Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ സഫലമായി; എല്ലാം അയ്യപ്പന്റെ അനുഗ്രഹം’; നിയുക്ത ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 10:26 pm IST
in Kerala

മാള: അയ്യപ്പസ്വാമിയെ പൂജിക്കണമെന്ന ഏറെ വര്‍ഷത്തെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായതെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി. അയ്യപ്പന്റെ കൃപയും നിശ്ചയവുമാണ് ഇത്തവണ മേല്‍ശാന്തിയായി താന്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.

2005-2006 വര്‍ഷത്തില്‍ മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അതിന് ശേഷം അഞ്ചു തവണയോളം ശബരിമല മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അയ്യപ്പസ്വാമി അനുഗ്രഹിച്ചത്. നേരത്തേ ബെഗ്ളൂരു ജഹാരെ അയ്യപ്പ ക്ഷേത്രത്തില്‍ ഏറെ  നാള്‍ ജോലി ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ജോലി ചെയ്യണമെന്ന് അന്നുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്.

പൂപ്പത്തി ചുള്ളൂര്‍ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രം,  മടത്തുംപടി ദുര്‍ഗ്ഗ ക്ഷേത്രം, മഠത്തിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ജയരാജ് പോറ്റി മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പൂജയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് അച്ഛന്‍ വിഷ്ണു എമ്പ്രാന്തിരിയില്‍ നിന്നാണ്.  പരേതനായ കിഴക്കിനേടത്ത് ഹരിദത്തന്‍ നമ്പൂതിരി,  താഴമണ്‍ തന്ത്രി കുടുംബത്തിലെ കണ്ഠരര് മഹേശ്വരര് എന്നിവരും ഗുരുസ്ഥാനിയിലുള്ളവര്‍. കൈമുക്ക് നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് ജ്യോതിഷം പഠിച്ചത്.

ശബരിമലയില്‍ തിങ്കളാഴ്ച പോയി ദര്‍ശനം നടത്തി മടങ്ങും. അതു കഴിഞ്ഞ് 10 ദിവസം ശബരിമല പൂജാരീതികളെ കുറിച്ച് പരിശീലനമുണ്ട്. തുലാമാസം 30ന് ശബരിമലയിലേക്ക് പോകും. മേല്‍ശാന്തി ഇന്റര്‍വ്യൂവിന് കഠിനമായ ചോദ്യങ്ങളായിരുന്നു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതിന്റെ ഐതീഹ്യം എന്താണെന്നായിരുന്നു അവസാനത്തെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും  ഉത്തരം പറഞ്ഞു.  

റാങ്ക് ലിസ്റ്റില്‍ താന്‍ രണ്ടാമതായിരുന്നു.  കോറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരണങ്ങള്‍ ഒഴിവാക്കും. ലോകത്തെ  ബാധിച്ചിരിക്കുന്ന കൊറോണ മഹാമാരി എത്രയും പെട്ടെന്ന് നിവാരണം ചെയ്യപ്പെടണമെന്ന പ്രാര്‍ത്ഥന മാത്രമേ തനിക്ക് അയ്യപ്പസ്വാമിയോടുള്ളുവെന്നും മഹാമാരിക്കെതിരായ മരുന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനാകട്ടെയെന്നും ജയരാജ് പോറ്റി കൂട്ടിച്ചേര്‍ത്തു.  

ശബരിമല മേല്‍ശാന്തിയായി മാള പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തത് ഇന്നു രാവിലെയാണ്. നറുക്കെടുപ്പില്‍ ഏഴാം തവണ നറുക്കെടുത്തപ്പോഴാണ് ജയരാജ് പോറ്റിയുടെ പേരും ശബരിമല മേല്‍ശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. വാരിക്കാട്ട് മഠത്തില്‍ പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി -ലക്ഷ്മി അന്തര്‍ജ്ജന ദമ്പതികളുടെ മകനാണ് ജയരാജ് പോറ്റി.  

സന്നിധാനത്ത് ഇന്നലെ ഉഷഃപൂജയ്‌ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള ഒന്‍പത് പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മ നറുക്കെടുത്തു. ഏഴാമത്തെ  നറുക്കിലാണ് ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ് രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം ചിങ്ങമാസത്തിലായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.  

ഇത്തവണ കൊറോണ വ്യാപനം കാരണം വൈകുകയായിരുന്നു. 50കാരനായ ജയരാജ് പോറ്റി ഇപ്പോള്‍ തൃശൂര്‍ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നവംബര്‍ 15ന് ശബരിമലയില്‍ മേല്‍ശാന്തിയായി സ്ഥാനമേല്‍ക്കും. ജയരാജ് പോറ്റിയാകും വൃശ്ചികം ഒന്നിന് നട തുറക്കുക. കോട്ടയം പനച്ചിക്കാട് താമരശേരി ഇല്ലത്തെ ഉമാദേവി അന്തര്‍ജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണന്‍ (ബിരുദ വിദ്യാര്‍ത്ഥി), അര്‍ജുന്‍ കൃഷ്ണന്‍ (പ്ളസ് ടു വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മോഹനന്‍, ബാബുരാജ്, വല്‍സല, ശാന്ത എന്നിവരാണ് സഹോദരങ്ങള്‍

Tags: ക്ഷേത്രംSABARIMALApriestശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Kerala

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.