Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മടിയില്‍ കനമില്ല’; സിഇഒയെ വിളിപ്പിച്ചതിനു പിന്നാലെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അഭിപ്രായം. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമില്ലാതെ സിബിഐയ്‌ക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ എഫ്‌ഐആര്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 02:25 pm IST
in Kerala

ിരുവനന്തപുരം:  ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചതോടെ തടയിടാന്‍ നിയമവഴികള്‍ തേടി പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോട് അടുത്ത മാസം അഞ്ചിന് ഹാജകാരാന്‍ സിബിഐ നിര്‍ദേശിച്ചത്ടചെ  ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അഭിപ്രായം. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമില്ലാതെ സിബിഐയ്‌ക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ എഫ്‌ഐആര്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍ഐ) 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളില്‍ വ്യക്തത വരുത്താനാണ് യു.വി. ജോസിനെ വിളിച്ചു വരുത്തിയത്. ഫയലുകള്‍ സംബന്ധിച്ച് ആധികാരികമായി മറുപടി നല്‍കാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥനേയും ഒപ്പം കൂട്ടാന്‍ ജോസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.  

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ നിര്‍മാണച്ചുമതല യൂണിടാക്കിന് നല്‍കിയത് റെഡ്ക്രസന്റ്  അറിയാതെയാണെന്ന് സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ് എന്ന ആരോപണം ശരിവക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യുഎഇ റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് സര്‍ക്കാരിലെ ഉന്നതരുടെ താത്പര്യപ്രകാരം ദുബായ് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നുവെന്നാണ് സിബിഐ നിഗമനം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.  ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ക്കായി സ്വപ്നയെയും മറ്റൊരു പ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. ധാരണാപത്രത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ലൈഫ് മിഷന്‍ സിഇഒ യു. വിജോസിനെയും സിബിഐ ചോദ്യം ചെയ്യുന്നത്.

ഫ്ളാറ്റുകളുടെ നിര്‍മ്മാണച്ചുമതല യൂണിടാക്കിന് കൈമാറിയതെങ്ങനെയെന്ന രേഖകളുടെ പരിശോധനയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നടത്തിയത്. ലൈഫ് മിഷന്‍ ആസ്ഥാനം, വടക്കാഞ്ചേരി നഗരസഭ, യൂണിടാക്ക് ഓഫീസ്, എം.ഡി.സന്തോഷ് ഈപ്പന്റെ വീട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ ഇതില്‍ നിര്‍ണായകമായി.  

ഹാബിറ്റാറ്റാണ് നിര്‍മ്മാണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ റെഡ്ക്രസന്റിനെ അറിയിച്ചിരുന്നത്. യുഎഇയിലെ സ്‌പോണ്‍സര്‍ 15 കോടി രൂപ നല്‍കുമെന്നും ഈ പണത്തിന് നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. സ്‌പോണ്‍സര്‍ റെഡ്ക്രസന്റാണെന്ന കാര്യവും നല്‍കുന്നത് 20 കോടിയാണെന്ന കാര്യവും മറച്ചുവെച്ചു. അഞ്ചു കോടി കുറച്ചാണ് കാണിച്ചത്. കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത്  2019 ഏപില്‍ 30നാണ് ഹാബിറ്റാറ്റിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഹാബിറ്റാറ്റിനുള്ള കത്തിലുണ്ട്.

ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച കത്തും അന്വേഷണ സംഘം കണ്ടെത്തി.  2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് പ്ലാന്‍ സമര്‍പ്പിക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത ശേഷം റെഡ്ക്രസന്റ് അറിയാതെ യൂണിടാകിനെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും റെഡ്ക്രസന്റിനെ അറിയിച്ചിരുന്നില്ല. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാനനുസരിച്ച് നിര്‍മ്മാണം നടത്താന്‍ യൂണിടാകിനെ ചുമതലപ്പെടുത്തിയ ശേഷം അവരെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ റെഡ്ക്രസന്റിന് കത്തയക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ മാത്രമാണ് ഹാബിറ്റാറ്റല്ല യൂണിടാക്കാണ് നിര്‍മ്മാണം നടത്തുന്നതെന്ന് റെഡ്ക്രസന്റിന് അറിവ് ലഭിക്കുന്നത്.

Tags: lifecourtLife missionpinarayiCBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.