Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴക്കാറ് കണ്ടാല്‍ ചങ്കിടിപ്പാണ് പടിഞ്ഞാറ്റം മുറിക്കാര്‍ക്ക്

പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
in Kollam
പള്ളിക്കലാറ്

പള്ളിക്കലാറ്

കുന്നത്തൂര്‍: പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും.

തുലാവര്‍ഷമാണ് വരുന്നത്. മാനത്ത് മഴക്കാറു കണ്ടാല്‍ പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് ചങ്കിടിപ്പാണ്. മഴ ശക്തമായാല്‍ പളളിക്കലാറ് കരകവിയും. വീടും കൃഷിയിടങ്ങളും തൊഴുത്തുമെല്ലാം വെള്ളത്തിലാകും. കലങ്ങിമറിഞ്ഞു വരുന്ന വെള്ളം കിണറുകളില്‍ കയറും. മോട്ടോറുകള്‍ തകരാറിലാകും.  വീട്ടുമുറ്റത്ത് സംഭരിച്ച് സൂക്ഷിക്കുന്ന വൈക്കോലുകള്‍ ഉള്‍പ്പെടെ നശിക്കും. ചാണകക്കുഴികളിലും ശൗചാലയക്കുഴികളിലും വെള്ളം നിറയും. റോഡുകള്‍ വെള്ളക്കെട്ടാകുന്നതോടെ ഗതാഗതവും താറുമാറാകും.  

മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍. വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ കുടുംബങ്ങളാണ് വെള്ളം കയറി ദുരിതത്തിലാകുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിലും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലുമാണ് ദിവസങ്ങളോളം അവര്‍ കഴിച്ചുകൂട്ടുന്നത്.

ആവശ്യങ്ങള്‍ പഴങ്കഥ

ഈ വര്‍ഷവും മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് വീടും പരിസരവും മെല്ലാം വെള്ളക്കെട്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നില്ല. പകരം ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. മഴ ശമിച്ചതോടെയാണ് അവരെല്ലാം തിരികെ എത്തിയത്. തുടര്‍പ്രക്രിയ പോലെ ഇതെല്ലാം വര്‍ഷാവര്‍ഷം നടക്കുന്നു. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് അധികൃതര്‍ക്കും താല്പര്യമില്ല. വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കരിങ്ങാട്ടില്‍ ക്ഷേത്രം മുതല്‍ തൊടിയൂര്‍ പാലം വരെ പള്ളിക്കലാറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണ പള്ളിക്കലാറിന്റെ നീരൊഴുക്കിന് തടസമായതോടെ വെള്ളക്കെട്ടിന് കാരണമായി. ഇതേത്തുടര്‍ന്ന് തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയെങ്കിലും പൂര്‍ണമായും പൊളിച്ചാലെ ദുരിതം ഒഴികയുള്ളൂ.

പദ്ധതികള്‍ നിരവധി

പള്ളിക്കലാര്‍ സംരക്ഷിക്കുന്നതിനും വെള്ളം കവിഞ്ഞൊഴുകുന്നത്  ഒഴിവാക്കാനും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പലതും ഫയലുകളിലൊതുങ്ങി. പള്ളിക്കലാറിന്റെ പുനരുജ്ജീവനത്തിന് 40 ലക്ഷം രൂപയുടെ പദ്ധതിയാണ് അവസാനം പ്രഖ്യാപിക്കപ്പെട്ടത്.  

മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമായി പ്രളയത്തില്‍ വന്നടിഞ്ഞ മണ്‍തിട്ടകളും പടര്‍ന്നു പിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്.

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ആഴം കൂട്ടുകയും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും പൂര്‍ണമായും ഫലപ്രദമായില്ല.

Tags: RainDisaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.