദ്രാബാദില്‍ ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം അക്കിത്തം സമര്‍പ്പിക്കുന്നു. കെ.പി. ശശിധരന്‍, പി.നാരായണക്കുറുപ്പ്,  കെ.പി മണിലാല്‍, ഒ.വി.ഉഷ തുടങ്ങിയവര്‍ സമീപം

മറ്റൊരു വാക്യം ആര്‍. ഹരിയുടെ പ്രസംഗത്തില്‍നിന്നാണ്. നമ്മുടെ കേരളത്തിലെ കുട്ടികള്‍ ‘കിളിത്തട്ട്’ എന്നൊരു കളി കളിച്ചുവരുന്നുണ്ടല്ലോ. ഇതേ കളി മഹാരാഷ്‌ട്രത്തിലും ഞാന്‍ കണ്ടു. അവിടെ അതിന്നു പേര് ‘ആട്യാപാട്യാ’ എന്നാണ്. ലവണ്‍-ലോണ്‍ എന്നിങ്ങനെ മറ്റു ചില പേരുകളിലും അതവിടെ അറിയപ്പെടുന്നു. കളിയുടെ ചടങ്ങില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കേരളത്തിലെ കിളിത്തട്ടുതന്നെ. കിളിത്തട്ടിന്നും പ്രാദേശികമായി വേറെ പേരുകളുണ്ടല്ലോ.

ഇന്ത്യ ഒന്നായിരുന്നു എന്നതിന്റെ സൂചനകളില്‍ ഒന്നാണിത്. ഈ ലേഖകന്‍ പത്തുകൊല്ലം മുന്‍പ് കേരള സാഹിത്യ അക്കാദമിയുടെ ഒരു സന്ദര്‍ശക സംഘാംഗമായി ഗുജറാത്തില്‍ ഒരാഴ്ച സഞ്ചരിക്കുകയുണ്ടായി. ഒരു സായാഹ്നത്തില്‍ ജുനാഗഡില്‍ ഒരു ജില്ലാ വിദ്യാഭ്യാസമേളയിലെ കലാപരിപാടികള്‍ ഞങ്ങളാസ്വദിച്ചു. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട പരിപാടികളില്‍ പാടിയ പാട്ടുകളുടെ അര്‍ത്ഥം ഞങ്ങള്‍ ദ്വിഭാഷിയോടു ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ അമ്പരന്നത്. രണ്ടു പാട്ടുകള്‍ മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ തര്‍ജ്ജമയോ എന്നു തന്നെ തോന്നിപ്പോയി: ”ഒരുപിടി പണം വാരി മടിയിലിട്ടു തുപ്പന്‍”, ”പച്ചമലൈ പവിളമലൈ എങ്കളുടെ നാട്” എന്നിവയായിരുന്നു ആ പാട്ടുകള്‍. പാട്ടിന്റെ ഗുജറാത്തി പതിപ്പില്‍ കോഴിക്കോടിന്നു പകരം ‘ജുനാഗഡ്’ എന്നോ എന്താണ് ചേര്‍ത്തിരുന്നത് എന്ന് ഓര്‍മയില്ല. തുപ്പന്നുപകരം ഒരു ഗുജറാത്തി പേരാണ്. അതും എന്താണെന്നോര്‍മയില്ല. പക്ഷേ, ഓര്‍മയുള്ള ഒരു കാര്യമുണ്ട്. ഇന്ത്യ ഒന്നായിരുന്നു. സംസ്‌കൃത ഭാഷ ഈ രാജ്യത്തിന്റെ എല്ലാ ഭാഷകളുടെയും പിതാവായിരുന്നു. സംസ്‌കൃത ഭാഷയുമായി അങ്ങാടിയില്‍ക്കണ്ട പരിചയംപോലുമില്ല എന്നു ഭാവിക്കുന്ന തമിഴിന്നുപോലും സംസ്‌കൃതത്തിന്റെ അക്ഷരമാലയും ലിപിയും ഇന്നും ആശ്രയമായിരിക്കുന്നു എന്നതാണല്ലോ സൂക്ഷ്മസത്യം.

1985 ല്‍ തപസ്യ അധ്യക്ഷപദവി ഏറ്റെടുത്ത അക്കിത്തത്തിന് തിരുവനന്തപുരത്ത്  നല്‍കിയ സ്വീകരണത്തില്‍ എന്‍.കൃഷ്ണപിള്ള, ബാലാമണിയമ്മ, ഡി.വിനയചന്ദ്രന്‍

ഇതൊക്കെ ശരിയാണെങ്കിലും ഈ സത്യങ്ങളൊന്നും പെട്ടെന്നു പുലരാന്‍ പോകുന്നില്ല. നമ്മുടെ സാംസ്‌കാരിക മാധ്യമങ്ങളൊന്നും ഇന്ത്യയുടെ ദേശീയൈക്യം പുനര്‍നിര്‍മിക്കുന്നതില്‍ ശ്രദ്ധയുള്ളവരല്ല. ഓരോ ഗ്രാമത്തിനും വേറെ വേറെ എഡിഷന്‍ ഇറക്കി സംസ്ഥാനങ്ങളെപ്പോലും വിഭജിച്ചു പണം നേടുന്നതിലാണ് നമ്മുടെ പത്രങ്ങള്‍ക്കുത്സാഹം. സാംസ്‌കാരിക വൃത്താന്തങ്ങള്‍ക്കുപോലും അവര്‍ പ്രാദേശികത്വം എന്ന പതിത്വം കല്‍പ്പിക്കുന്നു. ഈ സ്ഥിതി എങ്ങനെ മാറും? അതിനെപ്പറ്റിയാണ് സി. രാധാകൃഷ്ണന്‍ സംസാരിച്ചത്. ”ഞാനിവിടെ എന്തുപറഞ്ഞിട്ടും കാര്യമില്ല; അതു ശ്രോതാക്കളുടെ കാതിലെത്തിക്കുന്നത് എന്റെ മുമ്പിലുള്ള യന്ത്രമാണ്. അതിനെ ഓണാക്കാനും ഓഫാക്കാനും സ്വാതന്ത്ര്യമുള്ള ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ താഴെ ഇരിപ്പുണ്ട്. അയാളുടെ ദയവുണ്ടെങ്കില്‍ മാത്രമേ എന്റെ ശബ്ദം നിങ്ങളുടെ കാതുകളില്‍ എത്തുകയുള്ളൂ.” ഇത് എല്ലാ മാധ്യമങ്ങളെപ്പറ്റിയുമുള്ള പരമസത്യമത്രേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.