Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ സഫലമായി; എല്ലാം അയ്യപ്പന്റെ അനുഗ്രഹം’; നിയുക്ത ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 10:26 pm IST
in Kerala

മാള: അയ്യപ്പസ്വാമിയെ പൂജിക്കണമെന്ന ഏറെ വര്‍ഷത്തെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായതെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി. അയ്യപ്പന്റെ കൃപയും നിശ്ചയവുമാണ് ഇത്തവണ മേല്‍ശാന്തിയായി താന്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.

2005-2006 വര്‍ഷത്തില്‍ മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അതിന് ശേഷം അഞ്ചു തവണയോളം ശബരിമല മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അയ്യപ്പസ്വാമി അനുഗ്രഹിച്ചത്. നേരത്തേ ബെഗ്ളൂരു ജഹാരെ അയ്യപ്പ ക്ഷേത്രത്തില്‍ ഏറെ  നാള്‍ ജോലി ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ജോലി ചെയ്യണമെന്ന് അന്നുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്.

പൂപ്പത്തി ചുള്ളൂര്‍ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രം,  മടത്തുംപടി ദുര്‍ഗ്ഗ ക്ഷേത്രം, മഠത്തിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ജയരാജ് പോറ്റി മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പൂജയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് അച്ഛന്‍ വിഷ്ണു എമ്പ്രാന്തിരിയില്‍ നിന്നാണ്.  പരേതനായ കിഴക്കിനേടത്ത് ഹരിദത്തന്‍ നമ്പൂതിരി,  താഴമണ്‍ തന്ത്രി കുടുംബത്തിലെ കണ്ഠരര് മഹേശ്വരര് എന്നിവരും ഗുരുസ്ഥാനിയിലുള്ളവര്‍. കൈമുക്ക് നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് ജ്യോതിഷം പഠിച്ചത്.

ശബരിമലയില്‍ തിങ്കളാഴ്ച പോയി ദര്‍ശനം നടത്തി മടങ്ങും. അതു കഴിഞ്ഞ് 10 ദിവസം ശബരിമല പൂജാരീതികളെ കുറിച്ച് പരിശീലനമുണ്ട്. തുലാമാസം 30ന് ശബരിമലയിലേക്ക് പോകും. മേല്‍ശാന്തി ഇന്റര്‍വ്യൂവിന് കഠിനമായ ചോദ്യങ്ങളായിരുന്നു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതിന്റെ ഐതീഹ്യം എന്താണെന്നായിരുന്നു അവസാനത്തെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും  ഉത്തരം പറഞ്ഞു.  

റാങ്ക് ലിസ്റ്റില്‍ താന്‍ രണ്ടാമതായിരുന്നു.  കോറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരണങ്ങള്‍ ഒഴിവാക്കും. ലോകത്തെ  ബാധിച്ചിരിക്കുന്ന കൊറോണ മഹാമാരി എത്രയും പെട്ടെന്ന് നിവാരണം ചെയ്യപ്പെടണമെന്ന പ്രാര്‍ത്ഥന മാത്രമേ തനിക്ക് അയ്യപ്പസ്വാമിയോടുള്ളുവെന്നും മഹാമാരിക്കെതിരായ മരുന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനാകട്ടെയെന്നും ജയരാജ് പോറ്റി കൂട്ടിച്ചേര്‍ത്തു.  

ശബരിമല മേല്‍ശാന്തിയായി മാള പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തത് ഇന്നു രാവിലെയാണ്. നറുക്കെടുപ്പില്‍ ഏഴാം തവണ നറുക്കെടുത്തപ്പോഴാണ് ജയരാജ് പോറ്റിയുടെ പേരും ശബരിമല മേല്‍ശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. വാരിക്കാട്ട് മഠത്തില്‍ പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി -ലക്ഷ്മി അന്തര്‍ജ്ജന ദമ്പതികളുടെ മകനാണ് ജയരാജ് പോറ്റി.  

സന്നിധാനത്ത് ഇന്നലെ ഉഷഃപൂജയ്‌ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള ഒന്‍പത് പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മ നറുക്കെടുത്തു. ഏഴാമത്തെ  നറുക്കിലാണ് ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ് രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം ചിങ്ങമാസത്തിലായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.  

ഇത്തവണ കൊറോണ വ്യാപനം കാരണം വൈകുകയായിരുന്നു. 50കാരനായ ജയരാജ് പോറ്റി ഇപ്പോള്‍ തൃശൂര്‍ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നവംബര്‍ 15ന് ശബരിമലയില്‍ മേല്‍ശാന്തിയായി സ്ഥാനമേല്‍ക്കും. ജയരാജ് പോറ്റിയാകും വൃശ്ചികം ഒന്നിന് നട തുറക്കുക. കോട്ടയം പനച്ചിക്കാട് താമരശേരി ഇല്ലത്തെ ഉമാദേവി അന്തര്‍ജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണന്‍ (ബിരുദ വിദ്യാര്‍ത്ഥി), അര്‍ജുന്‍ കൃഷ്ണന്‍ (പ്ളസ് ടു വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മോഹനന്‍, ബാബുരാജ്, വല്‍സല, ശാന്ത എന്നിവരാണ് സഹോദരങ്ങള്‍

Tags: ക്ഷേത്രംSABARIMALApriestശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.