കളമശേരി: പ്രളയകാലത്ത് പെരിയാറില്‍ അടിഞ്ഞുകൂടി പുഴയുടെ സ്വാഭാവികമായ ഒഴുക്കിന് തടസമായിരുന്ന എക്കലും ചെളിയും നീക്കം ചെയ്തു. പുഴയുടെ ഡിപ്പോ, ചിറയം, മുട്ടാര്‍ കടവുകളില്‍ എക്കല്‍ അടിഞ്ഞു കൂടിയിരുന്നതിനാല്‍ പുഴയില്‍ നിന്നും വെള്ളം വാര്‍ന്നുപോകാത്ത സ്ഥിതിയായിരുന്നു. ഇതിനാല്‍ മഴക്കാലത്ത് ഈ കടവുകളുടെ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടായിരുന്നു. തുടര്‍ന്ന് പുഴയുടെ ഒഴുക്കിന് തടസമായ മാലിന്യങ്ങള്‍ നീക്കം ചെയ്തു പുഴയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് നടപടികള്‍ ആരംഭിച്ചത്. സെപ്തംബര്‍ 17 നാണ് ഡിപ്പോ കടവില്‍ ജോലികള്‍ ആരംഭിച്ചത്. 27.80 ലക്ഷം രൂപ ചെലവഴിച്ചാണ ്പുഴ വൃത്തിയാക്കിയത്.
പുഴ കരകവിയുമ്പോള്‍ വേഗത്തില്‍ വെള്ളം കയറുന്നത് തടയുന്നതിനായി പുഴയുടെ തീരം ജലനിരപ്പില്‍ നിന്നും പത്തടിയോളം കരിങ്കല്‍ കെട്ടി ഉയര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമാനമായ രീതിയില്‍ പെരിയാറിന്റെ മറ്റു മേഖലകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് ആളുകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: