Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അസം സര്‍ക്കാരിന്റെ മതേതരശക്തി

ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചാല്‍ ഇപ്പോള്‍ ആ ആനുകൂല്യം ലഭിക്കാത്തവരും നാളെ അത് വേണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബൈബിളും ഭഗവദ്ഗീതയുമൊക്കെ പഠിപ്പിക്കണമെന്ന ആവശ്യമുയരും. തുല്യനീതിയുടെ അടിസ്ഥാനത്തില്‍ ഇത് നിഷേധിക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 19, 2020, 05:00 am IST
inEditorial

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും ശരിയായ ദിശയിലുള്ള ഒന്നാണ്. ഇതിനുള്ള വിജ്ഞാപനം അടുത്ത നവംബര്‍ മാസം പുറത്തിറങ്ങുന്നതോടെ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒന്നുകില്‍ സാധാരണ സ്‌കൂളുകളാക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും. മദ്രസകളില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും. മതപരമായ അവകാശങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വിവേചനങ്ങള്‍ പാടില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ശക്തമായ തീരുമാനം കൈക്കോണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചാല്‍ ഇപ്പോള്‍ ആ ആനുകൂല്യം ലഭിക്കാത്തവരും നാളെ അത് വേണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബൈബിളും ഭഗവദ്ഗീതയുമൊക്കെ പഠിപ്പിക്കണമെന്ന ആവശ്യമുയരും. തുല്യനീതിയുടെ അടിസ്ഥാനത്തില്‍ ഇത് നിഷേധിക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ‘എല്ലാവര്‍ക്കും നീതി, ആരോടും പ്രീണനമില്ല’ എന്ന ബിജെപിയുടെ നയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്.

മതനിരപേക്ഷത ഹിന്ദുവിരുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള കപടമതേതരവാദികള്‍ അസം സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചുകൊള്ളണമെന്നില്ല. മദ്രസകളില്‍ നടക്കുന്ന മതപഠനത്തിനെതിരെ ഇസ്ലാമിക സമൂഹത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ബുദ്ധിയുറയ്‌ക്കാത്ത പ്രായത്തിലുള്ള കുട്ടികളില്‍ മതപരമായ സങ്കുചിതത്വം കുത്തിവയ്‌ക്കുക വഴി അവരില്‍ സ്വാഭാവികമായ മാനസിക വികാസം സംഭവിക്കാതിരിക്കുകയും, ശാസ്ത്രബോധവും ശരിയായ  സാമൂഹ്യ വീക്ഷണവും രൂപപ്പെടുന്നതില്‍ വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉടുപ്പിലും നടപ്പിലും ചിന്താഗതിയിലുമൊക്കെ തങ്ങള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാണെന്ന തോന്നലുണ്ടാവുന്നത് വളര്‍ന്നുവരുന്ന തലമുറയുടെ പൗരബോധത്തെപ്പോലും വികലമാക്കും. സാമൂഹ്യ മുഖ്യധാരയുമായി ഒത്തുപോകാനുള്ള അവസരം ഇല്ലാതാക്കും. അറബിയും ഖുറാനും മാത്രം പഠിപ്പിക്കുന്ന മദ്രസകളില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും പഠിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായമുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം മദ്രസകളിലും മതമല്ലാതെ മറ്റൊന്നും പഠിപ്പിക്കുന്നില്ല. ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനു ലഭിക്കുന്ന പണം വകമാറ്റി ചെലവഴിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

മദ്രസകള്‍ മതമൗലികവാദം വളര്‍ത്തുകയാണെന്ന വിമര്‍ശനത്തിനു നേരെ കണ്ണടയ്‌ക്കാനാവില്ല. ശരിയായ അര്‍ത്ഥത്തില്‍ മതപഠനം പോലുമല്ല മദ്രസകളില്‍ നടക്കുന്നത്. ഇസ്ലാം മാത്രമാണ് ലോകത്ത് സത്യമതമായിട്ടുള്ളതെന്നും, നബി പ്രവാചകന്‍ മാത്രമാണ് ആരാധ്യനായിട്ടുള്ളതെന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മറ്റ് മതങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം തന്നെ നിഷേധിക്കുന്നു. ഇതര മതസ്ഥരോട് അസഹിഷ്ണുത പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാവും. ഇസ്ലാമിക മതമൗലികവാദികളായിത്തീരുന്നവര്‍ തീവ്രവാദികളും ഭീകരവാദികളുമാവാനുള്ള സാധ്യത വളരെയധികമാണ്. ഇക്കാരണംകൊണ്ടുതന്നെ ഇസ്ലാമിക ഭീകരവാദ ഭീഷണി നേരിടുന്ന പല യൂറോപ്യന്‍ നാടുകളും മതസ്വാതന്ത്ര്യത്തിനുപോലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ വിളനിലമായി മാറാനുള്ള കാരണങ്ങളിലൊന്ന് അവിടുത്തെ മദ്രസകളാണെന്ന് പല പഠനങ്ങളിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലും ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായിരുന്നു. മദ്രസകളിലെ പഠനം തന്നെ സങ്കുചിതമാണെന്നിരിക്കെ അതിന് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇവിടെയാണ് സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.