Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സന്നിധാനത്തേക്ക് അര്‍ദ്ധരാത്രി ബൈക്ക് ഓടിച്ചുകയറ്റി; യുവാക്കള്‍ എത്തിയത് സ്വാമി അയ്യപ്പന്‍ റോഡുവഴി; പിടികൂടിയവരെ പോലീസ് രഹസ്യമായി വിട്ടയച്ചു

ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്നാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയതെന്നത് അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 09:21 pm IST
inKerala

പത്തനംതിട്ട: അതീവസുരക്ഷാ മേഖലയായ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാക്കള്‍. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കാനനപാതയിലൂടെ ബൈക്ക് ഓടിച്ചുകയറ്റിയ യുവാക്കളെ പോലീസ് വെറുതെവിട്ടതില്‍ ദുരൂഹത തുടരുന്നു. പമ്പയിലെ വനംവകുപ്പിന്റെ രണ്ട് ചെക്ക്പോസ്റ്റുകളും ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ഗാര്‍ഡ് റൂമും കടന്ന് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് ബൈക്ക് കടന്നുപോയ സംഭവത്തില്‍ അന്വേഷണം വേണമെന്ന്  ഇന്റലിജന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.  

ശനിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന സംഭവം ഉണ്ടായത്. ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ (23) എന്നിവരാണ് സന്നിധാനത്തേക്ക് ബൈക്ക് ഓടിച്ച് പോലീസിന്റെ പിടിയിലായത്. ചിറ്റാറില്‍ നിന്നും തേക്കടിക്കു യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എളുപ്പവഴി തേടുകയായിരുന്നു തങ്ങളെന്നാണ് യുവാക്കളുടെ വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതകള്‍ ഏറെയാണ്. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ശബരിമല സന്നിധാനത്തേക്കുള്ള കാനനപാത തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസനീയമല്ലെന്ന് പോലീസും പറയുന്നു.  

വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി കേസെടുത്തശേഷം ഇരുവരെയും വിട്ടയച്ചതോടെ പോലീസ് നടപടി ചുരുക്കി. എന്നാല്‍ ശബരിമല പോലെ അതീവ സുരക്ഷാ മേഖലയിലെ കടന്നുകയറ്റം നിസാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ഇതോടെ വെളിവായിരിക്കുന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇവര്‍ സെറ്റ് ചെയ്തിരുന്നതായാണ് പറയുന്നത്.  

ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്നാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയതെന്നത് അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.  

തീര്‍ഥാടനകാലമല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ബൈക്ക് ചെക്ക്പോസ്റ്റുകള്‍ കടന്ന് സ്വാമി അയ്യപ്പന്‍ റോഡുവഴി മരക്കൂട്ടം വരെയെത്തി. പോലീസും വനപാലകരും  ഇവിടെവച്ചാണ് യുവാക്കളെ തടഞ്ഞത്. വനമേഖലയിലെ ട്രക്കിംഗ് പാതയിലൂടെ തേക്കടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമല്ല.  വനമേഖലയില്‍ നെറ്റ് വര്‍ക്ക് കവറേജ് പരിമിതമാണ്.  ഇവര്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു യാത്ര തുടര്‍ന്നുവെന്നത് സംശയം ജനിപ്പിക്കുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് യുവാക്കളെ പോലീസ് വിട്ടയച്ചത്.

Tags: bikeSABARIMALAPambaശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.