Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള വിശപ്പ് സൂചിക; ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നു; വ്യാജ പ്രചാരണത്തിന് തിരിച്ചടി

പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവയില്‍ നിന്ന് ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സൂചിക വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 04:47 pm IST
in India

കോഴിക്കോട്: ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ പട്ടിണിയിലാക്കി എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍, ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തുന്നത്. എന്നാല്‍ 2000 മുതല്‍ ഭാരതം ക്രമാനുഗതമായി വളര്‍ച്ചയാണ് കാണിക്കുന്നതെന്ന വസ്തുതകള്‍ പുറത്തുവന്നതോടെ പ്രചാരണം തിരിച്ചടിയായി.  

സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണെങ്കിലും ക്രമാനുഗതമായി വളര്‍ച്ച വ്യക്തമാക്കുന്ന സൂചികകള്‍ മറച്ചുവച്ചാണ് വ്യാജപ്രചാരണം നടത്തിയിരുന്നത്. മോശം പ്രകടനത്തിനു കൂടുതല്‍ പോയിന്റ് എന്ന നിലയിലാണ് ആഗോള വിശപ്പ് സൂചിക തയാറാക്കുന്നത്. 2000ല്‍ 38.9 ഉം 2006ല്‍ 37.5 ഉം 2012ല്‍ 29.3 ഉം ആണെങ്കില്‍ 2020ല്‍ അത് 27.2 ആയി കുറയുകയാണുണ്ടായത്. അതായത് പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവയില്‍ നിന്ന് ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സൂചിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍,  മ്യാന്മര്‍ എന്നീ അയല്‍രാജ്യങ്ങള്‍ ഏറെ മുന്നിലാണൈന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് തിരിച്ചടിയെന്നും രാഹുല്‍ പ്രചരിപ്പിച്ചു. എന്നാല്‍ 2000 മുതല്‍ ക്രമാനുഗതമായി വളര്‍ച്ച കാണിക്കുന്ന’ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രാജ്യങ്ങള്‍ക്ക് പിറകില്‍ത്തന്നെയായിരുന്നു. 2014ലെ കോണ്‍ഗ്രസ് ഭരണകാലത്തെ അതിതീവ്ര സ്ഥിതിയില്‍ നിന്ന് രാജ്യം ഏറെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചിക തെളിയിക്കുന്നത്.

പട്ടിണി, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയിലെ പിന്നാക്കാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ ഒറ്റമൂലിയില്ലെന്നും കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഭരണരീതികളുടെയും മുന്‍ഗണനകളുടെയും തിരിച്ചടിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ഈ മേഖലയില്‍ ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ ആരംഭിച്ച പ്രധാനമന്ത്രി മാതൃവന്ദന്‍ യോജന, പോഷണ്‍ അഭിയാന്‍, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ എന്നീ പദ്ധതികള്‍ വഴിയുണ്ടാകുന്ന നേട്ടം ഏറെ വലുതായിരിക്കുമെന്ന് നീതി ആയോഗ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പോഷകാഹാര പദ്ധതി: മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.  

ഇതൊക്കെ മറച്ചുവച്ചാണ് വികസന സൂചികകളെ തെറ്റായ രാഷ്‌ട്രീയ വാര്‍ത്തകള്‍ക്ക് വേണ്ടി ഒരു വിഭാഗം മലയാള മാധ്യമങ്ങളടക്കം വിനിയോഗിക്കുന്നത്. പഞ്ചവത്സര പദ്ധതികളും ഗരീബി ഹഠവോ മുദ്രാവാക്യങ്ങളും പരാജയപ്പെട്ടതിന്റെ ദുരന്തമാണ് രാജ്യത്തെ പിന്നാക്കമാക്കിയതെന്ന് മറച്ചുവച്ചാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ടീയ പ്രചാരണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.