തിരുവനന്തപുരം: തീർത്ഥാടന കാലത്ത് ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്, നിരുത്തരവാദിത്വത്തിന്റെ അങ്ങേയറ്റമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
അയ്യപ്പ വിശ്വാസിയായകെ. മുരളീധരന് എങ്ങനെ ഈ തരത്തിൽ പറയാൻ കഴിഞ്ഞു എന്നുള്ളത് അവിശ്വസനീയമാണ്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ദർശനത്തിനെത്തുന്ന ഒരു തീർത്ഥാടനത്തെ ഈ സർക്കാർ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്. മറ്റേതെങ്കിലും സമുദായങ്ങളുടെ തീർത്ഥാടനമായിരുന്നെങ്കിൽ ഇങ്ങനെയൊരു നടപടി സ്വീകരിക്കാൻ സർക്കാരിനാവുമായിരുന്നോ?
ഈ നിലപാട് സർക്കാർ തിരുത്തണം. തിരുത്തിയില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉറപ്പാണ്. ശബരിമല സമര കാലത്തെ പോരാട്ട വീര്യം മടക്കിക്കെട്ടി വെച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിയും സർക്കാരും ഓർമ്മിക്കുന്നത് നല്ലതാണെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
















