Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തിന്റെ അവസ്ഥ കാണൂ…; ഈ സ്രവപരിശോധനാ കിയോസ്‌ക്കുകള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ നേര്‍ക്കാഴ്ച

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.

കെ. സതീശന്‍ by കെ. സതീശന്‍
Oct 2, 2020, 08:38 am IST
in Kerala
കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കണ്ണൂര്‍: കൊറോണ സ്രവ പരിശോധനയ്‌ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കിയോസ്‌ക്കുകളുടെ അവസ്ഥ സംസ്ഥാനത്തെ കൊറോണ പ്രതിരോധം എത്രമാത്രം തകര്‍ന്നു എന്നതിന്റേയും ആരോഗ്യവകുപ്പിന്റെ ക്രൂരമായ അനാസ്ഥയുടേയും നേര്‍ക്കാഴ്ച.

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.  

സ്രവപരിശോധനയ്‌ക്കിടെയുണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷിതമാര്‍ഗമായാണ് പ്രത്യേക കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതെ,  പ്രത്യേക ക്യാബിനകത്ത് നിന്ന് ഗ്ലൗസ് ഉപയോഗിച്ചാണ് സ്രവം ശേഖരിക്കുക.  

കൊറോണ ബാധിതരായ രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന വാര്‍ഡ്  ആശുപത്രിയുടെ പിന്നിലുള്ള റോട്ടറി വാര്‍ഡിലേക്ക് മാറ്റിയതോടയാണ് കിയോസ്‌ക് ഉപയോഗിക്കുന്നത് നിര്‍ത്തിയത്. കിയോസ്‌ക്കുകള്‍ പുതിയ വാര്‍ഡിലേക്ക് മാറ്റിയില്ല. കിയോസ്‌ക് മാറ്റാനുള്ള വാഹന സൗകര്യം ജില്ലാ ആശുപത്രിയില്‍ത്തന്നെ ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.  

കൊറോണ വാര്‍ഡിനോട് ചേര്‍ന്ന മുറിയില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ സ്രവപരിശോധന. സ്രവപരിശോധനയ്‌ക്കെത്തുന്ന രോഗിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം സംശയിക്കുന്ന ഒരാള്‍ എത്തിയാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ കൂടെ വന്നവര്‍ക്കും വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലാ ആശുപത്രിയിലുള്ള നിരവധി ജീവനക്കാരില്‍ പലരും ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.  

അതേസമയം, കിയോസ്‌ക്കുകള്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നും വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Tags: keralaകേരള സര്‍ക്കാര്‍കൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.