Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴക്കാറ് കണ്ടാല്‍ ചങ്കിടിപ്പാണ് പടിഞ്ഞാറ്റം മുറിക്കാര്‍ക്ക്

പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
in Kollam
പള്ളിക്കലാറ്

പള്ളിക്കലാറ്

കുന്നത്തൂര്‍: പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും.

തുലാവര്‍ഷമാണ് വരുന്നത്. മാനത്ത് മഴക്കാറു കണ്ടാല്‍ പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് ചങ്കിടിപ്പാണ്. മഴ ശക്തമായാല്‍ പളളിക്കലാറ് കരകവിയും. വീടും കൃഷിയിടങ്ങളും തൊഴുത്തുമെല്ലാം വെള്ളത്തിലാകും. കലങ്ങിമറിഞ്ഞു വരുന്ന വെള്ളം കിണറുകളില്‍ കയറും. മോട്ടോറുകള്‍ തകരാറിലാകും.  വീട്ടുമുറ്റത്ത് സംഭരിച്ച് സൂക്ഷിക്കുന്ന വൈക്കോലുകള്‍ ഉള്‍പ്പെടെ നശിക്കും. ചാണകക്കുഴികളിലും ശൗചാലയക്കുഴികളിലും വെള്ളം നിറയും. റോഡുകള്‍ വെള്ളക്കെട്ടാകുന്നതോടെ ഗതാഗതവും താറുമാറാകും.  

മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍. വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ കുടുംബങ്ങളാണ് വെള്ളം കയറി ദുരിതത്തിലാകുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിലും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലുമാണ് ദിവസങ്ങളോളം അവര്‍ കഴിച്ചുകൂട്ടുന്നത്.

ആവശ്യങ്ങള്‍ പഴങ്കഥ

ഈ വര്‍ഷവും മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് വീടും പരിസരവും മെല്ലാം വെള്ളക്കെട്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നില്ല. പകരം ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. മഴ ശമിച്ചതോടെയാണ് അവരെല്ലാം തിരികെ എത്തിയത്. തുടര്‍പ്രക്രിയ പോലെ ഇതെല്ലാം വര്‍ഷാവര്‍ഷം നടക്കുന്നു. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് അധികൃതര്‍ക്കും താല്പര്യമില്ല. വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കരിങ്ങാട്ടില്‍ ക്ഷേത്രം മുതല്‍ തൊടിയൂര്‍ പാലം വരെ പള്ളിക്കലാറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണ പള്ളിക്കലാറിന്റെ നീരൊഴുക്കിന് തടസമായതോടെ വെള്ളക്കെട്ടിന് കാരണമായി. ഇതേത്തുടര്‍ന്ന് തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയെങ്കിലും പൂര്‍ണമായും പൊളിച്ചാലെ ദുരിതം ഒഴികയുള്ളൂ.

പദ്ധതികള്‍ നിരവധി

പള്ളിക്കലാര്‍ സംരക്ഷിക്കുന്നതിനും വെള്ളം കവിഞ്ഞൊഴുകുന്നത്  ഒഴിവാക്കാനും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പലതും ഫയലുകളിലൊതുങ്ങി. പള്ളിക്കലാറിന്റെ പുനരുജ്ജീവനത്തിന് 40 ലക്ഷം രൂപയുടെ പദ്ധതിയാണ് അവസാനം പ്രഖ്യാപിക്കപ്പെട്ടത്.  

മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമായി പ്രളയത്തില്‍ വന്നടിഞ്ഞ മണ്‍തിട്ടകളും പടര്‍ന്നു പിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്.

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ആഴം കൂട്ടുകയും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും പൂര്‍ണമായും ഫലപ്രദമായില്ല.

Tags: RainDisaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.